ആകെ പേജ്‌കാഴ്‌ചകള്‍

2013, ഫെബ്രുവരി 16, ശനിയാഴ്‌ച

ദൈവപരിപാലന - വിശ്വാസിയുടെ നിത്യാനുഭവം I

മകന്റെ കല്യാണം 
ബ്രദര്‍  കുര്യാക്കോസ് അരങ്ങാശ്ശേരി 

എന്റെ മകന്റെ കല്യാണത്തിന്റെ അമ്പേഷണം എന്റെ അപ്പന്‍ ഉള്ളപ്പോള്‍ തുടങ്ങിയതാണ്. പക്ഷെ ഒന്നും നടന്നില്ല. ഞങ്ങള് ധധമോ, പാരമ്പര്യമോ വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല. നല്ല കുട്ടിയാകണം, വിദ്യാഭ്യാസം വേണം, യേശുവില്‍ വിശ്വാസിക്കുന്ന കുടുംബമാകണം. ഞാന്‍ പേപ്പറിലും രണ്ട് പ്രാവശ്യം പരസ്യപ്പെടുത്തി കണ്ണൂര്‍ മുതല്‍ കോട്ടയം വരെ കുട്ടികളെ കണ്ടു ഒന്നും ഇഷ്ടപ്പെട്ടില്ല. അവസാനം തയ്യൂരില്‍ നിന്ന് കണ്ടു ഇഷ്ടപ്പെട്ടു. ഈ വീട്ടുകാര്‍ക്ക് പെണ്‍കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കുവാനുള്ള സാഹചര്യമില്ലായിരുന്നു. വീടിനു വേണ്ടി തറപ്പണി ചെയ്തിട്ടുണ്ട്. ബാക്കി പണികള്‍ ചെയ്യണം. അതിന്റെ ശേഷം പെങ്ങളുടെ കല്യാണം കഴിച്ചു കൊടുക്കുവാനുള്ള പദ്ധതിയാണ് ഇവര്‍ക്കുള്ളത്. ഇവര്‍ക്ക് അപ്പനും, അമ്മയും ഇല്ല. നാല് ആണ്‍കുട്ടികള്‍ ഉണ്ട് രണ്ട് പേര്‍ കല്യാണം കഴിച്ചു ഭാര്യ വീട്ടില്‍ താമസിക്കുന്നു. ബാക്കി രണ്ടുപേര്‍ ചെറിയ ഒരു മുറിയില്‍ കഴിയുന്നു. ഇവര്‍ക്ക് കാര്യമായ ജോലിയുമില്ല. ഈ സന്ദര്‍ഭത്തിലാണ് ഞങ്ങള്‍ കൂട്ടിമുട്ടുന്നത്. എന്നാല്‍ ഞാന്‍ ഇവരോട് പറഞ്ഞു. നിങ്ങള്‍ കല്യാണത്തിനു വേണ്ടി ബുദ്ധിമുട്ടേണ്ട. പെണ്‍കുട്ടിക്ക് വേണ്ടതു ഞങ്ങള്‍ തരാം കല്യാണ സദ്യവരെ ഞാന്‍ നടത്തിതരാം. കല്യാണം കഴിഞ്ഞാലും നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. നാട്ടില്‍ നടക്കുന്ന ചടങ്ങുകളൊന്നും ഞങ്ങള്‍ക്ക് ഇഷ്ടമില്ല. എന്നൊക്കെ ഞാന്‍ ഇവര്‍ക്ക് വാക്കുകൊടുത്തു. കല്യാണം കോട്ടപ്പടി പള്ളിയില്‍ വെച്ച് വേണ്ട അവിടത്തെ മദ്ധ്യസ്ഥന്‍ സഭ അംഗീകരിക്കാത്ത വഴിയില്‍ നിന്നു കിട്ടിയ ഒരു പിശാചിന്റെ രൂപത്തിന്റെ മുമ്പില്‍ വച്ച് നടത്തുന്നില്ല. മാതാവിന്റെ പള്ളിയായ തയ്യൂര്‍ പള്ളിയില്‍വെച്ച് നടത്തണം. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ നടത്തണം എന്നൊക്കെ ഞാന്‍ പറഞ്ഞു. അത് അവരും സമ്മതിച്ചു. കല്യാണത്തിന്റെ ഹാള്‍ കുന്നംകുളത്ത് എടുക്കാമെന്ന് തീരുമാനിച്ചു. ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പരസ്പരം കാണുവാനും പറ്റിയതാണ് കുന്നംകുളം. രണ്ടുപേര്‍ക്കും കുന്നംകുളത്തേക്ക് വരുന്നതിന് ദൂരം ഏകദേശം സമമായിരിക്കും. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവവചനം എന്റെ മനസ്സില്‍ വരുന്നത് 1 രാജാ 3 : 5. ദൈവം അവനോട് അരുളി ചെയ്തു: നിനക്ക് എന്തുവേണമെന്ന് പറഞ്ഞുകൊള്ളുക. ഞാന്‍ ദൈവത്തോട് പറഞ്ഞു: എനിക്ക് വളര്‍ത്താന്‍ തന്ന മകന്റെ കല്യാണമാണ്. എല്ലാമറിയുന്ന കര്‍ത്താവേ നീ എന്റെ കൂടെയുണ്ടാകണം. അതുപോലെ തന്നെ മാതാവിനോടും ഞാന്‍ അപേക്ഷിച്ചു. ഈ കല്യാണത്തിന് ഒന്നും കുറവുണ്ടാവാതെ നോക്കണമേ. ഇതൊക്കെ എന്നെകൊണ്ട് പറയിക്കുന്ന ഒരു ശക്തി എന്നില്‍ ഉണ്ടായിരുന്നു. എനിക്ക് ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടേയും കല്യാണമാണ് നടത്തേണ്ടത് എന്ന് ഓര്‍ക്കണം. എന്റെ കൈയില്‍ രൂപയൊന്നുമില്ല. മകന്‍ കുറച്ചു രൂപ തന്നു അതു വീടിന്റെ പണിക്കു വേണ്ടി ഞാന്‍ ഉപയോഗിച്ചു. എന്റെ അവസ്ഥയെല്ലാമറിയുന്ന ദൈവം എന്നെ സഹായിക്കാന്‍ പ്രേരണകൊടുത്ത് പേരു പറയാന്‍ പാടില്ല എന്ന് പറഞ്ഞ് ഒരു വ്യക്തി ഈ കല്യാണത്തിന് ആവശ്യമായ എല്ലാ പൈസയും തന്ന് എന്നെ സഹായിച്ചു. ദൈവമാണ് ആ സമയത്ത് എനിക്ക് രൂപ തന്നത് എന്നു ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു. ഈ പൈസ തിരിച്ചുകൊടുക്കേണ്ടെന്നും പേരുപറയാന്‍ ആഗ്രഹിക്കാത്ത ഒരു കുന്നംകുളം ക്രിസ്ത്യാനിയാണ് എനിക്ക് തന്നത്. പേരിന് വേണ്ടി പൈസ ധൂര്‍ത്തടിക്കുന്ന ക്രിസ്ത്യാനികളെ ഞാന്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് പള്ളികളില്‍ എന്നാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എനിക്ക് വേണ്ടി ദൈവം ഇടപെടാതിരിക്കുമോ ഒരിക്കലുമില്ല. ദൈവവചനം പറയുന്നു. ''ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. സങ്കീ. 34 : 18'' ''ദൈവത്തില്‍ വിശ്വസ്തന്‍ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും സുഭാ 28:20''.
എന്റെ മകന്റെ കല്യാണ ആലോചനകള്‍ വരുമ്പോള്‍ സ്വന്തം ബന്ധുക്കളും ഇടവകക്കാരും, പുരോഹിതന്‍മാര്‍ വരെ എതിര്‍ത്തിരുന്നു കാരണം മറ്റൊന്നുമല്ല, ലോകംമുഴുവനും വേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന ബഥേല്‍ കൂട്ടായ്മ നടത്തുന്നുണ്ട്. അനേകം പാവപ്പെട്ട വീട്ടുകാര്‍ക്ക് അവര്‍ക്ക് ആവശ്യമായ അരിയും സ്ഥിരരോഗികള്‍ക്ക് മരുന്നും മറ്റു ചില സഹായങ്ങളും ചെയ്തു കൊടുക്കുന്നതിന് ഇവര്‍ എതിരായിരുന്നു. ബിഷപ്പ് തൂങ്കുഴി വരെ എനിക്കും സംഘടനക്കും എതിരായി ലേഖനമിറക്കിയിരുന്നു. അതു വിലവെയ്ക്കാതെ ഞാന്‍ ദൈവത്തില്‍ ശരണപ്പെട്ട് മുന്നോട്ടു നീങ്ങി. ഞാന്‍ സഭയുടേയോ ബന്ധുക്കളുടെയോ വാക്കു കേട്ടിരുന്നെങ്കില്‍ എന്നെ എന്തിനു കൊള്ളും? എനിക്ക് വേണ്ടതെല്ലാം നഷ്ടമായേനെ. ഇന്നും എന്നും ഞാന്‍ ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ദൈവമഹത്വം വിളംബരം ചെയ്യുകയും ചെയ്യും. ഇത് എന്റെ പ്രതിജ്ഞയാണ്.

                                                                                                                 (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ