ആകെ പേജ്‌കാഴ്‌ചകള്‍

2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച

''കാലമുണരുമാ കാലത്തിനും മുന്നേ                           കേവലനീശാ , നീ കാരണമാ-                                                   മാനസ സ്പന്ദനം കാര്യങ്ങളായ്; ഞാനും സ്വപ്നാടനംപോൽ നിൻ ചേതസിൽ !
                                                                                                            മാനസം ഞാൻ ! മനസ്പന്ദനം കർമ്മമായ്, കാലപ്രവാഹെ മനമൊഴുകി;                                         കാലവും ആശയും രൂപ വേഷങ്ങളായ്,                         കോടി ജന്മങ്ങളെ ഞാൻ നുകർന്നു.."                                                                                                                                                 ജന്മങ്ങൾ ഓരോന്നും സ്വപ്‌നങ്ങൾ, എന്മനം സ്വപ്നങ്ങളെല്ലാം മറന്നുണർന്നു !                             പാഴ്വേല ചെയ്യുവാൻ പിന്നെയും മാനസം സ്വപ്‌നങ്ങൾ തേടി തുടർന്നു യാനം...                                                                                                                                                                                                                                                         എന്നെ അറിയുവാൻ മോഹമായ് ,ജന്മങ്ങൾ പഞ്ചഭൂതങ്ങളാൽ ഞാൻ മെനഞ്ഞു; കണ്ടില്ലൊരിക്കലും എന്നിലെ "എന്നെ" ഞാൻ ; കണ്ണകക്കണ്ണെനിക്കില്ലാതെപോയ്‌!                                                                                                                                                                                                                                                   കർമ്മപുണ്ണ്യങ്ങളാൽ നേടി ഞാനിന്നിതാ,                     മണ്ണിൽ മനോഹര ജീവനം ഹാ!                                         ഉള്ളറ തേടി ഞാൻ ഉള്ളിലെൻ "ഉണ്മയെ"                 മത്തായി ആറിൽ നീ ചൊന്നപോലെ.. .                                                                                                                                           ആനന്ദമാണ് ഞാൻ, നീ എന്നിൽ ഉണ്മയായ് ; ആനന്ദസീയോൻ ഇടനെഞ്ചിലായ്!                                       ആശ നിരാശയും, മോഹവും ശോകവും                         ലേശം ജനിക്കാതായ് , ഞാനമ്രിതൻ !                                                                                                                                                 നീ സ്നേഹസിന്ധു, ഞാൻ ഉപ്പുപാവയതിൽ, ഞാനലിഞ്ഞെപ്പൊഴെ ആഴങ്ങളിൽ! ആലിംഗനംചെയ്തു കാലതരംഗിണി,                 ഞാനെന്നതില്ല-നീ മാത്രമീ ഞാൻ"..                                                                                                                                                   [ samuel koodal  >te (അപ്രിയ യാഗങ്ങൾ )-ലെ "സ്വപ്നാടനം" എന്ന ഗാനം ....]

2014 ഫെബ്രുവരി 1, ശനിയാഴ്‌ച

Samuel Koodal shared a status.
18 minutes ago
"പള്ളികുത്തിത്തുറന്നു പൊൻകുരിശു കള്ളൻ കട്ടോണ്ട്പോയി" എന്നൊക്കെ പത്രത്തിൽ അതിരാവിലെ വായിച്ചു എന്റെ കുട്ടിക്കാലത്ത് ഞാൻ അമ്പരന്നിട്ടുണ്ട് ! ഇന്ന് രാവിലെ ടീവിയിൽ , പള്ളികുത്തിത്തുറന്നു പരി.സ്രേഷ്ടബാവായും ശിങ്കിടി മെത്രാന്മാരും ശേഷം കത്തനാരന്മാരുംകൂടി കൂട്ടകുർബാന, ആലുവാ തൃക്കുന്നത്തു സെമിത്തെരിപ്പള്ളിയിൽ ചൊല്ലിയെന്നു കേട്ടപ്പോൾ അകക്കാമ്പിൽ ഞാനറിയാതെ ഒരമ്പരപ്പു ! കൂടാതെ പരി.ബാവായുടെ തിരുനിണം തിരുമേനിയുടെ കാലിന്റെ തള്ളവിരളിൽനിന്നും (ബാവയെ അരെസ്റ്റുചെയ്യുന്ന അങ്കലാപ്പിൽ ഏതോ കശ്മലൻ പോലീസ്സുകാരൻ ചാവിട്ടിയതുകാരണം) ഒഴുകുകയും , ആ തിരുരക്തത്താൽ ഇവർ കാട്ടിയ കൊടുംപാപം കഴുകിക്കളഞ്ഞെന്നും കേട്ടപ്പോൾ "അവൻ വീണ്ടും വരാറായി" എന്നെനിക്കു ഉറപ്പായി ! കാൽവരിയിലെ കർത്താവിൻറെ ആ ത്യാഗബലിയെ വെല്ലുന്ന തിരുബലി ! '"എന്റെ ഓർമയ്ക്കായി നിങ്ങൾ ഇപ്രകാരം ചെയ്യുവീനെന്ന്" സെഹിയൊനിൽ നാഥൻ അരുളിയ കാവ്യബലിയെ തോൽപ്പിച്ച ദിവ്യബലി ! .."ലോകാ സമസ്താ സുഖിനോ ഭവന്തൂ.."
പള്ളികളും പള്ളിക്കേസുകളും!

വി.മത്തായി ആറിന്റെ ആറിൽ "നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കയറി വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക " എന്ന മശിഹായുടെ വചനം കാറ്റിൽ പറത്തിയിട്ടു , ചൂഷകപുരോഹിത കളർളോഹകളിൽ ഭ്രമിച്ചുപോയ (ആത്മീകാന്ധതയിൽ മരിച്ചുവീഴുന്ന) പാഴ്ജന്മങ്ങളാണീ നസ്രാണികൾ എന്നാരെങ്കിലും പറഞ്ഞാൽ,എത്ര ശരി! പാതിരിയെ പേടിച്ചു പാസ്ടരെ കണ്ടപ്പോളോ, "പൂനയെ പേടിച്ചോടി പുലിക്കൂട്ടിലായ സ്ഥിതി" !
മനസാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന അഞ്ചു വാതിലുകളും അടച്ചു, ധ്യാനത്തിലെ മൌനത്തിന്റെ ആഴങ്ങളിലധിവസിക്കുന്ന ആനന്ദത്തിൽ, അനന്തമായ നിത്യസത്യചൈതന്യത്തിൽ അലിഞ്ഞു ചേരുവാൻ ശ്രമിക്കേണ്ട മനുഷ്യൻ ,പാതിരിപ്പുറകേ പോയി പള്ളിക്കേസിലകപ്പെട്ടു കിടക്കുന്നു !വിധിവൈഭവം...!

പള്ളികൾകൊണ്ടും കൂദാശകൾകൊണ്ടും ധനവുംമഹിമയും സുഖഭോഗങ്ങളും പുരോഹിതന് മാത്രമുള്ളതായിരിക്കെ, "പള്ളിപണിയലും പള്ളിക്കേസുനടത്തലും ശേഷം ജനത്തിനും" എന്നുമായിരിക്കുന്നു. പള്ളി പുരോഹിതന്റെ വ്യവസായസ്ഥാപനമായിരിക്കുന്നു, മുതലുമുടക്ക് അയ്മേനികൾക്കും... ഭേഷ്!
"മാറ്റുവീൻചട്ടങ്ങളെ" ഇനിമേലിൽ ളോഹയ്ക്കുള്ളിലെ വലിയ തട്ടിപ്പുവീരന്മാർ നേരിട്ടു തമ്മിലടിക്കട്ടെ ; അല്മായർ മൂകസാക്ഷികളുമാകട്ടെ ! വയറ്റിപ്പാടുരാഷ്ട്രീയക്കാരെക്കാളും നീചമനസുകളാണേ ളോഹക്കുള്ളിൽ, വിശ്വസിക്കരുതേ ...വിശ്വാസത്തിന്റെ പേരിൽ ദൈവജനമേ, തമ്മിൽ തല്ലരുതേ .ഇവറ്റകൾ തമ്മിൽ നേർക്കുനേർ അടിക്കട്ടെ! ദൈവത്തെ അറിയാത്ത പുരോഹിതവർഗം പാവം വിശ്വാസികളിൽ അടിച്ചേൽപ്പിച്ച ഈ കീറാമുട്ടി
prayer ! "പ്രാർത്ഥന" ഈ വാക്കിനേയും, ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന കർമ്മത്തേയും അപഹാസ്യമാക്കുന്ന സമരപ്രാർത്ഥനക്കാരേ ,പ്രാർഥനാസമരക്കാരേ, പ്രാർഥനായജ്ഞക്കാരേ, സ്രേയസെന്തെന്നും "ശ്രേഷ്ഠത" എന്തെന്നും അറിയാത്തവരേ , ഒരുവൻ ശ്രേഷ്ഠനാകുവാൻ എന്തുചെയ്യണം എന്ന് നസറായൻ അരുളിയത് ലോഹ ധരിക്കുംമുന്പേ നിങ്ങൾ അറിയേണ്ടതായിരുന്നു . സാമാന്യവിദ്യാഭ്യാസംപോലുമില്ലാത്ത, വിവരമില്ലാത്ത നിങ്ങളെ ളോഹയണിയിച്ച കാലമേ, നീ വിലപിക്കുക! ക്രിസ്ത്യാനിസമൂഹം ആകമാനം ഇതാ അപമാനിതരായിരിക്കുന്നു. അക്രൈസ്തവർ നമ്മെനോക്കി "ഇവനൊന്നും പ്രാർത്ഥന എന്തെന്നുകൂടി അറിയില്ലയോ" എന്നായി അപഹാസ്യം ! കലഹത്തേയും പ്രാർത്ഥനയേയും ഒരേസമയം മനസിലാവാഹിക്കാൻ കഴിവുള്ള വിക്രിതജന്മങ്ങളാണു ളോഹക്കുള്ളിലെ ജീവികളിലധികപേരും എന്ന് സാരം !

കലഹത്തിന്റെ കാഹളം സദാ മനസ്സിൽ മുഴക്കികൊണ്ട്,സമരപന്തലുകളിൽപോലും കുർബാനചൊല്ലി,പാവം കർത്താവിനെയും അവനെ അറിയാൻ വെമ്പുന്ന മനുഷ്യമനസുകളേയും കളിയാക്കുവാൻ പലതരം നിറളോഹകളിൽ കയറിക്കൂടിയ പുരോഹിതചെന്നായ്ക്കളേ , നിങ്ങൾക്കു ഹാ കഷ്ടം ! "നിങ്ങൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു"എന്ന് ഉറക്കെ കരയുന്ന കാലം വരുന്നു !..
ക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്നേഹം എന്താണെന്നു ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ,ദൈവം എന്തെന്നരിഞ്ഞിട്ടില്ലാത്ത ,എന്നാൽ ഒരു നാണവുമില്ലാത്തെ അവന്റെ നാമത്തിൽ ഭൂമിയിലും തങ്ങളുടെ രാജ്യസുഖഭോഗങ്ങൾക്കായി മനസാക്ഷിയെ ജീവിതത്തിൽനിന്നും പടിയിറക്കിയ "കുരുടന്മാരായ"പുരോഹിതവര്ഗം, ഇനിയെങ്കിലും ദയവായി തങ്ങളുടെ പൊട്ടമനസുകളിൽ കുരുക്ഷെത്രക്കെടുതികൽ സ്വപ്നം കാണാതെയിരിക്കുക ....

TV ഇൽ, ഏഷ്യാനെറ്റിലെ ബിജുമോൻ ഇരുഭാഗത്തെകള്ളന്മാരുടെയും ളോഹകൾ, (അപഹാസ്യചോദ്യശരങ്ങൾകൊണ്ട്) അഴിച്ചുമാറ്റുന്നതു ഞാനും കണ്ടു നാണിച്ചുപോയി ! കുരിശിലെ നാഥനോ ഇതുകണ്ട് വേദനയാൽ ഇന്നും പിടയുന്നു!
എത്ര കോടതികൾ (അവന്റെ രണ്ടാംവരവുവരെ) ഇവറ്റകൾ കയറിയാലും കത്തനാരും മെത്രാനും പള്ളികേസുകൾ മതിയാക്കുകയില്ല ! കാരണം കേസിനുള്ള കാശവരുടെ കീശയിൽനിന്നുമല്ല , ബുദ്ധി ഉപയോഗിക്കാത്ത അലസരായാ "ശേഷംജനം" കണ്ടെത്തിക്കൊള്ളും ..മിച്ചമുള്ള കാശുകൊണ്ട് പുതിയ കാറുകളും വാങ്ങാം ,അരമനകൾക്കു മോടിയും കൂട്ടാം ..

"കുർബാന ചൊല്ലാനല്ല,ചെയ്യുവീൻ നിങ്ങളെന്റെ ഓർമ്മയ്ക്കായ് കാലത്തോളം എന്നേശു വിതുമ്പുന്നു " (അപ്രിയ യാഗങ്ങൾ /samuelkoodal /കവിതാസമാഹാരം)നിങ്ങളും നിങ്ങൾ കാട്ടിക്കൂട്ടുന്ന കലഹക്കുർബാനകളു "കാൽവരിസ്നേഹത്തിനു" എന്നും എന്നാളും അപ്രിയമാണ് സത്യം ..
പള്ളിക്കേസുകൾ തീര്ക്കാൻ ഇനിയും വഴി ഒന്നേയുള്ളൂ , "പഴയ അങ്കംക്കുറി"! മലങ്കരയിൽ പണ്ട് നാട്ടുരാജാക്കന്മാർ അങ്കം കുറിച്ചാണല്ലോ ഇമ്മാതിരി വഴക്കുകൾക്കു അന്തിമതീരുമാനങ്ങൾ എടുത്തിരുന്നത് ! ഇപ്പോൾ കേരളത്തിൽ "ഒതേനന്മാർ" "അരിങ്ങൊടന്മാർ" ഇല്ലാത്തതിനാൽ , ഇതിനായി അമേരിക്കയിൽനിന്നും ഭാരിച്ച ചെലവ് ചെയ്തു ഗുസ്തിക്കാരെ വിളിക്കുന്നതിലും കൂടുതൽ അഭികാമ്യം ,വിശ്വസനീയം , ദൈവീകം ഇരുവിഭാഗങ്ങളിലെയും ഓരോ മെത്രാന്മാരെ പരസ്പരം നറുക്കിട്ട് തെരഞ്ഞെടുക്കുക ,(പരിശുദ്ധാത്മാവിന്റെ കൈകൽ തിരഞ്ഞെടുക്കുമല്ലോ). ഈ മെത്രാന്മാർ തലസ്ഥാനത്തെ ഒരു പൊതുവേദിയിൽ ഭൂലോകവും സ്വർഗ്ഗവും കാണുമാറു, എല്ലാ മീഡിയ സന്നാഹങ്ങളുടെയും മുൻപിൽ, തങ്ങളുടെ ആയുധമായി കയ്യിലിരിക്കുന്ന (കാൽവരിയിലെ കള്ളന്മാരുടെ) കുരിശുകൾകൊണ്ടുതന്നെ തമ്മിൽ അടിക്കുക ! വീണ്ടു "കുരിശുയുദ്ധം" !ജയിക്കുന്ന കക്ഷിക്ക് വിധേയരായി തോറ്റകക്ഷി കഴിയേണ്ടതാണ് "അവൻ" വീണ്ടും വരുവോളം !പള്ളികളും മറ്റനർദ്ധങ്ങലും അർദ്ധങ്ങളും ജയിക്കുന്നവന്റെ ളോഹയുടെ കീശയിലും സൂക്ഷിക്കാം........ശുഭം ................ വായനക്കാരേ, ഇത് ഒരു നല്ല മാർഗമെന്നു തോന്നുന്നവർ ഈ വാർത്ത "ഷെയർ" ചെയ്യുവാൻ മടിക്കരുതേ..
Like · · Promote · Share
2

  • Samuel Koodal

2014 ജനുവരി 14, ചൊവ്വാഴ്ച

2014 ജന 14,ഇന്ന് മകരവിളക്ക്‌! ഇന്നലെ ഞങ്ങളുടെ പള്ളിയിൽ കണ്‍വൻഷൻ പ്രസംഗത്തിനൊരു കത്തനാരു വന്നു ,എൻറെ facebookസ്നേഹിതൻ,സഭാമാസികയുടെ എഡിറ്റർ ,തിയൊലൊജികൽ സെമിനാരി പ്രൊഫസർ ! ഒന്നുപത്രൊസ് രണ്ടിന്റെ ഇരുപത്തിഒന്നാം വാക്യം വായിച്ചു. "ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവൻറെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചെച്ചു പോയിരിക്കുന്നു " ഒന്നാം മാതൃക ..കാലിത്തൊഴുത്തിലെ ജനനം (താഴാഴ്മ ) 2..പന്തിരുവരുടെ .കാലുകഴുകുന്നതിലൂടെ സേവനം 3.കാൽവരിയിലെ സഹനം 4.ഉയർപ്പിലൂടെ മോചനം ! പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ കത്തനാരുടെ അരികിലെത്തി "അഞ്ചാമതായി ദേവാലയത്തെക്കുറിച്ചുള്ള എരിവു, പള്ളിയിൽ കച്ചവടത്തിനെത്തിയ കള്ളന്മാരെ ചാട്ട ചുഴറ്റി ഓടിക്കുന്നത് എനിക്ക് കാണിച്ചുതന്ന മാതൃകയാണെന്ന് " ഞാൻ പറഞ്ഞു. പുരോഹിതൻറെ പച്ചച്ചിരി! (ഈ പ്രസംഗം അടുത്ത സഭാ സുന്നഹദൊസിലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു, വി.മത്തായി ആറിൻറെ അഞ്ചായിരുന്നു വേദഭാഗമെങ്കിൽ എത്ര ഏറെ നന്നായിരുന്നു എന്ന് ഞാൻ ഓർത്തുപോയി)! നടപ്പില്ല ! കത്തനാരു സുന്നഹദൊസിനൊടിതു മിണ്ടുകയില്ല ,കർത്താവിൻറെ പ്രാർഥനയെക്കുറിച്ചു ഇവറ്റകൽക്കൊരുചുക്കും അറിയില്ല,അറിഞ്ഞാൽ ഒട്ടു പറയുകയുമില്ല !, "വെള്ളതേച്ച Savaക്കല്ലരകളെ" എന്ന കർത്താവിൻറെ വിളി ഞാൻ ഓർത്തുപോയി vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

മകരവിളക്കു തെളിയാറായ്! 14 jan 14  സമയം 10pm! ഇന്നും ഞാൻ പള്ളിയിൽ പോയി ! സുവിശേഷ പ്രഘോഷണം നാലാം ദിവസം ! പതിവുപോലെ പ്രാസംഗികനായി ഇന്നും ഒരു വെറും കത്തനാർ !  ഞങ്ങളുടെ വികാരിയുടെ മുൻപരിചയക്കാരൻ ! പ്രസംഗം തുടങ്ങി! ആദ്യ പത്തു മിനിറ്റ്സ് ഇതിയാന്റെ സ്നേഹിതനായ ഞങ്ങളുടെ വികാരിയുടെ സ്തുതിഗീതം ! ക്ഷമയോടെ കേട്ടിരുന്നു .  പിന്നെ പരിപാടിയിലേക്ക് കടന്നപ്പോൾ ,  അന്ന് പീലാത്തോസിന്റെ അരമനയിലെ അടിച്ചുതളിക്കാരിയുടെ "ഇവനും അവൻറെ ശിഷ്യന്മാരിൽ ഒരുവൻ " എന്നപ്രസ്താവനക്ക് മറുപടിയായി, ശ്രീമാൻ പത്രോസ് "ഞാൻ അവൻറെ ശിഷ്യനല്ല " എന്ന കാലത്തോടുള്ള സത്യവാങ്ങ് ആണ് വിഷയം !     കത്തനാർ ചോദിച്ചു "പിന്നെ ആരാണ് ശിഷ്യൻ" ? ( തമ്മിൽതല്ലുന്ന മഹാപുരോഹിതന്മാരോ?അല്ല! ,   തമ്മിൽ തള്ളുന്ന വിശ്വാസങ്ങളോ ?അല്ല!,   തമ്മിൽ തെറ്റിദ്ധരിപ്പിക്കുന്ന ആചാരാനുഷ്റ്റനങ്ങളോ ? അല്ല!,  സഭമാറി                                    ഒരു വിവാഹത്തിനു പോലും കത്തനാർ സമ്മതിക്കാത്ത കന്നോനിയ നിയമങ്ങളോ ? അല്ല!,  ക്രിസ്തുവിന്റെ സ്നേഹഗീതാഞ്ജലി ഒരിക്കലും  കേൾക്കാത്ത മാടമ്പി സഭകളോ? അല്ല !,  പിന്നെ പത്രോച്ചന്റെ കത്തോലിക്ക സംഘടനയോ ?  അല്ലെ അല്ലല്ല ! എന്നൊക്കെ പറയുമെന്നോർത്തു ഞാനിരുന്നു. >> എൻറെ സ്വപ്നം)  പന്തലിൽനിന്നും  ഞാനുണർന്നു, ..വീട്ടിലേയ്ക്ക് മടങ്ങി..സത്യം !  ഗൾഫ്‌ നാടുകളിൽ ബാർബർ ഷോപ്പിൽ ഊഴംകാത്തിരിക്കുമ്പോൾ അവിടെ കാണാറുള്ള "ചന്ദ്രികപത്രം "വായിച്ചിട്ടുണ്ട് .നമ്മുടെ നല്ല മലയാളം മനസിൽനിന്നും മായാൻ എന്നും ചന്ദ്രികപത്രം വായിച്ചാൽ മതി എന്നുഞാൻ അന്നേ അറിഞ്ഞു .  അതുപോലെ ഓരോ വാചകത്തിനും ഇടയിൽ ""തക്കതിൻവണ്ണം /തക്കവണ്ണം"എന്ന് , ആശയത്തിനു വണ്ണം കൂട്ടാൻ ചേർക്കുന്ന തെക്കൻകേരള കത്തനാരന്മാരുടെ  നാലു പ്രസംഗം കേട്ടാൽ, വരുംതലമുറ ഭാഷാശുദ്ധിയില്ലാത്തതാകും എന്ന കാര്യത്തിൽ ഉറപ്പു ! ഇവറ്റകൾ ഭാഷയെ മാനഭംഗപ്പെടുത്തുന്നു !

2014 ജനുവരി 11, ശനിയാഴ്‌ച

ഓരോ ക്രിസ്തീയനും പാലിക്കേണ്ട അവശ്യപ്രമാണം . 1.യാതൊരു കാരണവശാലും ഒറ്റയ്ക്ക് വരുന്ന പുരോഹിതനെ വീട്ടിൽ കയറ്റാതിരിക്കുക . 2. കപ്പിയാരോ മറ്റു പള്ളിപ്പരീശന്മാരോ പുരോഹിതനു ഒപ്പമുണ്ടായിരിക്കണം 3.അത്യാവശ്യകൂദാശകൾക്കല്ലാതെ ഇവറ്റകളെ വീട്ടിൽ കയട്ടുന്നവന് അയ്യോകഷ്ടം! 4.അദ്ധ്വാനിച്ചുണ്ടാക്കിയ കാശു ഇവരുടെ കീശയിൽ പോകാതെ സ്വയം പിശുക്കനാവുക ,ആ പണം പാവങ്ങളെ നാം നേരിട്ടു സഹായിക്കാൻ ഉപയോഗിക്കുക . 5. ഗോപസ്ത്രീകളുടെ മാതിരി ഭക്തിപരവശകളായ സ്ത്രീകളെ ഇവർ വശീകരിക്കും എന്നതിനാൽ, കുംബസാരം എന്ന "ചീപ്പുപാപമോചനം" ഈ നാറികൾ മൂലം വേണ്ടെന്നു വയ്ക്കുക . 6.തന്നിൽത്തന്നെ സദാ നിറഞ്ഞു നില്ക്കുന്ന ജീവചൈതന്യമാണു ദൈവം എന്ന വലിയ സത്യത്തിലേക്കു ഓരോ മനസും ഉറയ്ക്കുക..അഹം ബ്രഹ്മാസ്മി (ഞാനും പിതാവും ഒന്നാകുന്നു).എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു = സ്വയം അറിഞ്ഞവൻ ദൈവത്തെ അറിഞ്ഞിരിക്കുന്നു! 7. വി.മത്തായി 5/6/7 മൂന്നദ്ധ്യായങ്ങൾ നല്ലവണ്ണം മനസിലാക്കുക.. നീ ക്രിസ്തുവിലായി= നീ പുരോഹിതനിൽ നിന്ന് മോചിതനായി.! ശുഭം....
 "പകുതി  അടഞ്ഞ കതകു പകുതി" തുറന്നതാണ് എന്നത്  വെറും logic മാത്രമാണ്. അതുപോലെ എന്റെ 67 വയസിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞ കത്തനാരന്മാരിൽ ഒട്ടുമുക്കാലും വയറ്റിപ്പാട് കുപ്പായ തൊഴിലാളികളെന്ന് എന്റെ മനം അറിഞ്ഞത്  കാരണം , ഞാൻ കുറിക്കുന്ന  ഈ ഓരോ അക്ഷരങ്ങളും കാലാന്തികത്തോളം സത്യം തന്നെ !!            ഇവറ്റകളിൽ   ചിലതിന്റെ കുപ്പായത്തുണിയുടെ കളർ മാറി എന്നല്ലാതെ അകമേ "തിരുമേനീ" എന്നുവിളിക്കാൻ ഒരു പരിവര്ത്തനവും വന്നില്ല എന്നതിന്റെ തെളിഞ്ഞ ഉദാഹരണങ്ങളാണ് നൂറായിരം സഭകളും സഭാവഴക്കുകളും!   ക്രിസ്തുവിനെ ഒരിക്കൽപോലും നുകർന്നിട്ടില്ലാത്ത ഈ കൂട്ടരുടെ വചനകസർത്തുകളിൽ നിന്നും എത്രയോ അകലെയാണെന്റെ കർത്താവും അവന്റെ മാനവസ്നേഹഭാവനകളും എന്നറിയുക സഹോദരരെ..   കള്ളനും കവർച്ചക്കാരനും കൊലയാളിക്കും സുഗമമായി വിഹരിക്കാനുള്ള  സ്ഥലം  ഇന്ന് മതവും രാഷ്ട്രീയവും ആയതുകാരണം; മതത്തിൽ ഏതുകള്ളനും കുപ്പായം (ളോഹ)കിട്ടുന്നതുപോലെ, രാഷ്ട്രീയത്തിൽ ഏതു കുറ്റിച്ചൂലിനും തെരഞ്ഞെടുപ്പിൽ സീറ്റും കിട്ടുമെന്നായീ ! ഏതാഭാസനും  ളോഹക്കൂട്ടണിഞ്ഞാൽ ബുദ്ധി കൈമോശംവന്ന പാവം അച്ചായസമൂഹത്തിനയാൾ പരിശുദ്ധ്നാകുന്നതുപോലെ , ഏതു "കുറ്റിച്ചൂലിനെ" നിർത്തിയാലും മനനമില്ലാത്ത ജനം വോട്ടുചെയ്യുമെന്നുമായിചവറു രാഷ്റ്റ്രീയപ്പാർട്ടിക്കും ചിന്ത  ! അതുകൊണ്ടുതന്നെയാകാം ആമാദ്മിപാർട്ടി "ചൂലു" തന്നെ ചിന്ഹവും ആക്കിയതും ! അതുപോലെ സഭാനവീകരണം സ്വപ്നം കാണുന്നജനം , (കത്തനാരുടെ socalled "കുഞ്ഞാടുകൾ") താൻ  ആരുടേയും ആടും പൂടയുമല്ലന്നും, സ്വർഗസ്ഥനായപിതാവിന്റെ പുത്രനാണെന്നും(സ്വര്ഗസ്തനായ പിതാവേ എന്ന് പ്രാർഥിക്കുന്ന ഏവനും) സ്വയം മനസിലാക്കേണ്ടിയിരിക്കുന്നു . "സ്വയം അറിഞ്ഞാൽ അറിവായ്, അറിവുതാൻ ആത്മമോദം "!    
                             ചൂഷകനായ പുരോഹിതനെ മശീഹാ എപ്രകാരം വെറുത്തുവോ അതുപോലെ നാമോരോരുത്തരും ഇവറ്റകളെ (എതുകളർ ളോഹ ധരിച്ചാലും) മനസിന്റെ നാലയലത്തുനിന്നും അകറ്റെണ്ടതും ആകുന്നു !...പാസ്റെർ/പുരോഹിത മേൽക്കോയ്മയിൽനിന്നും മോചനം കൊതിക്കുന്നവർ, ആത്മാഭിമാനമുള്ള ദൈവമക്കൾ  ഒത്തുചേരേണ്ട കാലം ഇതാ വന്നണഞ്ഞിരിക്കുന്നു ! "ഹൃദയം ദേവാലയം " എന്ന ക്രിസ്തുവിന്റെ കണ്ടെത്തൽ നമുക്കും ഇനിയെങ്കിലും ഉൾവിളിയാകട്ടെ ! ഹൃദയമാകുന്ന ദേവാലയത്തിൽ സ്ഥിരവാസിയായ ദൈവത്തെ "അറയിൽ കയറി വാതിലുകൾ അടച്ചു രഹസ്യത്തിൽ നിന്റെ പിതാവിനോട് ഒന്നാവുക "എന്ന മശിഹായുടെ സാരോപദേശം(st mathew 6/5) സകല മനസുകളും ഇനിയെങ്കിലും ഏറ്റുവാങ്ങുവീൻ....ഹൃദയസ്ത്നാണ് ദൈവം, അല്ലാതെ കത്തനാരു പറയുന്ന സ്വർഗസ്തനല്ല !..ഇതാ അവൻ സകല  മനസുകളിലും "വീണ്ടും വരാറായി "! മനസാകുന്ന അറയിൽ അവനെ നമുക്ക് സ്വയം മൌനത്തിന്റെ ആഴങ്ങളിൽ, ധ്യാനത്തിന്റെ ശക്തിയാൽ കണ്ടെത്താം..ഇതാണെൻറെ കർത്താവും ലോകരക്ഷകനുമായക്രിസ്തുവിന്റെ സുവിശേഷം ! കേൾപ്പാൻ ചെവിയില്ലാത്തവരേ രണ്ടു ചെവികൾ കടമെടുക്കൂ...കേൾക്കൂ.. കടമെടുക്കൂ...കേൾക്കൂ...

2013 ഡിസംബർ 24, ചൊവ്വാഴ്ച

CHRISTMAS PROGRAMME directed by ROY MANAPPALLIL ,Lyrics SAMUEL KOODAL

ഏവർക്കും എൻറെ സ്നേഹമുള്ള ക്രിസ്തുമസ് ആശംസകൾ ...മെറി  ക്രിസ്തുമസ് !                                                                                                             ക്രിസ്തുമസ്  ആഘോഷിക്കുന്ന നാം ക്രിസ്തുവിന്റെ ഒരു തിരുവചനമെങ്കിലും ജീവിതചര്യയിൽ ആക്കുവാൻ ഇന്ന് ഹൃദയംകൊണ്ടു ശപഥം ചെയ്യണം ! 1."നിങ്ങളോ ഏവർക്കും സഹോദരന്മാർ, ഭൂമിയിൽ ആരേയും പിതാവ് എന്ന് വിളിക്കരുത്.ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്,സ്വർഗസ്ഥൻ തന്നെ" !(ളോഹയിട്ടു നിങ്ങളെ ചൂഷണം ചെയ്യുന്നവനെ "കത്തനാർ".പാതിരി"മെത്രാൻ" എന്നല്ലോ വിളിക്കേണ്ടത്?)

2013 ഡിസംബർ 9, തിങ്കളാഴ്‌ച

ജലത്തിൽ നീർക്കുമിളകൾ എന്നപോലെയാണീ ജീവജാലങ്ങളെല്ലാം ഈശ്വരനിൽ "എന്നനിത്യസത്യം ഇരുട്ടിൽ ഒളിപ്പിച്ചു , മനുഷ്യവർഗത്തെ ആത്മീക ചൂഷണത്തിലൂടെ അടിമകളാക്കി ഭരിക്കുന്ന ദുഷിച്ച പുരോഹിതരിൽനിന്നും രക്ഷിക്കുവാൻ ലോകരക്ഷകനായ യേശു കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി യരുശലേം ദേവാലയത്തിൽ വീശിയടിച്ചു ആക്രോശിച്ചതുപോലെ , ഇന്ത്യൻ രാഷ്ട്രീയത്തിലെ അഴിമതിച്ചപ്പുകൾ തൂത്തുകളയുവാൻ ചൂലുമായി തലസ്ഥാനത്തെത്തിയ ഇന്ത്യയുടെ രക്ഷകനാണു ശ്രീ കേജിർവാൾ ! "ഓശാനാ കേജിർവാൾ" "കോടാനുകോടി ഓശാനകൾ" 
മഹാത്മാഗാന്ധി നമ്മുടെ രാഷ്ട്രപിതാവും ,ശ്രീ കേജിർവാൾ രാഷ്ട്രരക്ഷകനും ആകുന്നു ! മക്കൾരാക്ഷ്ട്രീയത്തിൽനിന്നും, അറുകൊലരാഷ്ട്രീയത്തിൽനിന്നു ഞങ്ങളെ രക്ഷിക്കേണമേ ..ആമ്മേൻ ...    ദൈവമെന്തെന്നു അറിയാത്ത , (ദൈവത്തിന്റെ കെയറോഫിൽ ചെത്തിജീവിക്കുന്ന) ആത്മജ്ഞാനമില്ലാത്ത പാസ്റ്റരെ / പുരോഹിതനെ, നമ്മുടെ ആനന്ദസീയോൻയാത്രാജീവിതത്തിൽ   "ആം ആദ്മീ"പാർട്ടിയുടെ ചൂലുകൊണ്ട് അടിച്ചുമാറ്റുവാൻ നാം വിവേകമുള്ളവരാകണം... സഭാനവീകരണം ഓരോമനസും കേജരിവാൾ പോലെ ജ്ഞാനമാകുന്ന മൂർച്ചയുള്ളതാകണം , എങ്കിലെ ദൈവസഭയുടെ (ദൈവംപോലും അറിയാതെ കടന്നുകൂടിയ) ഈ ചൂഷകരെ നമ്മുടെ ജീവിതചര്യയിൽ ഇല്ലാതെയാക്കാനാവൂ..