ആകെ പേജ്‌കാഴ്‌ചകള്‍

2013 ഫെബ്രുവരി 20, ബുധനാഴ്‌ച

വികാരിയുടെ ഭീഷണി


ബ്രദര്‍ കുര്യാക്കോസ് അരങ്ങാശ്ശേരിയുടെ 
സത്യം നിങ്ങളെ സ്വതന്ത്രരാക്കും 
എന്ന പുസ്തകത്തില്‍നിന്ന്


കോട്ടപ്പടി പള്ളി അസിസ്റ്റന്റ് വികാരിയായിരുന്ന ഫാദര്‍ ജോജ്ജു ചിരിയംകണ്ടത്ത് എന്റെ അമ്മയുടെ കുമ്പസാരത്തിനു വേണ്ടി വീട്ടില്‍ വന്നപ്പോള്‍ എന്റെ അമ്മയോടു പറഞ്ഞു മകന്‍ കുരിയാക്കോസിന്റെ മകന്റെ കല്യാണത്തിന് പള്ളിയില്‍ നിന്ന് ഒന്നും ചെയ്തു കൊടുക്കുകയില്ലയെന്ന് പറഞ്ഞു പോയി. ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മ എന്നോട് പറഞ്ഞു ഇങ്ങനെ ഫാദര്‍ ജോജ്ജുയച്ചന്‍ പറഞ്ഞു ഇനി എന്താണ് ചെയ്യുക. ഞാന്‍ അപ്പോള്‍തന്നെ പള്ളിയിലേക്ക് അച്ചനെ കാണുവാന്‍ ചെന്നു. എന്നെ അകലെനിന്ന് കണ്ടപ്പോള്‍ അച്ചന്‍ വാതിലടച്ച് ഉള്ളില്‍ ഇരുന്നു. ഞാന്‍ കുറച്ചു നേരം വാതില്‍ മുട്ടി വിളിച്ചു അദ്ദേഹം വാതില്‍ തുറന്നില്ല. ഞാന്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മടങ്ങി പോന്നു. ഈ അച്ചന്റെ അടുത്തേക്ക് എന്റെ മകന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലികേള്‍ക്കാന്‍ ചെന്നപ്പോള്‍ ഇന്ന് പറ്റുകയില്ല നാളെ കാലത്ത് വരണം കുര്‍ബ്ബാന കഴിഞ്ഞാല്‍ ചൊല്ലി കേള്‍ക്കാം മകന്‍ എന്റെ പേര് പറഞ്ഞു അപ്പോള്‍ ഫാദര്‍ ജോജു ചിരിയങ്കണ്ടത്ത് ഞാന്‍ നിന്റെ അപ്പന്റെ പേരാണ് ചോദിക്കേണ്ടത്. നിനക്ക് ബ്രദര്‍ കുരിയാക്കോസിന്റെ മകനാണ് എന്നും ആദ്യം പറയാമിയിരുന്നില്ലേ. നീ നാളെ കാലത്ത് വന്നാല്‍ എഴുത്തുതരാം. ഇതു കേട്ടപ്പോള്‍ മകന്‍ വളരെ സന്തോഷത്തിലായി. സഭ വിശ്വാസികളെ സഭ പേടിപ്പിക്കും കരുവാന്റെ ആലയിലെ മുയല്‍ പോലെ എന്നു പറയും. എന്നാല്‍ അതു തന്നെയാണ് സഭ. ഇന്ന് സഭയ്ക്ക് സഭവിശ്വാസികളാണ് സഭക്ക് ഇല്ലാത്ത അധികാരം ഉണ്ടെന്ന് പറഞ്ഞ് നടക്കുന്നത്. ഇതു മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ഗവണ്‍മേണ്ടില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ എല്ലാം സഭ വാങ്ങിച്ച് വിശ്വാസികളെ പറ്റിക്കുകയാണെന്ന് എന്നെങ്കിലും ഒരു ദിവസം ദൈവം വിശ്വാസികള്‍ക്ക് മനസ്സിലാക്കി തരും അതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. എന്റെ മകന്റെ കല്യാണത്തിന് വേണ്ട എല്ലാ പേപ്പറുകളും ഒരു ബുദ്ധിമുട്ടും കൂടാതെ ശരിയാക്കിതന്നു വികാരിമാര്‍. എന്റെ അമ്മ അനുജന്‍ വിന്‍സന്റിന്റെ കൂടെ തറവാട്ട് വീട്ടില്‍ താമസിക്കുന്നു.

കോട്ടപ്പടിയിലെ പുതിയ പള്ളി പണിയുന്നതിന് ഞാന്‍ ഒരു പൈസ പോലും കൊടുത്തില്ല. 14ഏക്കര്‍ തെങ്ങുപറമ്പുള്ള പള്ളിക്ക് സംഭാവനയുടെ ആവശ്യമില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഒന്നോ രണ്ടോ ഏക്കര്‍ ഭൂമി വിറ്റാല്‍ ഒന്നോ രണ്ടോ പള്ളി പണിയാം. ഇതിന് മെത്രാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞു നടക്കുന്ന തലയില്‍ ആള്‍താമസമില്ലാത്ത സഭ വിശ്വാസികളോട് എന്തു പറയാനാണ്. ഈ ഇടവകക്കാരുടെ ഭൂമി ബിഷപ്പിനോട് ചോദിക്കണമെന്ന് പറയുന്നതു തന്നെ വഷളാണ്. ഇടവകക്കാരുടെ ഉറപ്പ് എനിക്ക് തന്നാല്‍ ബിഷപ്പിന്റെ കൈയില്‍നിന്ന് എല്ലാ സമ്മതവും ഞാന്‍ വാങ്ങിക്കാം എന്നു പറഞ്ഞ് നോട്ടീസ് അടിച്ച് എല്ലാ വീട്ടുകാര്‍ക്കും ഞാന്‍ നേരിട്ട് കൊടുത്തിരുന്നു. അതിന് ആരും തയ്യാറായില്ല. എനിക്ക് വിഷമവുമില്ല ഈ ഇടവകക്കാര്‍ നശിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. കോട്ടപ്പടിപ്പള്ളി വെഞ്ചിരിപ്പ് കഴിഞ്ഞിട്ട് 3 കൊല്ലം ഇന്നും മഴപെയ്യുമ്പോള്‍ ആള്‍ത്താര വെള്ളത്തിലാകും. പള്ളിക്ക് ധാനമായി കൊടുത്തിട്ടുള്ളവര്‍ എല്ലാ വീട്ടുക്കാരും നശിച്ചിട്ടുണ്ട് ഇന്നു കാണുന്ന പള്ളി പറമ്പുകള്‍ കൊടുത്ത വ്യക്തികളുടെ തറവാട്ടുകാര്‍പോലും ഇപ്പോള്‍ ഈ നാട്ടില്‍ ഇല്ല. പുന്നത്തൂര്‍ രാജാവ് ഒമ്പത് ഏക്കര്‍ പള്ളിയിരിക്കുന്ന സ്ഥലം കൊടുത്ത് പുന്നത്തൂര്‍കോട്ട ഇന്ന് ഉണ്ടോ? ഒരിക്കലും പള്ളിക്കു ദാനം കൊടുത്തവര്‍ രക്ഷപ്പെടുകയില്ല. എന്നാല്‍ നിന്റെ അടുത്തുള്ള പാവപ്പെട്ടവരെ സഹായിച്ചാല്‍ ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിക്കും എന്ന് മറക്കേണ്ട ഇവര്‍ നശിക്കുകയില്ല.

സഭക്ക് ഇന്ന്  വിശ്വാസികളുടെമേല്‍ ഒരു അധികാരവുമില്ല. വിശ്വാസികള്‍ക്ക് വേണ്ട കാര്യങ്ങള്‍ സഭ പുരോഹിതന്‍മാര്‍ ചെയ്തു കൊടുത്തില്ലെങ്കില്‍ പുരോഹിതന്മാര്‍ ജയിലില്‍ താമസിക്കേണ്ട ഗതികേട് വരുമെന്ന് പുരോഹിതന്‍മാര്‍ക്കും, ബിഷപ്പിനും നന്നായി അറിയാം. ഇത് ഇന്ത്യയാണ്, ഇത് റോമരാജ്യമല്ലെന്ന് ഇവര്‍ ഓര്‍ക്കുന്നതും നല്ലതാണ്. ഇവരെയല്ല പേടിക്കേണ്ടത് ദൈവത്തെയാണ് ആത്മാവിനേയും ശരീരത്തേയും ഉയര്‍പ്പിക്കാന്‍ കഴിവുള്ള ദൈവമാണ് നമ്മുടെ ദൈവം ആ ദൈവം വസിക്കുന്നതു നമ്മളില്‍ തന്നെ. 

2013 ഫെബ്രുവരി 19, ചൊവ്വാഴ്ച

'അപ്രിയയാഗങ്ങള്‍.



Tuesday, February 19, 2013

ഓട്ടപ്പാട്ട : വയസ് 65....


സാമുവല്‍ കൂടല്‍..........
'അപ്രിയ യാഗങ്ങളുടെ' കര്‍ത്താവ്..............
വയസ് 65....
നല്ല ഉദ്യോഗത്തിലിരുന്നയാള്‍.........
കണ്ടാല്‍ പരമയോഗ്യന്‍.................
മീശയുടെ വളവ് ക്രമീകരിച്ചാല്‍ ഡോ. ബാബുപോള്‍ IAS ന്റെ അപരന്‍.........
ഇപ്പോള്‍ കണ്ടാല്‍ ക്രിസോസ്‌തോം തിരുമേനിയുടെ അനുജന്‍.......
സംഗീതജ്ഞന്‍.................ഗാനരചയിതാവ്.............
നിരവധി പുരസ്‌കാരങ്ങള്‍................
അനുഗ്രഹീത സന്താനങ്ങള്‍......................
ശിഷ്ടകാലം മര്യാദക്ക് കഴിഞ്ഞാല്‍ ഷവലിയാര്‍ പദവിയോ സഭാരത്‌നം ബഹുമതിയോ കിട്ടാവുന്നയാള്‍..............
പക്ഷേ എന്തു ചെയ്യാം. തലേവര അമുക്കിച്ചെരച്ചാല്‍ മാറുമോ ?
ജോസഫ് പുലിക്കുന്നന്റെ ബാധയാണ് കേറിയിരിക്കുന്നത്.................
കത്തനാമ്മാരെ കണ്‍വെട്ടത്തു കണ്ടുകൂട.
സത്യജ്വാല മാസികയില്‍ ഇപ്പന്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോഴാ ചിരിച്ചു പോയത്.
'പലരുടേയും നോട്ടത്തില്‍ പരാജയപ്പെട്ട ജീവിതമാണെന്റേത്'

ഈ കഥ കേട്ടിരിക്കുന്നത് നല്ലതാണ്. ഒരു പ്രൊഫസറോട് പറയാന്‍ യോഗ്യതയുള്ളതുകൊണ്ടല്ല. ഇത് ചുമ്മാ കഥയല്ലേ... അതുകൊണ്ടാ......

ഒരു രാജകൊട്ടാരത്തിലേക്ക് കുറച്ചകലെയുള്ള കിണറ്റില്‍ നിന്നും അയാള്‍ വെള്ളം കൊണ്ടുവന്നിരുന്നത് ഒരു കമ്പില്‍ കെട്ടി തോളില്‍ തൂക്കിയിരുന്ന രണ്ട് പാട്ടകളിലായിരുന്നു. അയാള്‍ കൊട്ടാരത്തിലെത്തുമ്പോഴേയ്ക്കും ഒരു പാട്ടയിലെ വെള്ളം പകുതിയോളം ചോര്‍ന്നു പോയിരിക്കും. ഇത് കണ്ട് മറ്റേ പാട്ട പുഛത്തോടെ പറയും 'എന്നെ നോക്ക് ഒരു തുള്ളി വെള്ളം വഴിയില്‍ കളയില്ല. നിന്നെപ്പോലുള്ള ഓട്ടപ്പാട്ടയെ എന്തിനുകൊള്ളാം ?'

തുടരെയുള്ള ഈ ആക്ഷേപം കേട്ട് മടുത്ത് ഓട്ടപ്പാട്ട അയാളോട് പറഞ്ഞു 'കണ്ടോ എന്റെ ജീവിതം പരാജയമല്ലേ. എന്നേ ഉപേക്ഷിച്ചേക്കൂ.'

അപ്പോള്‍ അയാള്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
'എടാ പൊട്ടച്ചാരെ നീ ആ കൊട്ടാരത്തിനുള്ളിലേക്ക് നോക്ക്. എത്ര മനോഹരമായ പൂക്കളാല്‍ അലംകൃതമാണവിടം. ആ പൂക്കള്‍ എവിടെ നിന്നാണെന്ന് നിനക്കറിയാമോ? ആ പാതയുടെ ഇരുവശങ്ങളിലായി വളര്‍ന്നു നില്ക്കുന്ന പൂച്ചെടികള്‍ കണ്ടില്ലേ. എല്ലാദിവസവും അവയ്ക്ക് വെള്ളം ഒഴിച്ചിരുന്നത് നീയാണ്. നിന്നെപ്പോലുള്ള ഓട്ടപ്പാത്രങ്ങള്‍ക്ക് മാത്രമേ ഈ ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.'

അടുത്ത ജന്മം കൂടലച്ചായന്റെ മകനായിരിക്കാമെന്ന്....ഇപ്പന്‍ എഴുതിക്കണ്ടു.
എന്നാലെന്റെ ആഗ്രഹം അതല്ല.അടുത്ത ജന്മം അച്ചായന്റെ ഭാര്യയായി ജനിക്കണം. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് പറഞ്ഞുകേട്ടിട്ടേയുള്ളു. അങ്ങേരെ മര്യാദയ്ക്കിരുത്തണമെങ്കില്‍ ഒരു മൂശേട്ട ഭാര്യ തന്നെ വേണം. 

ആലീസ് ആന്റി ഒരു പാവമാ.

അല്ലെങ്കില്‍ നോക്ക് .... 
പലര്‍ക്കും വീടിനു പുറത്തിറങ്ങുമ്പോഴേ വിപ്ളവമുള്ളു
കൂടലച്ചായന്‍ അങ്ങനെയല്ല. ഓരോ ശ്വാസത്തിലും വിപ്ലവമാ. 

അതിന്റെ തെളിവാണ് 
2013 ഫെബ്രുവരി 23 ന് പാലായില്‍ വെച്ച് പ്രകാശിതമാകുന്ന
'അപ്രിയയാഗങ്ങള്‍.


thonnika: വയസ് 65....

2013 ഫെബ്രുവരി 16, ശനിയാഴ്‌ച

ദൈവപരിപാലന - വിശ്വാസിയുടെ നിത്യാനുഭവം I

മകന്റെ കല്യാണം 
ബ്രദര്‍  കുര്യാക്കോസ് അരങ്ങാശ്ശേരി 

എന്റെ മകന്റെ കല്യാണത്തിന്റെ അമ്പേഷണം എന്റെ അപ്പന്‍ ഉള്ളപ്പോള്‍ തുടങ്ങിയതാണ്. പക്ഷെ ഒന്നും നടന്നില്ല. ഞങ്ങള് ധധമോ, പാരമ്പര്യമോ വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല. നല്ല കുട്ടിയാകണം, വിദ്യാഭ്യാസം വേണം, യേശുവില്‍ വിശ്വാസിക്കുന്ന കുടുംബമാകണം. ഞാന്‍ പേപ്പറിലും രണ്ട് പ്രാവശ്യം പരസ്യപ്പെടുത്തി കണ്ണൂര്‍ മുതല്‍ കോട്ടയം വരെ കുട്ടികളെ കണ്ടു ഒന്നും ഇഷ്ടപ്പെട്ടില്ല. അവസാനം തയ്യൂരില്‍ നിന്ന് കണ്ടു ഇഷ്ടപ്പെട്ടു. ഈ വീട്ടുകാര്‍ക്ക് പെണ്‍കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കുവാനുള്ള സാഹചര്യമില്ലായിരുന്നു. വീടിനു വേണ്ടി തറപ്പണി ചെയ്തിട്ടുണ്ട്. ബാക്കി പണികള്‍ ചെയ്യണം. അതിന്റെ ശേഷം പെങ്ങളുടെ കല്യാണം കഴിച്ചു കൊടുക്കുവാനുള്ള പദ്ധതിയാണ് ഇവര്‍ക്കുള്ളത്. ഇവര്‍ക്ക് അപ്പനും, അമ്മയും ഇല്ല. നാല് ആണ്‍കുട്ടികള്‍ ഉണ്ട് രണ്ട് പേര്‍ കല്യാണം കഴിച്ചു ഭാര്യ വീട്ടില്‍ താമസിക്കുന്നു. ബാക്കി രണ്ടുപേര്‍ ചെറിയ ഒരു മുറിയില്‍ കഴിയുന്നു. ഇവര്‍ക്ക് കാര്യമായ ജോലിയുമില്ല. ഈ സന്ദര്‍ഭത്തിലാണ് ഞങ്ങള്‍ കൂട്ടിമുട്ടുന്നത്. എന്നാല്‍ ഞാന്‍ ഇവരോട് പറഞ്ഞു. നിങ്ങള്‍ കല്യാണത്തിനു വേണ്ടി ബുദ്ധിമുട്ടേണ്ട. പെണ്‍കുട്ടിക്ക് വേണ്ടതു ഞങ്ങള്‍ തരാം കല്യാണ സദ്യവരെ ഞാന്‍ നടത്തിതരാം. കല്യാണം കഴിഞ്ഞാലും നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. നാട്ടില്‍ നടക്കുന്ന ചടങ്ങുകളൊന്നും ഞങ്ങള്‍ക്ക് ഇഷ്ടമില്ല. എന്നൊക്കെ ഞാന്‍ ഇവര്‍ക്ക് വാക്കുകൊടുത്തു. കല്യാണം കോട്ടപ്പടി പള്ളിയില്‍ വെച്ച് വേണ്ട അവിടത്തെ മദ്ധ്യസ്ഥന്‍ സഭ അംഗീകരിക്കാത്ത വഴിയില്‍ നിന്നു കിട്ടിയ ഒരു പിശാചിന്റെ രൂപത്തിന്റെ മുമ്പില്‍ വച്ച് നടത്തുന്നില്ല. മാതാവിന്റെ പള്ളിയായ തയ്യൂര്‍ പള്ളിയില്‍വെച്ച് നടത്തണം. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ നടത്തണം എന്നൊക്കെ ഞാന്‍ പറഞ്ഞു. അത് അവരും സമ്മതിച്ചു. കല്യാണത്തിന്റെ ഹാള്‍ കുന്നംകുളത്ത് എടുക്കാമെന്ന് തീരുമാനിച്ചു. ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പരസ്പരം കാണുവാനും പറ്റിയതാണ് കുന്നംകുളം. രണ്ടുപേര്‍ക്കും കുന്നംകുളത്തേക്ക് വരുന്നതിന് ദൂരം ഏകദേശം സമമായിരിക്കും. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവവചനം എന്റെ മനസ്സില്‍ വരുന്നത് 1 രാജാ 3 : 5. ദൈവം അവനോട് അരുളി ചെയ്തു: നിനക്ക് എന്തുവേണമെന്ന് പറഞ്ഞുകൊള്ളുക. ഞാന്‍ ദൈവത്തോട് പറഞ്ഞു: എനിക്ക് വളര്‍ത്താന്‍ തന്ന മകന്റെ കല്യാണമാണ്. എല്ലാമറിയുന്ന കര്‍ത്താവേ നീ എന്റെ കൂടെയുണ്ടാകണം. അതുപോലെ തന്നെ മാതാവിനോടും ഞാന്‍ അപേക്ഷിച്ചു. ഈ കല്യാണത്തിന് ഒന്നും കുറവുണ്ടാവാതെ നോക്കണമേ. ഇതൊക്കെ എന്നെകൊണ്ട് പറയിക്കുന്ന ഒരു ശക്തി എന്നില്‍ ഉണ്ടായിരുന്നു. എനിക്ക് ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടേയും കല്യാണമാണ് നടത്തേണ്ടത് എന്ന് ഓര്‍ക്കണം. എന്റെ കൈയില്‍ രൂപയൊന്നുമില്ല. മകന്‍ കുറച്ചു രൂപ തന്നു അതു വീടിന്റെ പണിക്കു വേണ്ടി ഞാന്‍ ഉപയോഗിച്ചു. എന്റെ അവസ്ഥയെല്ലാമറിയുന്ന ദൈവം എന്നെ സഹായിക്കാന്‍ പ്രേരണകൊടുത്ത് പേരു പറയാന്‍ പാടില്ല എന്ന് പറഞ്ഞ് ഒരു വ്യക്തി ഈ കല്യാണത്തിന് ആവശ്യമായ എല്ലാ പൈസയും തന്ന് എന്നെ സഹായിച്ചു. ദൈവമാണ് ആ സമയത്ത് എനിക്ക് രൂപ തന്നത് എന്നു ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു. ഈ പൈസ തിരിച്ചുകൊടുക്കേണ്ടെന്നും പേരുപറയാന്‍ ആഗ്രഹിക്കാത്ത ഒരു കുന്നംകുളം ക്രിസ്ത്യാനിയാണ് എനിക്ക് തന്നത്. പേരിന് വേണ്ടി പൈസ ധൂര്‍ത്തടിക്കുന്ന ക്രിസ്ത്യാനികളെ ഞാന്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് പള്ളികളില്‍ എന്നാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എനിക്ക് വേണ്ടി ദൈവം ഇടപെടാതിരിക്കുമോ ഒരിക്കലുമില്ല. ദൈവവചനം പറയുന്നു. ''ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. സങ്കീ. 34 : 18'' ''ദൈവത്തില്‍ വിശ്വസ്തന്‍ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും സുഭാ 28:20''.
എന്റെ മകന്റെ കല്യാണ ആലോചനകള്‍ വരുമ്പോള്‍ സ്വന്തം ബന്ധുക്കളും ഇടവകക്കാരും, പുരോഹിതന്‍മാര്‍ വരെ എതിര്‍ത്തിരുന്നു കാരണം മറ്റൊന്നുമല്ല, ലോകംമുഴുവനും വേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന ബഥേല്‍ കൂട്ടായ്മ നടത്തുന്നുണ്ട്. അനേകം പാവപ്പെട്ട വീട്ടുകാര്‍ക്ക് അവര്‍ക്ക് ആവശ്യമായ അരിയും സ്ഥിരരോഗികള്‍ക്ക് മരുന്നും മറ്റു ചില സഹായങ്ങളും ചെയ്തു കൊടുക്കുന്നതിന് ഇവര്‍ എതിരായിരുന്നു. ബിഷപ്പ് തൂങ്കുഴി വരെ എനിക്കും സംഘടനക്കും എതിരായി ലേഖനമിറക്കിയിരുന്നു. അതു വിലവെയ്ക്കാതെ ഞാന്‍ ദൈവത്തില്‍ ശരണപ്പെട്ട് മുന്നോട്ടു നീങ്ങി. ഞാന്‍ സഭയുടേയോ ബന്ധുക്കളുടെയോ വാക്കു കേട്ടിരുന്നെങ്കില്‍ എന്നെ എന്തിനു കൊള്ളും? എനിക്ക് വേണ്ടതെല്ലാം നഷ്ടമായേനെ. ഇന്നും എന്നും ഞാന്‍ ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ദൈവമഹത്വം വിളംബരം ചെയ്യുകയും ചെയ്യും. ഇത് എന്റെ പ്രതിജ്ഞയാണ്.

                                                                                                                 (തുടരും)

2013 ഫെബ്രുവരി 7, വ്യാഴാഴ്‌ച

മനുഷ്യനുവേണ്ടി ദൈവം നല്‍കിയ പത്തുപ്രമാണങ്ങള്‍


ബ്രദര്‍ കുര്യാക്കോസ് അരങ്ങാശ്ശേരിയുടെ 
സത്യം നിങ്ങളെ സ്വതന്ത്രരാക്കും 
എന്ന പുസ്തകത്തില്‍നിന്ന്

അദ്ദേഹത്തിന്റെ ഓരോ ലേഖനം ഇടയ്ക്കിടെ 
ഇവിടെ പ്രസിദ്ധീകരിക്കുകയും 
ഫേസ്ബുക്കില്‍  ലിങ്കു നല്കുകയും ചെയ്യുന്നതാണ്. 
like ചെയ്തും share ചെയ്തും സഹകരിക്കുക.

(പുറപ്പാട് 20; നിയ 5, 1-21; മത്താ 19, 16-20; റോമ 13: 8-10)

ദൈവം അരുളി ചെയ്ത വചനങ്ങളാണിവ. അടിമത്വത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്ത് കൊണ്ട് വന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിനോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്. അവയ്ക്കു മുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവ് അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും,നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവ് ശിക്ഷിക്കാതെ വിടുകയില്ല.സാബത്ത് വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. 6 ദിവസം അദ്ധ്വാനിക്കുക എല്ലാ ജോലിയും ചെയ്യുക എന്നാല്‍ ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്. അന്ന് നിയോ നിന്റെ മകനോ, മക്കളോ, ദാസനോ,ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്ത് വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത് എന്തെന്നാല്‍ കര്‍ത്താവ് 6 ദിവസം കൊണ്ട് ആകാശവും ഭൂമിയും, സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും 7-ാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങിനെ അവിടെന്ന് സാബത്ത് ദിനത്തെ അനുഗ്രഹിക്കുകയും വിശദീകരിക്കുകയും ചെയ്തു. നിന്റെ ദൈവമായ കര്‍ത്താവ് തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനെ നിന്റെ പിതാവിനെയും, മാതാവിനെയും ബഹുമാനിക്കുക. കൊല്ലരുത് വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, അയല്‍ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത് അയല്‍ക്കാരന്റെ ഭവനം മോഹിക്കരുത്,അയല്‍ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.

എന്നാല്‍ മനുഷ്യന്‍ പിശാചിന്റെ വാക്ക് കേട്ട് ദൈവങ്ങളെ സൃഷ്ടിക്കുന്നു. അതിനെ വണങ്ങുന്നു. 10 പ്രമാണങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട കല്‍പ്പനയാണ് ഒന്നാമത്തെ കല്‍പ്പന അതുലംഘിച്ചാല്‍ മൂന്നും, നാലും തലമുറവരെ ദൈവം ശിക്ഷിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ തിരുസഭ പുണ്യവാളന്മാരെ സൃഷ്ടിക്കുന്നു. അവരുടെ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അതിനെ വണങ്ങുന്നു. സെന്റ് സെബാസ്റ്റ്യനെ കൊന്ന അമ്പും തോമാസ്ലീഹായെ കൊന്ന ശൂലം എന്നിവ എഴുന്നുള്ളിച്ചും അത് തൊട്ടുമുത്തിയും ആദരിക്കുന്നത് നല്ലതാണോ? ഒരു മനുഷ്യനെ കൊല്ലാന്‍ ഉപയോഗിക്കുന്ന തോക്ക്,കത്തി,കല്ല്,കയര്‍,ഇതൊക്കെ എഴുന്നള്ളിക്കാമോ? ഹിന്ദുക്കളില്‍ പോലും പറ എഴുന്നുള്ളിപ്പില്‍ ഇങ്ങനെയൊന്നും കണ്ടിട്ടില്ല. സഭ പറയുന്നത് ചെയ്യുന്നവര്‍ ആരുടെ മക്കളാണെന്ന് തിരിച്ചറിയുക. ''യോഹ 8: 43-44 ദൈവവചനം പറയുന്നു. ഞാന്‍ പറയുന്നത് എന്ത് കൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലാത്തതുകൊണ്ട് തന്നെ. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍ അവനില്‍ സത്യമില്ല. കളളം പറയുമ്പോള്‍ സ്വന്തം സ്വഭാവം അനുസരിച്ച് തന്നെയാണ് അവന്‍ സംസാരിക്കുന്നത്. അവന്‍ നുണയനും നുണയുടെ പിതാവുമാണ്.

''യാക്കോബ് 3: 4 ദൈവത്തോട് വിശ്വസ്തത പുലര്‍ത്താത്തവരെ ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.''

''ദൈവത്തില്‍ വിശ്വസിച്ച് ജീവിച്ചാല്‍ നിനക്ക് വീഞ്ഞാകാം. അല്ലെങ്കില്‍ നീ ഉപ്പുതൂണാകും.''