ആകെ പേജ്‌കാഴ്‌ചകള്‍

2013, ഏപ്രിൽ 30, ചൊവ്വാഴ്ച

PRAYER

PRAYER
  "നീ അറിയാതൊരു വാക്കുമെൻ നാവിനാൽ നാദമാം ജീവനെ തേടരുതേ ..നീ അറിയാതൊരു   ധ്യാനമെൻ മാനസവാടിയിൽ പൂവിട്ടുണരരുതേ "എന്ന് (സാമസംഗീതത്തിൽ )ഞാൻ ഒരു പല്ലവി പാടും മുൻപേ , ക്രിസ്തുവിനും മുൻപേ , ദാവീദു തന്റെ സങ്കീർത്തനത്തിൽ (19/14 ഇൽ)  "എന്റെ വായിലെ വാക്കുകളും , എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്ക് പ്രസാദമായിരിക്കുമാറാകട്ടെ  "എന്ന് പാടിയിരുന്നു! സമാനമാനസനായ Rev .Dr .jaimes കോട്ടൂർ ഇതുതന്നെ വളരെ മാനോഹരമായി രചിച്ചത് , ശ്രീ.ജോസഫ്‌ മറ്റപ്പള്ളിൽ തന്റെ ഈടുറ്റ ചിന്തകളോടൊപ്പം നമുക്ക് തന്നതിനും , ശ്രീ സക്കറിയാസ് നെടുംകനാലിന്റെ class one മഷിച്ചാർത്തിനും  , ശ്രീ.ജോസഫ്‌ mattews ,ശ്രീ.ചാക്കോ കളരിക്കൽ , & ശ്രീ.പിപ്പിലാഥൻ രചനകൾക്കും , ഈവക വായിച്ചു മനംനിറച്ച "അല്മായശബ്ദം" വായനക്കാരുടെ ഒരായിരംനന്ദി അറിയിക്കുന്നാമുഖമായി !.ദാവീദിങ്ങനെ പ്രാർഥിച്ചെങ്കിലും   കയ്യിലിരിപ്പ് തനി തെമ്മാടിത്തരമായിരുന്നു   !     600 സുന്ദരിമാരായ  ഭാര്യമാരും , 300 കോമളാംഗികളായ  വെപ്പാട്ടിമാരും കൂടെ എന്നും  ഉണ്ടായിരിക്കെ , ആ പാവം ഊറിയാവിന്റെ ഏക ഭാര്യയെ സ്വന്തമാക്കിയിട്ടയാളെയും കൊന്നു കളഞ്ഞു നീചൻ! ഫലമോ ?  വീടു നിറച്ചു ശാപവും വാങ്ങി ! നാഥാനെ ദൈവംതന്നെ പറഞ്ഞയച്ചു ദാവീദിനെ ശാപംകൊണ്ട്  തകർക്കാൻ !.അതുകൊണ്ടാ നമ്മുടെ കർത്താവ്‌ , "കർത്താവേ , കർത്താവേ , എന്ന് വിളിക്കുന്ന ഏവനുമല്ല ; പിന്നയോ എന്റെ ഇഷ്ടം ചെയ്യുന്നവനെയാണെനിക്കാവശ്യം . "എന്ന് മൊഴിഞ്ഞതും.....പ്രാർഥനയല്ല പ്രവർത്തിയാണഭികാമ്യം ഏതു ദൈവത്തിനും ...ഒരിക്കൽ  തനിക്കിട്ടൊരു നമ്പരിടാൻ വന്ന നീതിശാസ്ത്രിയൊടു ,  "നല്ലശമരായനെ"  കാണിച്ചു കൊടുത്ത ക്രിസ്തു , അയാളോട് "നിത്യജീവനെ പ്രാപിക്കുവാൻ നീയും ഇപ്രകാരം ചെയ്യൂ" എന്ന് പറഞ്ഞതും..!   "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശരുടെയും നീതിയെ കവിയുന്നില്ല എങ്കിൽ സ്വർഗരാജ്യം നിങ്ങൾക്ക്  ഇല്ലേയില്ല"..എന്ന്..അരുളിയതും നാം നിരന്തരം മനനം ചെയ്യണം ...   "ഈശനോട്   പ്രാർഥിക്കാതെ ,  പ്രാപിക്കൂ നീ അവനെ നിൻ ചേതസിനെ ഉണർത്തുമാ ബോധചേതന........മുന്തിരിതൻ വള്ളിയോടു ചില്ലയൊന്നും പ്രാർഥിക്കില്ല! പ്രാപിച്ചവർ പരസ്പര പൂരകമൊന്നായ് ..(അപ്രിയ യാഗങ്ങൾ )   ഇതാണെന്റെ logic ..."ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക്‌ നല്ലദാനങ്ങളെ കൊടുക്കാനാഗ്രഹിക്കുന്നു എങ്കിൽ , സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് എത്ര അധികം? എന്ന മശിഹായുടെ മൊഴി നമ്മെ നാംപോലും  അറിയാതെ /നാം പറയാതെ തന്നെ നമ്മെ കരുതുന്ന ദൈവസ്നേഹമാണിവിടെ കണ്ണുള്ളവർക്കു കാണാനാവുക.!.  കരയാതെ , തന്നെ നോക്കി മോണകാട്ടി ചിരിക്കുന്ന  കുഞ്ഞിനെ അമ്മ വാരിയെടുത്തുമ്മവച്ചുകൊണ്ട്  "എന്റെ പൊന്നിനാ ദേണ്ടീ അമ്മിഞ്ഞി" എന്ന് പറഞ്ഞുകൊണ്ട് മുലയൂട്ടും.. പകരം വാതോരാതെ കരയുന്ന കുഞ്ഞിനാണാങ്കിലോ ?   "ഈ അസത്തിന്റെ ഒരു കീറ്റലു" എന്നാകും പ്രതികരണം...ദൈവത്തിനുള്ളിലാണു നാം (കടലിൽ മീനുകൽപോലെ)എന്ന നിരന്തര ബോധമാണിന്നു നമുക്കാവശ്യം...  അതിനു പകരം , "കുരുടന്മാരായ വഴികാട്ടികളെന്ന്" ഏശു എന്നും പരിഹസിച്ച  പാതിരി/പസ്സ്ടർരുടെ പിൻപറ്റി നടന്നാലീ അറിവും പരമാനന്ദവും  ഒരുവനും ഒരുനാളും  ലഭിക്കില്ല നിച്ചയം !.മറിച്ചു , "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു "എന്ന മശിഹായുടെ ഒറ്റത്തിരുവചനം മനനംചെയ്തു മനസ്സിൽ ഉറപ്പിച്ചാൽ മതി , മാപ്പിള രക്ഷപെടാനീ പള്ളിസംസകാരത്തിൽ നിന്നും ഒരിക്കലായി !  അതിനായി , ഒന്നാമതായി ദൈവമാരെന്നരിയൂ  ..അറിഞ്ഞിട്ടവനിൽ (കടലിൽ മീൻ കണക്കെ) ആസ്രയിച്ചാനന്ദിക്കൂ .എല്ലാമറിയുന്ന ത്രികാലജ്ഞാനിയായ ആ മഹാചൈതന്യത്തോട്‌ dialogu വിടാതെ അവന്റെ പ്രിയകർമ്മം   (ത്യാഗം ,കുർബാന) ഓരോരുത്തരും സദാ  ചെയ്യൂ ..നമുക്കും അവന്റെ പ്രിയരാകാം ...  ഈ അവസ്ഥയാണ് സ്വർഗം !  മനസിലാണ് സ്വർഗം ! so  mind  your  mind .."ദുഖിക്കുവാൻ എനിക്കെന്തവകാശം ?നിൻ ചിത്തത്തിലല്ലയോ ഞാനിരിപ്പൂ ! മുത്തണിപ്പാതാന്തികത്തിലെയ്ക്കല്ലയൊ നിത്യമെൻ യാനം ഇതത്ര മോദം!" (സാമസംഗീതം)എന്ന് എല്ലാമനസുകളും എന്നാളും പാടണം ....  "യഹോവേ നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു ."എന്ന ദാവീദിന്റെ പ്രാർഥന എന്റെ ദൈവം കേള്കീല്ല . കാരണം  മറ്റവനും ഇതേ ടായലോഗ തന്നെയാണു ദൈവത്തോടു കാച്ചുന്നത്.! അതുകൊണ്ട് ഞാൻ പാടി ,"അന്ത്യകാലത്തിൽ പെരുകുന്ന നീച്ചരെ  നീ ഹനിക്കാൻ ഞാൻ യാചിക്കുകില്ല,...ദുഷ്ടന്റെ കയ്യിൽ പെടാതെന്നെ രക്ഷിക്കൂ ..സത്യമെൻ ആശ്രയം നീ യഹോവേ .നേരം ഇരുട്ടരുതെന്നു ഞാൻ കേഴീല നീ തരിവെട്ടം തരുന്നതോർത്താൽ....ദാഹം                          പെരുകിയെന്നൊരുനാളുമോർക്കില്ല ജീവജലാശയനേശു ചാരെ "എന്ന്.  (സാമസംഗീതം ) കാരുണ്ണ്യാ ഭാഗ്യക്കുറി എടുക്കുന്ന മൊത്തം ജനവും "കര്ത്താവേ എനിക്കുതരണേ "./ക്രിഷ്ണാ എനിക്കുതരണേ/അള്ളാവേ എനിക്കുതരണേ "എന്നാകും പ്രാർത്ഥന  ! അതുകാരണം കർത്താവും കൃഷ്ണനും അല്ലാഹുവും ചേർന്ന് ഒരു തീരുമാനത്തിലെത്തി ! പ്രാർഥിച്ച   ഒരുത്തനും കൊടുക്കണ്ടാന്ന് ...പകരം മൌനമായി ദൈവങ്ങളെ ശല്യം ചെയ്യാതിരുന്നവരുടെ  പേരുകൾ ഒന്നിച്ചിട്ടിളക്കി ഒരെണ്ണം ഇക്കുറി കർത്തവെടുത്തു.... ,അടിച്ചതോ ഒരു മുസൽമാന് !അടുത്തകുറി കൃഷ്ണനെടുക്കും,അടിക്കുന്നതൊരു അച്ചായനാകാം  ! "പലരാണു ദൈവങ്ങള എന്ന് വന്നാകിലോ കലഹം സുലഭമാണുയരത്തിലും  ,..അവരുടെ അടിപിടി ഓശയൊ   ഇടിനാദം? അറിവൂറും ശസ്ത്രങ്ങൾ അപപാഠമോ ..?     ..ശുഭം.


2013, ഏപ്രിൽ 28, ഞായറാഴ്‌ച

പ്രാര്ത്ഥന

"പ്രാര്ത്ഥന"

  അല്മയശബ്ദത്തിന്റെ ഒരുമയുള്ള   ചിന്തയ്ക്കായി , എല്ലാവരുടെയും അനുഗ്രഹത്തിനായി ,  "പ്രാര്ത്ഥന"  ഇന്ന് ഒരു ചർച്ചാതന്തുവാക്കാൻ ഞാൻ ആശിക്കുന്നു...."പ്രാര്ത്ഥന" എന്തെന്നറിയാത്ത പാതിരിപ്പടയുടെ പിൻപറ്റി "ആത്മീക അന്ധതയുടെ" പടുകുഴിയിൽ വീണ തലമുറകളുടെ  "ശ്രാദ്ധ "മെന്നോണം നാമോരോരുത്തരും ഇത് ചെയ്യേണ്ടതെന്ന പൂർണബോധത്തോടെ  പേന എടുക്കണം , എന്നാമുഖമായി  ആശിക്കുന്നു...   what  is  prayer ? ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ 1000 type പ്രാർഥനകളും , പ്രാർഥനായഞ്ജങ്ങളും അരങ്ങേറുന്ന ഈ കലികാലത്തിൽ "പ്രാര്ത്ഥന"എന്തെന്നറിയാതെ ജനകോടികൾ പ്രാർഥ്നക്കായി സമയവും , ഊർജ്ജ്യവും വ്രഥാവിലാക്കുന്ന ഇന്നുകളിൽ നിങ്ങൾ പേന എടുത്തെ മതിയാവൂ ..മനുഷ്യസ്നേഹികളായ എന്റെ കൂട്ടുകാർ ഉള്ളു തുറന്നു മനനങ്ങൾ വെളിവാക്കും എന്ന ആശയോടെ ,,നിങ്ങളുടെ പ്രിയൻ ,  സാമുവേൽ കൂടൽ...   "ലോകാ സമസ്താ സുഖിനോ ഭവന്തൂ " എന്ന് മാത്രം മനസിന്റെ മായാത്ത മന്ത്രണമാക്കിയ ഭാരതത്തിലെ  മുനികോടികൾ മണ്ടന്മാരോ?..... " എന്റെ പ്രാർഥന അവന്റെ ദോഷത്തിനാകുന്നു " എന്ന് കരഞ്ഞ യഹവായുടെ അളിയൻ ചെറുക്കൻ ദാവീദിന്റെ  കുടിലചിന്തകളൊ? ...."കഴിയുമെങ്കിൽ  ഈ പാനപാത്രം നീക്കേണമേ" എന്ന് കേണ മശിഹായുടെ വ്രിഥാവിലായ അന്ത്യയാചനയോ? ......അതോ , യഹോവാസാക്ഷികളുടെ അയൽക്കാരന്റെ ഉറക്കം  കെടുത്തുന്ന മുറവിളികളോ ?അതുമല്ലങ്കിൽ . ദൈവമെന്തെന്ന് അറിയാത്ത . മശിഹായുടെ മൊഴികൾ മനസ്സിൽ ഏറ്റാത്ത  ഈ പാതിരിപ്പടയുടെ (മാലാഖമാർ നാണിക്കുന്ന) വെറും ജല്പനങ്ങളൊ? "ഊരിയാടി   പക്ഷിക്കെന്തോരഹംകാര   ജൽപ്പനങ്ങൾ ,"ഭൂമിയെ കുലുക്കുന്നു ഞാൻ"സ്വയം ചിലച്ചു,....അതുപോലെ സർവേശനെ   വരുതുയിലാക്കാൻ സദാ ജൽപ്പനങ്ങൾ പാതിരിയും പാസ്സ്റ്റരും   വ്രിഥാ.".."ഇന്നലത്തെ മഴയ്ക്കയ്യെ   മുളച്ച തകരസമം , ഇത്തിരിപ്പോയ് കാണാതാകും പുല്ലിനുതുല്യം...എന്നാകിലും ഈശനെന്റെ വരുതിയിലെന്നു നാണം തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ.."...(പ്രാർഥനായജ്ഞം...കവിത) ,{അപ്രിയ യാഗങ്ങൾ} ,സ്നേഹിതരെ, പ്രാർഥനാഗോപുരങ്ങൾ ! ഒന്ന് ഫോണ്‍ ചെയ്താൽ മതി (ചിക്കിലി അത്യാവശ്യം) ഏതു പ്രശ്നവും ഉടയവനോടു ഡയറക്റ്റ് ലിങ്ക് ഉള്ള ഈകൂട്ടർ പ്രാർഥിച്ചു ലവലാക്കിത്തരും , ഏതു കള്ളനീചബടുവായെയും കത്തനാരു കൽപ്പിച്ചാൽ ദൈവം വെറും ഒടർലിയായി അനുസരിച്ചു സ്വർഗത്തിൽ മുൻസീറ്റിൽ ഇടംകൊടുക്കും ! സ്വർഗത്തിൽ   "ഇടം "വാങ്ങിത്തരുന്ന മഹാനായതുകൊണ്ടാണ് നമ്മൾ ഇവറ്റകളെ "ഇടയാൻ,ഇടയാൻ"എന്ന് വിളിക്കുന്നതും..  ഇതാണ് പരമമായ ശരി? ശരി പോലെ തോന്നിക്കുന്ന തെറ്റുകൾ നിരവധി  !  ഉൾവെളിച്ചമില്ലയെങ്കിൽ ഇരുട്ടിൽ തപ്പുകയെ ഉള്ളു പാവം ജന്മങ്ങൾ  ! 

2013, ഏപ്രിൽ 6, ശനിയാഴ്‌ച

കലികാലം ...

 എന്റെ മനസെന്നൊടു മന്ത്രിച്ച 33 പൊട്ടക്കവിതകളും (അപ്രിയ യാഗങ്ങൾ ) ശ്രീ സൈമണ്‍ ജോസഫ്‌ " അല്മായശബ്ദം ബ്ലോഗിൽ "5/4/2013 ഇൽ എഴുതിയ "വൈദികശാപം /വൈദികഗർവു " എന്ന ലേഖനവും അതിനെത്തുടര്ന്നുള്ള ,ശ്രീ ചാക്കോ കളരിക്കൽ , ശ്രീ സക്കറിയാസ് നെടുംകനാൽ ,ശ്രീ ജോസഫ്‌ മാത്യു ,mr roshan ഫ്രാൻസിസ്,madam theresia മനയത്ത് തുടങ്ങിയവരുടെ എഴുത്തും  കണ്ടാൽ ഞങ്ങളൊക്കെ കത്തനാരെ കളിയാക്കാൻ പിറന്നതാണ് എന്നല്ലേ?അല്ലേ അല്ല ..അനുഭവങ്ങൾ "നിങ്ങളെന്നെ കമ്യുനിസ്റ്റാക്കി " എന്നപോലെ ഞങ്ങളെ ഇങ്ങനാക്കിയതാണു സത്യം.  എന്നെ എന്റമ്മ, ഞാൻ പിണ്ഡാകാരമായിരുന്നപ്പൊൾതന്നെ ദൈവവേലക്കായി പാതിരിയാക്കാൻ നേർന്നു പ്രസവിച്ചതാണു ...പുറത്തുവന്നതിനുശേഷം ആ പരിശുദ്ധിയിൽ  10 വയസുള്ളപ്പോൾ അൾത്താരാബൊയ് ആക്കി..ഒരുപാടു കത്തനാരന്മാരെയും ബിശോപ്പാൻമാരെയും കതൊലിക്കാമാരെയും കണ്ടു..കണ്ടേ കണ്ടു ...ഒടുവിൽ വയസായപ്പോൾ ഞാൻ ഇതെഴുതാനും ആയി.....     സ്വകാര്യമായെന്നോണം ഒരു സംഭവം പറയാം ..ആരോടുംപോയ് പറയരുതേ ഈക്കഥ ...ഞങ്ങളുടെ പള്ളി പണിതിട്ടൊന്നാം എട്ടുനൊയമ്പിന്റെ നാണംകെട്ടകഥ.." 24 മണിക്കൂറും, 8 നാൾ നോമ്പുനോക്കുന്ന മഹിളകൾക്കു പള്ളിയിൽ വാസം" കുരുനരിക്കത്തനാര് മൊഴിഞ്ഞു ..പാവം കർഷകരായ ആണ്‍തരികൾക്കു തരിപോലും സംശയം പാതിരിപന്നനൊടു തോന്നിയില്ല .പക്ഷെ ,നോയമ്പ് മൂത്തപ്പോൾ ,ഭക്തി മൂത്തപ്പോൾ ,ഒരു രാത്രിയിൽ ഒരു ഗോപസ്ത്രീക്ക് മോഹം, ദൈവത്തിന്റെ പ്രതിപുരുഷനായ പരിശുദ്ധ പാതിരിയുമായി  രാസലീല്ക്കായി ..അറിയാമല്ലോ കുറുനരികത്തനാര്ക്കും ...മറ്റൊരു ഗോപസ്ത്രീയുടെ അസൂയക്കണ്ണിൽ ആ  രംഗം പതിഞ്ഞു ..കഥ പുറത്തറിഞ്ഞു...ഒന്നാംസ്ത്രീ കിണറ്റിൽച്ചാടി ചത്തു..അസൂയക്കാരിക്ക് മുഴുപ്രാന്തും പിടിച്ചു.. എന്റപ്പന് ആ കത്തനാരുടെ മുമ്പിൽ ഇനീം കുമ്പസാരിക്കാൻ പറ്റില്ല എന്നവാദമായി മുന്നിൽ....മൂന്നാംപക്കം കാളകത്തനാർക്കു ട്രാൻസ്ഫെർ ..ആ തന്തയുടെ നീതിബോധമാണ് എന്നെ ഈ കുത്തി കുറിപ്പിക്കുന്നതും...ഇതൊരു സാപിൽ മാത്രം..100 എണ്ണം വേറെ ...അനുഭവകഥകൾ മാത്രം ..നാണക്കേടാ ..നിർത്തുന്നു....സോറി , സോറി ..അന്ന് ഞാൻ കഞ്ഞാ ..അപ്ച്ചന്റെ വാമൊഴിയാണു മുകളിലത്തെ വിവരണം. .പിന്നെ ഞാൻ കണ്ട കൂത്തുകൾ ഉണ്ടായിരം വേറെ  .എന്റെ പാവംഭാര്യ ആലിസ് ,ആരുവീട്ടിൽ വന്നാലും "അഥിധി ദേവോ ഭവ" എന്നമട്ടിലാണെങ്കിലും ഏതു കത്തനാരുവന്നാലും കതകുപോലും തുറക്കില്ല ..കാരണം,അവളുടെ അപ്പൻ ഇരുസഭകളിലെയും കാതൊലിക്കാമാരെ തിയൊളജി പഠീപ്പിച്ച സാറായിരുന്നു , അവളൊരു കത്തനാരുടെ കൊച്ചുമകളാണു & സ്വന്തം ജേഷ്ട്ടത്തിയെ പീഢിപ്പിക്കാൻ മുതിർന്ന മറ്റൊരു കാളക്കത്തനാരുമാണു..അന്ന് ജേഷ്ട്ടൻ kuwait  ഇൽ ആയിരുന്നു ...ഭർത്താവിനെ അന്തിഉറങ്ങാൻ കൂടെ കിട്ടാത്തവളെയും, വിധവമാരെയും, ഗോപസ്ത്രീകളെയും ഓരോ പള്ളിയിലും തേടുന്ന കത്തനാരെ നിനക്ക് ഹാ കഷ്ട്ടം ..പുതിയ പോപ്പ് മാപ്പ് തരുമെന്ന് തോന്നുന്നില്ല ,,ളൊഹയൂരും നിച്ചയം.. പള്ളിയിൽ ആണ്‍പിള്ളാരെ പോലും  വിടാനാവാത്ത  കലികാലം ...മീഡിയാകളിൽ എന്താണെന്നും കഥ ? നാണവും മാനവും ഉള്ളവർ ഈ പരിശകൾ പരിശുദ്ധരെന്നു പറയുമോ ? കൈമുത്തുമോ?"തിരുമേനീ" എന്ന് നാവിനൊരു ഉളുമ്പുമില്ലതെ വിളിക്കുമോ?...ഓഹോ... ഈ അച്ചായ ജന്മം തന്ന ദൈവമേ....വിളിച്ചുപോകും....മനനമുള്ള മനസുകൾ അറിയാതെ വിളിച്ചുപോകും ദൈവമേ...എന്ന്..  .  . .ഒക്കെ കുറിക്കുവാൻ നാണം ഉണ്ട് ഒട്ടേറെ ...ഗദ്ഗദം വന്നിതെൻ തൂലികയിൽ.

2013, ഏപ്രിൽ 3, ബുധനാഴ്‌ച

ക്രിസ്തു ലോകരക്ഷകൻ

ക്രിസ്തു ലോകരക്ഷകൻ എന്ന് കേൾക്കാൻ കൊള്ളാമെങ്കിലും , ഇന്നുവരെ അതു സത്യമാക്കിയില്ല ഈ പുരോഹിതരും പസ്സ്റെർ വൃന്ദവും കാരണം ...മശിഹായുടെ വചനപ്പൊരുൾ അറിയാൻ മനസിനെ ഒരുക്കാതെ "വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് "എന്നമട്ടിൽ അവന്റെ തിരുവചനങ്ങളെ സൌകര്യപൂര്വം വളച്ചൊടിച്ചു മിടുക്കാന്മാരാവുകയാണ് ഓരോ സഭകളും..ക്രിസ്തു ലോകരക്ഷകനാകണമെങ്കിൽ , ഒന്നാമതായി അവനെ നാം അനുസരിക്കണം . ഓരോ പൊന്നു വാക്കും കരളിലേറ്റുവാങ്ങണം .അതിനായി ഒരുവൻ വിവരമില്ലാത്ത പാതിരി/പസ്റെർ പുറകെ പോകാതെ യേശുവിന്റെ വചനം മാത്രം വേദപുസ്തകത്തിൽനിന്നും  അടർത്തിയെടുത്തു പഠിക്കണം ....രെഫരെൻസിനായി ഭഗവത്ഗീത/മഹാഭാഗവതം/ഉപനിഷത്തുകൾ..തുടങ്ങിയ അറിവിന്റെ ശെഖരണങ്ങൾ  മനസിലാക്കണം ..യേശു രക്ഷകനെന്നു പറയുകയും, അതേസമയം അവന്റെ തിരുവചനങ്ങൾ സൌകര്യം പോലെ വളച്ചൊടിച്ചില്ലാതാക്കുകയും ചെയ്യുന്ന കുരുനരികളായ പാതിരി/ പാസ്ട്രെ കണ്ടാൽ മുഖം മാറ്റുകയും ചെയ്യാൻ നാം ഉണരണം ,ഉയരണം..എങ്കിൽ , പാതിരി പറ്റിക്കാൻ പറഞ്ഞ പാപത്തിൽനിന്നും, അവന്റെ ചൂഷണത്തിൽനിന്നു നാം രക്ഷപെടും ..മശിഹാ ലോകരക്ഷകനും ആകും നിച്ചയം...