ആകെ പേജ്‌കാഴ്‌ചകള്‍

2013, ജനുവരി 22, ചൊവ്വാഴ്ച

അപ്രിയയാഗങ്ങളിലെ ധാര്‍മ്മികരോഷം


അപ്രിയയാഗങ്ങളിലെ ധാര്‍മ്മികരോഷം

യേശുവിന്റെ കൌമാരം തൊട്ട് ഏതാണ്ട് മുപ്പതാം വയസുവരെയുള്ള കാലം സുവിശേഷത്തില്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്നത് "അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ പ്രീതിയിലും ജ്ഞാനത്തിലും വളര്‍ന്നുവന്നു" എന്നാണ്. ഈ വാക്യംതന്നെ ബൈബിളില്‍ മറ്റൊരാളെപ്പറ്റി, ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപനായിരുന്ന സാമുവേലിനെക്കുറിച്ച്, വളരെ നേരത്തേ എഴുതപ്പെട്ടിട്ടുണ്ട് (I സാമുവേല്‍ 2, 26).  ഇയാളെ യൌവനകാലത്ത് ദൈവം "സാമുവേല്‍, സാമുവേല്‍" എന്ന് പല തവണ വാത്സല്യത്തോടെ വിളിക്കുന്ന മനോഹരമായ ഒരു രംഗമുണ്ട് അതേ പുസ്തകത്തില്‍. ഓരോ തവണയും "അങ്ങെയുടെ ദാസനിതാ ശ്രവിക്കുന്നു, അരുളിച്ചെയ്താലും" എന്നാണവന്‍ എളിമയോടെ പ്രതിവചിച്ചത്. "ഇസ്രയേല്‍ ജനതയോട് ഞാനൊരു കാര്യം ചെയ്യാന്‍ പോവുകയാണ്. അത് കേള്‍ക്കുന്നവന്റെ ഇരു ചെവികളും തരിച്ചുപോകും. ... മക്കള്‍ ദൈവദൂഷണം ചെയ്യുന്നത് അറിഞ്ഞിട്ടും അവരെ തടയാത്തതുമൂലം ഞാനവനെ ശ്ക്ഷിക്കും" എന്ന് തുടങ്ങുന്ന ദൈവവചനം അനുവാചകര്‍ നേരിട്ട് ബൈബിളില്‍ നിന്ന് വായിച്ചറിയുക. ഇവിടെ ഞാന്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നത് ഇത്രയേ ഉള്ളൂ. ആ സാമുവേലിന്റേതുപോലൊരു ദൌത്യം തനിക്കും ഉണ്ടെന്ന ശക്തമായ വിശ്വാസമാണ് സാമുവേല്‍ കൂടലിനെയും ഇത്ര ശക്തമായ ഭാഷയില്‍, സഭയുടെ മക്കളെക്കൊണ്ട് വിഗ്രഹാരാധനകളിലൂടെ ദൈവദൂഷണം ചെയ്യിപ്പിക്കുന്ന അപ്രിയയാഗങ്ങള്‍ക്കെതിരെ (വിശുദ്ധിയുടെ അര്‍ഹതയില്ലാതെ പുരോഹിതരായി കഴിഞ്ഞുകൂടുന്ന ഓരോരുത്തര്‍ക്കുമെതിരെ), നിരന്തരം ആഞ്ഞടിച്ച്, താക്കീത് കൊടുത്ത്, എഴുതിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രവാചകന്‍ സാമുവേലിന്റെ പിതാവ്, ഏലി പുരോഹിതനായിരുന്നു. എന്നിട്ടും തന്റെ ജനത്തിന് ദുര്‍മാതൃകയായിത്തീര്‍ന്ന തന്റെ മറ്റു മക്കളുടെ ദുര്‍നടപ്പിനെ തിരുത്താന്‍ അയാള്‍ കൂട്ടാക്കിയില്ലെന്നതാണ് ദൈവത്തെ പ്രകോപിപ്പിച്ചത്. ക്രിസ്തുസഭയിലെ, നേരും നെറിവും കെട്ട്, പാതാളത്തോളം അധഃപ്പതിച്ചുപോയ, ഇന്നത്തെ പുരോഹിതവര്‍ഗ്ഗത്തിന് ഇതൊരു താക്കീതാകട്ടെ.

നമ്മുടെ സാമുവേല്‍ കൂടലിനെപ്പറ്റി ഇത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് തൊട്ടുമുമ്പുള്ള കുട്ടിക്ക് എട്ടു വയസ്സായപ്പോള്‍ ആണ് സാമുവേലിനെ അമ്മ ഗര്‍ഭം ധരിക്കുന്നത്. അവര്‍ തന്റെ ഉദരത്തില്‍ എട്ടു തവണ കുരിശു വരച്ചുകൊണ്ട്‌, ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടിരുന്നു. അതുപോലെ തന്നെയാണ് ഏറെനാള്‍ പ്രസവിക്കാത്തതില്‍ ഹൃദയവേദനയനുഭവിച്ച് മൌനമായി ദൈവസന്നിധിയില്‍ യാചിച്ചതിനു ശേഷം ഹന്നായ്ക്ക് സാമുവേല്‍ ജനിക്കുന്നത്. അവരും ആ കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചു എന്ന് നാം വായിക്കുന്നു. മൌനവും തീവ്രവുമായ അവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബൈബിള്‍ എടുത്തുപറയുന്നുണ്ട്. ഈ സാമുവേലാണ് ഇസ്രായേലിന്റെ നിരന്തര ദുര്‍വാശി മടുത്ത്, ദൈവഹിതപ്രകാരം സാവൂളിനെ രാജാവായി വാഴിച്ചത്. അങ്ങനെയാരംഭിച്ച രാജവാഴ്ചയുടെ കാലംതൊട്ടാണ് ആ ജനത്തിന് വളരെയധികം ദുരിതങ്ങള്‍ വന്നുഭവിച്ചത്. ക്രിസ്തുസഭയുടെ കാര്യത്തിലും സമാനഗതിയാണല്ലോ നാം കാണുന്നത്. രാജകീയ പ്രൌഢികളോടുള്ള 
നമ്മുടെ പുരോഹിതരുടെ അതിരുകടന്ന കൊതിയാണല്ലോ സഭയെ വഴിതെറ്റിച്ചത്. ഒരു കൂസലുമില്ലാതെ ഇത്തരം സത്യങ്ങള്‍ വിളിച്ചുപറയുന്ന കാര്യത്തില്‍ പഴയ സാമുവേലും നമ്മുടെ സാമുവേലും ഒരേ സ്വഭാവക്കാരാണ് എന്നത് എന്നെ ഏറെയാകര്‍ഷിച്ചു. അവരുടെ അമ്മമാര്‍ ദൈവത്തിനു കൊടുത്ത പ്രിയയാഗങ്ങളായിരുന്നു, ഇരുവരും.

പഴയ സാമുവേലിനെപ്പോലെ നമ്മുടെ സാമുവേലും പറയുന്നു: "പൂര്‍ണ്ണ ഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിലേയ്ക്ക് തിരിയേണ്ടതിനുവേണ്ടി അന്യ ദേവന്മാരെ ബഹിഷ്ക്കരിക്കണം. ദൈവത്തെ മാത്രം ആരാധിക്കുവിന്‍!" (I സാമുവേല്‍ 6,3) എന്ന്. ക്രിസ്തുസഭയുടെ കാര്യത്തില്‍ അന്യ ദേവന്മാര്‍ പണാര്‍ത്തിയും അധികാരക്കൊതിയുമാണെന്ന് ഏവര്‍ക്കുമറിയാം. ഈ ദേവന്മാരെ വച്ച് പൂജിക്കുന്നതോ, അപ്രിയയാഗങ്ങളായ പുരോഹിതരും. സാമുവേലിന്റെ കാലത്താണ് ഇസ്രായേലിന്റെ ശത്രുവായ ഫിലിസ്ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ വീണ്ടെടുത്തത്.  ഈ അര്‍ത്ഥത്തിലും ഒരു പ്രവാചകദൗത്യം ഇന്ന് സാര്‍ത്ഥകമാവുകയാണ്. പൌരോഹിത്യപ്രഭുത്വം ഒരക്രമിയെപ്പോലെ ദൈവജനത്തെ പീഡിപ്പിക്കുകയും വഴിപിഴപ്പിക്കുകയുമാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് അന്ത്യം കുറിക്കാനുള്ള തൂലികായുദ്ധമാണ് അപ്രിയയാഗങ്ങള്‍ എന്ന തന്റെ കൃതിയിലൂടെ 
സാമുവേല്‍ കൂടല്‍ നടത്തുന്നത്.

തന്റെ വാര്‍ദ്ധക്യത്തില്‍ സാമുവേല്‍ തന്റെ പ്രിയ ജനത്തിനു നല്‍കുന്ന ഒരു ഉപദേശമുണ്ട്‌ (I സാമുവേല്‍ 12, 3-25). "നിങ്ങള്ക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്തതുമായ കാര്യങ്ങളിലേയ്ക്ക് നിങ്ങള്‍ തിരിയരുത്. അവ വ്യര്‍ത്ഥമാണ്‌." രണ്ടായിരം കൊല്ലങ്ങളോളം കൈവശമിരുന്നിട്ടും ബൈബിളിന്റെ സാരാംശം എന്താണെന്ന് നമ്മുടെ പുരോഹിതര്‍ക്ക് മനസ്സിലായിട്ടില്ല. 15 നൂറ്റാണ്ടോളം അവര്‍ ആരേക്കൊണ്ടും തൊടീക്കാതെ ബൈബിള്‍ പൂഴ്ത്തിവച്ചു. ബാക്കി അഞ്ചു നൂറ്റാണ്ടുകളില്‍ അവര്‍ മാത്രം വ്യാഖ്യാനങ്ങള്‍ നടത്തിനോക്കി. എന്നിട്ടും സുവിശേഷങ്ങളുടെ കാതല്‍ സ്നേഹവും സത്യവും മനുഷ്യസമത്വവുമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല! അപ്പോഴാണ്‌ വെറും അല്മായരായവര്‍ 
ആ നിധികണ്ടെത്തി രംഗത്ത് വരുന്നത്. പുരോഹിതരുടെ വഴിയേ പോയാല്‍ വിശ്വാസികള്‍ ഒരിക്കലും ദൈവത്തെ കണ്ടെത്തുകയില്ലെന്ന് ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് നാം പഠിച്ചുകഴിഞ്ഞു. അവര്‍ക്കെല്ലാം മുമ്പില്‍ പ്രവാചകന്മാരായി നില്‍ക്കുന്നു സാമുവേല്‍ കൂടലും കൂട്ടരും. ദൈവത്തെ എവിടെ കണ്ടെത്താം എന്ന് ഏതു പുരോഹിതനുമെതിരെ നിന്ന് വിളിച്ചു പറഞ്ഞ് തന്റെ സഹോദരരെ പഠിപ്പിക്കാനുള്ള ജ്ഞാനവും ഊര്‍ജ്ജവും അദ്ദേഹത്തിനുണ്ട്.

തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അനുവാദം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാനൊരുങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ 
സൃഷ്ടാവില്‍ നിന്നും സൃഷ്ടജാലത്തില്‍ നിന്നും മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കുന്തോറും കൂടുതല്‍ അകല്‍ച്ചയുണ്ടായി. കാരണം, പേരുള്ളതെല്ലാം പേരിടുന്നവനില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന മറ്റൊന്നാണ്. അപ്പോള്‍ അവയെ തേടിപ്പോകേണ്ടി വരും. ഈ ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. നമ്മുടെ മതങ്ങളെല്ലാം ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരാത്മനഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന്റെ പുസ്തകത്തിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറന്നിട്ട്, ഈശ്വരനെ വെളിയില്‍ എല്ലായിടത്തും അന്വേഷിച്ചു പോകാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണ് സാമുവേല്‍ സാര്‍ ചോദിക്കുന്നത്.

ഓരോ മതത്തിലും രൂപമെടുക്കുന്ന ക്ലെര്‍ജിയെന്ന വിഭാഗം സൃഷ്ടിക്കുന്ന വയ്യാവേലികളെല്ലാം മറന്നിട്ട് തിരുവള്ളുവര്‍ ഒരിക്കല്‍ പറഞ്ഞത് ഇവിടെ നമുക്ക് സ്മരിക്കാം. അടുത്തുവന്ന കുട്ടികളോട് അദ്ദേഹം ചോദിച്ചു: താമരയുടെ ഉയരമെത്ര? ഇതെന്തു ചോദ്യമാണ്? കുട്ടികള്‍ അത്ഭുതപ്പെട്ടു. താമരക്ക്‌ ഉയരമോ? എന്നാല്‍ പ്രതിഭാശാലിയായ ഒരു പയ്യന്‍ പറഞ്ഞു: അത് കിടക്കുന്ന വെള്ളത്തിന്റെ ഉയരമാണ് താമരയുടെ ഉയരം. തൃപ്തിയോടെ, "അപ്പോള്‍ മനുഷ്യന്റെ ഉയരമോ?" തിരുവള്ളുവര്‍ വീണ്ടും ചോദിച്ചു. കുട്ടികള്‍ അടിക്കണക്കും മീറ്റര്‍കണക്കും പറഞ്ഞപ്പോള്‍ തിരുവള്ളുവര്‍ തിരുത്തി: അവന്റെ ഉയരം അവന്‍ നിലനില്‍ക്കുന്ന ദൈവിക ചൈതന്യത്തിന്റെ ഉയരമാണ്. 

പ്രാര്‍ഥിക്കുക എന്നാല്‍, പഴയ സാമുവേലിന്റെ അമ്മ ചെയ്തതുപൊലെ, മൌനമായി ദൈവത്തിനു മുമ്പില്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെയുണ്ടാക്കുന്നു. അതുകൊണ്ടാണ്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചത്. അത് മറന്നുപോകുന്നവരെ കൂടല്‍സാര്‍ ഓര്‍മ്മിപ്പിക്കുന്നു: "ദൈവത്തെ അറിയാന്‍ പള്ളിയും പാസ്റ്ററും കുര്‍ബാനയും ആവശ്യമില്ല. ദൈവത്തില്‍ വിശ്വസിക്കുന്നതിനു പകരം അവനെ, മനസ്സിനെ ഉണര്‍ത്തുന്ന ചൈതന്യമായി ഉള്ളില്‍ അനുഭവിച്ച് ആനന്ദിക്കണം. ദൈവമുണ്ട് എന്നാകരുത്, ദൈവമേയുള്ളൂ എന്നാകണം നമ്മുടെ ചിന്ത" (താള്‍ 114, നുറുങ്ങു ചിന്തകള്‍). പള്ളികളിലും തെരുവുകോണിലും നിന്ന് പ്രാര്‍ഥിക്കുന്നത് കപടഭക്തിയാണെന്ന് (മത്താ. 6,5- 15) യേശു പറഞ്ഞിട്ടുണ്ടെന്നു പോലും ഇന്നത്തെ സഭക്ക് അറിയില്ല. മത്തായി അഞ്ചും ആറും അദ്ധ്യായങ്ങളില്‍ യേശു പ്രാര്‍ത്ഥനയെപ്പറ്റി ഒരു നീണ്ട സ്റ്റഡിക്ലാസ് തന്നെ നടത്തുന്നുണ്ട്, എന്നിട്ടും സഭയില്‍ നിലനില്‍ക്കുന്ന രീതികള്‍ ഇത്ര അര്‍ത്ഥശൂന്യമായിപ്പോയത് എങ്ങനെ എന്നാണ് കൂടല്‍സാര്‍ ചോദിക്കുന്നത്. യേശുവിനെ ശരിക്ക് മനസ്സിലാക്കിയാല്‍, ആരും ഒരിക്കലും പള്ളിയില്‍ പോകാതിരിക്കുന്ന ഒരു ദിവസം വന്നുചേരും (താള്‍ 128). അങ്ങനെയെങ്കില്‍ ഇപ്പോള്‍ കോടികള്‍ മുടക്കി ഉണ്ടാക്കുന്ന പള്ളികളെല്ലാം ക്രിസ്തുവിനെ നിഷേധിക്കലാണ് (താള്‍ 89).

ഈ സനാതനസത്യങ്ങളെല്ലാം ഒരേ സമയം വ്യക്തമായ ഗദ്യത്തിലും ഭാവനയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച ശക്തമായ കവിതാരൂപത്തിലും സാമുവേല്‍ കൂടല്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്മയത്വത്തോടെ കുറിച്ചുതന്നിരിക്കുന്നു. ഇത് ഹൃദ്യമായ ഒരു പുതിയ രീതിയാണ്. കവിത വായിക്കാന്‍ താത്പര്യം തോന്നാത്തവര്‍ക്ക് ഓരോന്നിന്റെയും കവാടത്തില്‍ കവിഹൃദയം 
ഗദ്യഭാഷയില്‍ തുറന്നുവച്ചിരിക്കുന്നു. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീല്‍
പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍?

ഇന്ന് വിശ്വാസിസമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം അവര്‍ക്ക് സുബുദ്ധി പറഞ്ഞുകൊടുക്കാന്‍ മാത്രം വിവരമില്ലാത്ത പുരോഹിതരാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.

സാമുവേല്‍ കൂടല്‍ രചിച്ച " അപ്രിയയാഗങ്ങള്‍ " ആവശ്യമുള്ളവര്‍ 09447333494 ല്‍ വിളിക്കൂ. samuelkoodal@gmail.com വഴി അദ്ദേഹത്തിന്‍റെ ഫേയ്സ്ബുക്കിലും http://www.samuelkoodal.com വഴി വെബ്സൈറ്റിലും www .samuelkoodal.blogspot.in വഴി ബ്ലോഗിലും കയറാം.

2013, ജനുവരി 21, തിങ്കളാഴ്‌ച


അപ്രിയ യാഗങ്ങള്‍

സ്നേഹിതാ..ആത്മീകാന്ഡത ബാധിച്ച പുരോഹിത/പാസ്റ്റരെ പിൻപറ്റി യേശുനാഥൻ മൊഴിഞ്ഞ അദൈ്യതവിചാരധാര കാണാതെപോയ ഹതഭാഗ്യരായ അച്ചായസമൂഹത്തോടു പറയൂ.സാമുവേല്‍ കൂടല്‍ രചിച്ച " അപ്രിയ യാഗങ്ങള്‍ " പ്രകാശനം ചെയ്യുന്നു എന്ന് . കോപ്പി ആവശ്യം ഉള്ളവര്‍ 09447333494 ഇല്‍ വിളിക്കു.  www.samuelkoodal@gmail.com വഴി ഫേസ്ബുക്കിലും http://www.samuelkoodal.com  വഴി വെബ്സൈറ്റിലും www .samuelkoodal .blogspot .in വഴി ബ്ലോഗിലിം  സന്ദർശിക്കുവാനും 33 കവതാവിചാരങ്ങൾ പഠിക്കുവാനും ,7 നുറുങ്ങു ചിന്തകള്‍ കാണുവാനും ,140 പുതുസുവിശേഷഗാന വീഡിയോ കാണുവാനും സ്വാഗതം ... ഈ സന്ദേശം മറ്റുളളവർക്കു പകരുന്നതിനും നന്ദി  പൊന്നേശുനാമത്തില്.(കവിതകൾ ഫേസ്ബുക്കുഫോട്ടോആൽബത്തിൽ)

1 comment:

  1. തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അവകാശം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാന്‍ തുടങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ സൃഷ്ടജാലവും സൃഷ്ടാവുമായി മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കും തോറും കൂടുതല്‍ അകല്‍ച്ച. പേരുള്ളതെല്ലാം മറ്റൊന്നാണ്. അവയെ തേടിപ്പോകണം എന്ന ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. മതങ്ങള്‍ ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരു നഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറക്കാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണു സാമുവേല്‍ സാര്‍ ചോദിക്കുന്നത്.

    പ്രാര്‍ഥിക്കുക എന്നാല്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെ ഉണ്ടാക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചു.

    ഇതെല്ലാം സനാതനസത്യങ്ങളാണ്. ഇതെല്ലാം വ്യക്തമായ ഗദ്യത്തിലും ഭാവനയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച കവിതാരൂപത്തിലും സാമുവേല്‍ കൂടല്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്മയത്വത്തോടെ കുറിച്ചുതന്നിരിക്കുന്നു. ഇതൊരു പുതിയ രീതിയാണ്. കവിത വായിക്കാന്‍ താത്പര്യം തോന്നാത്തവര്‍ക്ക് കവിഹൃദയം തുറന്നു വച്ചിരിക്കുന്നു, ഗദ്യഭാഷയില്‍. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീല്‍
    പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍?

    ഇന്ന് വിശ്വാസി സമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം വിവരം കെട്ടുപോയ പൌരോഹിത്യമാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.
    Reply

2013, ജനുവരി 10, വ്യാഴാഴ്‌ച

സ്ത്രീ ദൈവത്തിന്‍റെ ഉത്ഭവം | Malayalam Bible Study

സ്ത്രീ ദൈവത്തിന്‍റെ ഉത്ഭവം | Malayalam Bible Study:

'via Blog this'

കൊന്നാലും ചാകാത്ത വിശുദ്ധകന്യക തെക്ല « Seekebi's Blog


ക്രൈസ്തവസഭയിലെ ആദ്യരക്തസാക്ഷിണി എന്നറിയപ്പെടുന്നതു്‌ വിശുദ്ധ തെക്ലയാണു്‌. രണ്ടാം നൂറ്റാണ്ടില്‍ നിന്നുള്ള ‘പൗലോസിന്റെയും തെക്ലയുടെയും പ്രവൃത്തികള്‍’ (Acts of Paul and Thecla) എന്ന അപോക്രിഫല്‍ കൃതിയിലൂടെയാണു്‌ വി. തെക്ലയെ ലോകം അറിയുന്നതു്‌. ഐകോണിയത്തില്‍ (ഇന്നത്തെ കോന്യ) ജീവിച്ചിരുന്ന ധനികനായൊരു അന്യജാതിപുരോഹിതന്റെ മകളായി ജനിച്ചവളും സുന്ദരിയുമായിരുന്ന തെക്ല വി. പൗലോസിന്റെ കന്യകാത്വമഹത്വം സംബന്ധിച്ച പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതോടെയാണു്‌ കന്യകാജീവിതം തിരഞ്ഞെടുത്തു്‌ ക്രിസ്ത്യാനിയായി ജീവിക്കാന്‍ തീരുമാനിക്കുന്നതു്‌. വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും, ബ്രഹ്മചര്യത്തോടു്‌ ഉണ്ടായിപ്പോയ ആസക്തി മൂലം പ്രതിശ്രുതവരനെ ഉപേക്ഷിച്ചു്‌ പൗലോസിനോടൊപ്പം പുരുഷവേഷത്തില്‍ അവള്‍ അന്ത്യോഖ്യയിലേക്കു്‌ ഒളിച്ചുപോകുന്നു. ഭാവി മണവാളനും ബന്ധുക്കളും ചേര്‍ന്നു്‌ മടക്കി കൊണ്ടുവന്നു്‌ അവരാലാവുന്ന എല്ലാ വാഗ്ദാനങ്ങളും നല്‍കിയെങ്കിലും അവള്‍ ദൈവത്തിന്റെ മണവാട്ടി ആവാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നതേയുള്ളു. ഇനിയാണു്‌ ശരിയായ കഥ തുടങ്ങുന്നതു്‌.

വി. പൗലോസിനെ ചാട്ടയ്ക്കടിച്ചു്‌ ഓടിച്ചശേഷം ഭാവിവരനും അവളുടെ അമ്മയും ചേര്‍ന്നു്‌ അവളെ ക്രിസ്ത്യാനി എന്ന കുറ്റം ചുമത്തി പൂര്‍ണ്ണ നഗ്നയാക്കി സിംഹം കടുവ പുള്ളിപ്പുലി എന്നീ ഹിംസ്രജന്തുക്കളുടെ മുന്നിലേക്കു്‌ എറിഞ്ഞുകൊടുത്തു. ആ വന്യജീവികളാകട്ടെ, കുഞ്ഞാടുകളെപ്പോലെ അവളുടെ കാല്‍ചുവട്ടില്‍ കിടക്കുകയും അവളുടെ ദേഹം മുഴുവന്‍ നക്കിത്തുടയ്ക്കുകയും ചെയ്തതല്ലാതെ അവള്‍ക്കു്‌ ഒരു പോറല്‍ പോലും വരുത്തിയില്ല! ഈ സംഭവത്തെപ്പറ്റി ഉന്നതനായ ഒരു സഭാപിതാവു്‌ അംബ്രോസിയസ് എഴുതി പുകഴ്ത്തുന്നതു്‌ ശ്രദ്ധിക്കൂ. സ്റ്റാറ്റ്യുട്ടറി വാണിംഗ്: ഇതു്‌ കേള്‍ക്കുന്നവര്‍ തല കറങ്ങി വീഴാതിരിക്കാന്‍ വല്ല തൂണിലോ (തുരുമ്പില്‍ ആവാതിരിക്കുന്നതാണു്‌ നല്ലതു്‌) മറ്റോ മുറുക്കിപ്പിടിക്കുന്നതു്‌ നന്നായിരിക്കും.

“കന്യകാത്വത്തിന്റെ മാന്ത്രികശക്തി അത്ര അത്ഭുതകരമായതാണു്‌. സിംഹങ്ങള്‍ പോലും അതിനു്‌ നേരെയുള്ള വിസ്മയം സാക്ഷ്യപ്പെടുത്തുകയാണിവിടെ. വിശപ്പുണ്ടെങ്കിലും അവളുടെ ശരീരമാകുന്ന തീറ്റ അവയെ പ്രലോഭിപ്പിച്ചില്ല. പ്രലോഭനം ഉണ്ടായിട്ടും ആ ഭീകരജന്തുക്കള്‍ അവളെ കടിച്ചുകീറിയില്ല, പ്രകോപനം ഉണ്ടായിട്ടും കോപാഗ്നി അവയില്‍ ആളിക്കത്തിയില്ല, വന്യത ശീലമായിരുന്നിട്ടും ആ സ്വഭാവം അവയുടെ തെറ്റിദ്ധാരണയ്ക്കു്‌ വഴിവച്ചില്ല, കാട്ടുജീവികള്‍ ആയിരുന്നിട്ടും അവ വന്യപ്രകൃതിയുടെ നിയന്ത്രണത്തിനു്‌ കീഴ്പ്പെടാന്‍ തയ്യാറായില്ല. ആ രക്തസാക്ഷിണിയെ ആദരിച്ചതിലൂടെ അവ ദൈവഭക്തിയുടെ ഗുരുക്കളായി മാറുകയായിരുന്നു. അതുപോലെതന്നെ, പുരുഷവര്‍ഗ്ഗത്തില്‍പെട്ട യാതൊരുവനും, അവന്‍ ജന്തുലോകത്തില്‍ നിന്നും വരുന്നവനാണെങ്കില്‍പോലും, നഗ്നയായ ഒരു യുവകന്യകയുടെ ശരീരത്തിലേക്കു്‌ നോക്കുന്നതു്‌ തെറ്റാണു്‌ എന്ന സൂചന നല്‍കാനെന്നോണം, ലജ്ജാപുരസരം ആ വന്യമൃഗങ്ങള്‍ കണ്ണുകള്‍ ഭൂമിയിലേക്കു്‌ താഴ്ത്തിപ്പിടിച്ചുകൊണ്ടു്‌ കന്യകയായ തെക്ലയുടെ പാദങ്ങള്‍ വാസനിക്കുക മാത്രം ചെയ്തതുവഴി അവ കന്യകാത്വമഹത്വത്തിന്റെയും ഗുരുക്കളാവുകയായിരുന്നു”. ഉടയതമ്പുരാനെപ്പെറ്റ അമ്മേ, ബീഭത്സം, രൗദ്രം!

അതുകൊണ്ടും തീര്‍ന്നില്ല തെക്ലയോടുള്ള അക്രൈസ്തവരുടെ പീഡനം. റോമില്‍ അവള്‍ ജീവനോടെ ചിതയില്‍ വയ്ക്കപ്പെട്ടു. പക്ഷേ, ആളുന്ന ജ്വാലകള്‍ക്കു്‌ അവളെ ഒരു കോപ്പും ചെയ്യാനായില്ല. പിന്നീടു്‌ അവള്‍ വിഷപ്പാമ്പുകളുടെ കുഴിയില്‍ എറിയപ്പെട്ടു. സിംഹവും കടുവയും പുലിയുമൊക്കെ ചെയ്തതുപോലെ ആ ഇഴജന്തുക്കള്‍ക്കു്‌ അവളെ സ്നേഹാദരവുകളോടെ ആപാദചൂഡം നക്കിത്തുടയ്ക്കാന്‍ അവസരം ലഭിക്കുന്നതിനു്‌ മുന്‍പു്‌ ഒരു വെള്ളിടി വെട്ടി അവറ്റകള്‍ ഒന്നടങ്കം ഇഹലോകവാസം വെടിഞ്ഞു. പിന്നീടൊരിക്കല്‍ നിറയെ നീര്‍നായ്ക്കളുള്ള ഒരു തടാകത്തിലേക്കു്‌ “ക്രിസ്തുവിന്റെ നാമത്തില്‍ ഈ അന്തിമദിനത്തില്‍ ഞാന്‍ മാമൂദീസ ഏല്‍ക്കുന്നു” എന്നു്‌ വിളിച്ചുപറഞ്ഞുകൊണ്ടു്‌ വി. തെക്ല വീഴുന്നുണ്ടു്‌. അപ്പോഴും ആ നീര്‍നായ്ക്കളെല്ലാം ഇടിവെട്ടേറ്റു്‌ ചത്തു എന്നതല്ലാതെ, അവള്‍ക്കു്‌ ഒന്നും സംഭവിച്ചില്ല. രണ്ടു്‌ ഉഗ്രന്‍ മൂരികളിലായി കെട്ടിയിടപ്പെട്ടപ്പോഴും അവള്‍ അത്ഭുതകരമായി രക്ഷപെടുത്തപ്പെട്ടു.

അങ്ങനെ ഈ പീഡനങ്ങളും ദഹിപ്പിക്കലുമെല്ലാം തെക്ല അത്ഭുതകരമായി അതിജീവിച്ചു. അവളുടെ അതിജീവനത്തിനിടയിലെപ്പോഴോ ഭര്‍ത്താവാകേണ്ടിയിരുന്നവന്‍ മരിച്ചു. അതിനൊക്കെ ശേഷം അവള്‍ പല അപ്പൊസ്തലിക യാത്രകളിലും വി. പൗലോസിനെ അനുഗമിക്കുകയും, മറ്റു്‌ കന്യകമാരെ സമ്മേളിപ്പിച്ചു്‌ അവരോടു്‌ സുവിശേഷഘോഷണം നടത്തുകയും, ഉയര്‍ന്ന പ്രായത്തില്‍ എത്തി “സുന്ദരമായൊരു നിദ്രയില്‍ കര്‍ത്താവില്‍ വിലയം പ്രാപിക്കുകയുമാണു്‌ ചെയ്തതെങ്കിലും സഭയ്ക്കു്‌ അവള്‍ രക്തസാക്ഷിണിയാണു്‌. കത്തോലിക്കാസഭ സെപ്റ്റംബര്‍ 23-നും, കിഴക്കന്‍ സഭകള്‍ സെപ്റ്റംബര്‍ 24-നും, കോപ്റ്റ്സ് ജൂലൈ 19-നും അവളുടെ ഓര്‍മ്മദിവസമായി ആചരിക്കുന്നു. പൊതുവെ സിംഹവും വന്യമൃഗങ്ങളും അതിനു്‌ പുറമെ ചിതയുമാണു്‌ അവളുടെ പോര്‍ട്ട് ഫോളിയോ.

ഇത്തരം വ്യാജസൃഷ്ടികള്‍ ഇക്കാലത്തു്‌ ആരെങ്കിലും വിശ്വസിക്കുമോ എന്നു്‌ ചോദിച്ചാല്‍ വിശ്വാസികള്‍ അതും അതിലപ്പുറവും വിശ്വസിക്കുമെന്നേ മറുപടി പറയാനാവൂ. തെക്ലയുടെ കന്യകാത്വത്തിന്റെ മാസ്മരികത വര്‍ണ്ണിച്ചവനായി മുകളില്‍ സൂചിപ്പിച്ച അംബ്രോസിയസിനു്‌ പുറമെ, ഗ്രിഗൊര്‍ വോണ്‍ നസിയന്‍സ്, ക്രിസൊസ്റ്റൊമസ്, ഹിറോണിമസ്, അഗസ്റ്റിനസ് തുടങ്ങിയ ഒട്ടേറെ അത്യുന്നതസഭാപിതാക്കള്‍ തെക്ലയെ അവള്‍ അനുഭവിച്ച പീഡനങ്ങളുടെ പേരിലും, അവളുടെ കളങ്കമില്ലാത്ത കന്യകാത്വത്തിന്റെ പേരിലും വാഴ്ത്തുകയും പാടിപ്പുകഴ്ത്തുകയും ചെയ്തിട്ടുള്ളവരാണു്‌. മിലാന്റെ പാലകപുണ്യവതിയായ തെക്ലയുടെ തിരുശേഷിപ്പു്‌ ചുരുങ്ങിയതു്‌ പത്തൊന്‍പതാം നൂറ്റാണ്ടു്‌ വരെയെങ്കിലും അവിടത്തെ കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നത്രെ!

ഇതൊക്കെ വളരെ പഴയ കഥകളാണെന്നൊന്നും തെറ്റിദ്ധരിക്കണ്ട. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, പ്രസിദ്ധീകരണത്തിനു്‌ സമ്മതിമുദ്ര ലഭിച്ചിട്ടുള്ള ഒരു കത്തോലിക്കാമതപണ്ഡിതന്റെ “വീടിനും വിദ്യാലയത്തിനും വേണ്ടിയുള്ള സഭാചരിത്രം” എന്നൊരു കൃതിയില്‍ ദൈവം തന്റെ ദാസിയെ രക്ഷപെടുത്തിയ മുഴുവന്‍ അത്ഭുതങ്ങളോടും കൂടി തെക്ലയുടെ രക്തസാക്ഷിത്വം വിവരിക്കപ്പെടുന്നുണ്ടു്‌. കത്തോലിക്കാ മതത്തിലെ “റിസര്‍ച്ച്” വിഭാഗത്തിനും തെക്ലയുടെ അത്ഭുതകരമായ ഈ കഥകളില്‍ “ചരിത്രപരമായ സത്യത്തിന്റെ ധാന്യമണികള്‍” ദര്‍ശിക്കാന്‍ കഴിയുന്നുണ്ടത്രെ!

കത്തോലിക്കരുടെ ആത്മപരിപാലനത്തിനായി തെക്ലയുടെ നാമത്തിലെ ഒരു പള്ളിപ്രാര്‍ത്ഥന: “സര്‍വ്വശക്തനായ ദൈവമേ! നിന്റെ വിശുദ്ധയുവകന്യകയും രക്തസാക്ഷിണിയുമായ തെക്ലയുടെ വര്‍ഷം തോറും ആവര്‍ത്തിക്കപ്പെടുന്ന ഓര്‍മ്മ ഞങ്ങള്‍ കൊണ്ടാടുമ്പോഴെല്ലാം സ്വര്‍ഗ്ഗീയവും യഥാര്‍ത്ഥവുമായ ദിവ്യാനുഭൂതി സ്വീകരിക്കാനുള്ള യോഗ്യത ഞങ്ങളില്‍ പെരുകാനും, അവളുടേതുപോലെ വീരോചിതമായ വിശ്വാസം അനുകരിക്കാനുള്ള വാഞ്ഛ ഞങ്ങളില്‍ കൂടുതലായി ആളിക്കത്തുവാനും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ, ആമീന്‍”.

(അവലംബം: ക്രിസ്തുമതത്തിന്റെ കുറ്റകൃത്യങ്ങള്‍: കാര്‍ള്‍ ഹൈന്‍സ് ഡെഷ്നെര്‍)

കൊന്നാലും ചാകാത്ത വിശുദ്ധകന്യക തെക്ല « Seekebi's Blog:

'via Blog this'

2013, ജനുവരി 4, വെള്ളിയാഴ്‌ച

നമുക്കു നാണിക്കാം.....


samuel koodal                                                                 kalanjoor, 30 dec 2012 .                                                                                                                     നമുക്കു നാണിക്കാം...നസ്റാണിക്കുടുംബത്തില് ജനിച്ചതോര്ത്തു നമുക്കു നാണിക്കാം...,മശിഹായെ അറിയാത്ത പാഴ്ജന്മപ്പാതിരിമാരെ വന്ദിച്ചതോര്ത്തു  നമുക്കു നാണിക്കാം...,പള്ളി പണിതതോര്ത്തു നമുക്കു നാണിക്കാം...,പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന യേശുവിന്റെ വചനം മറന്നു പള്ളിയില് പോയതോര്ത്തു  നമുക്കു നാണിക്കാം...,പാതിരിപടകളെ തീറ്റിപോറ്റാനായി പള്ളിക്കു കാശുകൊടുത്തതോര്ത്തു നമുക്കു നാണിക്കാം...,നാണമുള്ള നാളുവരെ  നമുക്കു നാണിക്കാം...,നാണിച്ചു നാണിച്ചു മരിക്കാം...,പാതിരിഗുണ്ടകളു  നീണാളുവാഴട്ടെ...കത്തനാരുടെ രാജ്യം സിന്ദാബാദ്....ആമ്മേന്കരയൂ ആടുകളേ...,കാഞ്ഞിരമേ,കരയൂ..., കാഞ്ഞിരപ്പള്ളിയേ.. കരയൂ...പളളികളേ കരയൂ..പറുദീസാ വിലപിക്കട്ടെ...

പുതുവത്സരാസംസകള്‍

ക്രിസ്തുവില്‍ എന്റെ മിത്രമേ, പുതുവത്സരാശംസകള്‍ ..  

ഈ ..ഒരു വര്‍ഷക്കാലം, 365 ദിവസം. 
ഒന്നും  ദൈവത്തോട് പ്രാര്‍ഥിക്കാതിരിക്കൂ, 
യാചിക്കുംമുമ്പേ യാചിക്കുന്നതു ഇന്നതെന്നു 
അറിയുന്നവനാണ് ദൈവം എന്നും അറിയുക. 
അവന്‍ അരുളിയതുപോലെ  
പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകാതെയിരിക്കൂ.. 
..പകരം നല്ല സമരായനാകൂ , 
അയല്‍ക്കാരനെ സ്നേഹിക്കൂ.
(ഈശാവാസ്യമിദം സര്‍വം ) 
ദൈവം എല്ലാ നന്മകളും താനേ നിങ്ങള്ക്ക് തരും നിശ്ചയം...
കണ്ണ്മൂക്ക്വായ തുടങ്ങി ഇന്ദ്രിയങ്ങളെയും അടച്ച്                
മനസിന്റ്റെയുള്ളില്‍ സ്ഥിരവാസിയായ ദൈവത്തെ  കണ്ടറിയൂ... 
മനസ് താനേ സ്വര്‍ഗമായി മാറും ..
കുരുടെന്മാരായ പാതിരിമാരുടെ  
/പാസ്റ്ററുടെ പുറകെ  പോയി  നരജന്മം  പാഴാക്കരുതേ.....  
ഫലംപാതിരിമാരുടെ  അഹമ്മതി  താനേ കുറയും ..
മുക്കിനു  മുക്കിനു  പള്ളികള് പണിതു  
നമ്മുടെ കാശും സമയവും  വെറുതെ കളയില്ല  
നമ്മുടെ  മാനസീകാടിത്തം  താനേ മാറി  
നാമും   സ്വതന്ത്രരായ  ദൈവമക്കള്‍  ആകും നിശ്ചയം. 
ഭാവുകങ്ങള്‍ നേരുന്നു. 
ഈ സന്ദേശം  മറ്റുള്ളവര്‍ക്കും പകരാന്‍ 
നിങ്ങളും കടമപ്പെട്ടവരാണ്‌, സത്യം.
നിങ്ങളുടെ ആത്മീയ സഹോദരന്‍, 
സാമുവേല്‍ കൂടല്‍.  


കലഞ്ഞൂര്‍   
01/jan /2013                                               

കുര്‍ബ്ബാന ചൊല്ലാതെ, ചെയ്യുവീന്‍ !



 സാമൂവല്‍ കൂടല്‍
അല്‍മായ ശബ്ദം ബ്ലോഗ്ഗിലും സത്യജ്വാല മാസികയിലും ശ്രീ.ജോസഫ്.കെ.കുളിരാനിയുടെ 'യേശുവിന്റെ അന്ത്യ അത്താഴമേശ അര്‍ത്ഥവും ദൗത്യവും ' എന്ന ലേഖനം വായിക്കാനിടയായി. ഞാന്‍ ഭ്രൂണാവസ്ഥയിലായിരുന്നപ്പോഴേ എന്റെ മാതാവ് എന്നെ ദൈവവേലയ്ക്കായി സമര്‍പ്പിച്ചതുകൊണ്ടും എന്റെ പന്ത്രണ്ടാം വയസ്സുമുതല്‍ അള്‍ത്താര ബോയിയായി, ദിവ്യബലി തിരശ്ശീലയ്ക്കുള്ളിലും പുറത്തുമായി കണ്ടുപഠിക്കാനും എനിക്ക് അവസരം ലഭിച്ചതുകൊണ്ടും ഞാന്‍ ഇതെഴുതിപ്പോകുന്നു.
ഒരു മാന്ത്രികനുമാത്രമേ മാന്ത്രികചെപ്പില്‍ നിന്നും ജാലവിദ്യകള്‍ കാണിക്കാനാവു എന്നതുപോലെ, ക്രിസ്തുവിന്റെ ദിവ്യബലിയുടെ അനുകരണങ്ങള്‍ നടത്തുന്ന പുരോഹിതന്‍ തന്റെ ജീവിത/ഹൃദയ വിശുദ്ധികൊണ്ട് സിദ്ധി ആര്‍ജ്ജിച്ചവനാണെങ്കിലേ അള്‍ത്താരയിലെ ഗോതമ്പപ്പവും വീഞ്ഞും മിശിഹായുടെ തിരുശരീര രുധിരങ്ങളായി ശൂഷ്മാവസ്ഥയില്‍ രൂപാന്തരപ്പെടുകയുള്ളു എന്ന സത്യം പരമമാണ് എന്ന് ഒന്നാമതായി നാം മനസ്സിലാക്കണം. സുവിശേഷങ്ങള്‍ നാലു പഠിച്ചാലും പെസഹാനാളില്‍ 'എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവീന്‍ 'എന്ന് ക്രിസ്തു മൊഴിഞ്ഞത് വിശുദ്ധലൂക്കോയുടെ പുസ്തകത്തില്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. പൊതുവില്‍ പെസഹാനാളില്‍ പങ്കിടീല്‍ (ടവമൃശിഴ ീള ണലമഹവേ മിറ ഒലമഹവേ ീേ ളലഹഹീം യലശിഴ)െ എന്ന ത്യാഗബലി നടത്തിപ്പെടുന്ന യഹൂദ ആരാധനാരീതി യേശുവും തന്റെ അവസാന പെസഹാ പെരുന്നാളില്‍ (പിറ്റേന്ന് നടക്കാന്‍ പോകുന്ന കുരിശ്ശിലെ തന്റെ ത്യാഗബലിയുടെ നിഴലെന്നപോലെ) സ്വശരീര രക്തങ്ങള്‍ കാവ്യബലിയായി (അപ്പവും വീഞ്ഞൂം) ശിഷ്യന്മാര്‍ക്ക് പങ്കിട്ടുകൊടുത്തതോടൊപ്പം 'നിങ്ങളും ഇപ്രകാരം ചെയ്യുവീന്‍ ' എന്നവരെ ഉല്‍ബോധിപ്പിക്കയും ചെയ്തു. അവരും സ്വയം ത്യാഗബലികളായി അനേകര്‍ക്കുവേണ്ടി പങ്കിടപ്പെടുവാന്‍, സ്വാര്‍ത്ഥതയില്ലാത്ത ജീവതമൂല്യങ്ങള്‍ ഉള്ളവരാകാന്‍ പ്രേരിപ്പിക്കയായിരുന്നു ചെയ്തത്. ക്രിസ്തുവിനെ അനുകരിക്കുന്ന നാമും നമുക്കുള്ളത് സ്വമേധയാ പങ്കുവയ്ക്കുവാന്‍ കടമപ്പെട്ടവരാണെന്നും, പങ്കുവയ്ക്കലിലൂടെ മാത്രമെ ത്യാഗത്തിന്റെ സുഖം അനുഭവിക്കാനും, അതുവഴി ക്രസ്തീയത ഓരോ ഹൃദയത്തിലും മുളയക്കുകയുള്ളു വിളവെടുക്കപ്പെടുകയുള്ളു എന്നും മിശിഹ അര്‍ത്ഥമാക്കി. എന്നാല്‍ പുരോഹിതന്‍ സ്വയം പങ്കിടപ്പെടേണമെന്ന ബോധം മറന്ന്, വീണ്ടും അള്‍ത്താരയില്‍ ക്രിസ്തുവിനെ പങ്കിടുന്നു. അവനെ വീണ്ടും കീറിമുറിക്കുന്നു, രക്തവും ശരീരവും ആഹരിക്കുന്നു. ദഹനപ്രക്രിയകാരണം പിറ്റേന്ന് ഒരു തടസ്സവുമില്ലാതെ മറപ്പുരയില്‍ വിസര്‍ജ്ജിക്കുകയും ചെയ്യുന്നു. 'എന്റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവീന്‍' എന്ന അവന്റെ മൊഴിയെ, 'ചെയ്യുവീന്‍' എന്നതിനു പകരം 'ചൊല്ലുവീന്‍' എന്നാക്കി പുരോഹിതന്‍ ഷിഫ്റ്റ് കുര്‍ബ്ബാനകള്‍ നടത്തി ക്രിസ്തുവിന്റെ ഉല്‍ബ്ബോധനത്തെ അപഹസിക്കുന്നു. പുരോഹിതന്റെ കുബുദ്ധിയില്‍ വിളഞ്ഞ് അരങ്ങേറിയ ഈ സംഗീതനാടകത്തിന് ഓരോ സഭയും ഓരോവിധം ഗാന-സംഭാഷണ രചനകളും ചിട്ടപ്പെടുത്തലുമാണ് ചെയ്തിരിക്കുന്നത്. ക്രിസ്തുവിന്റെ തിരുവചനങ്ങളിലെ ദിവ്യഭാവന പാടേ മറന്ന്, കത്തോലിക്കന് ദിവസവും എത്രനേരം വേണമെങ്കിലും; മറ്റുള്ള സഭകള്‍ക്ക് ഞായറാഴ്ചയും വിശേഷദിവസങ്ങളിലും മാത്രം, കര്‍ത്താവിനെ ഭുജിക്കാം. രക്തമെന്ന പേരില്‍ വീഞ്ഞ് കൂടക്കൂടെ കുര്‍ബ്ബാനചൊല്ലി കുടിക്കുന്നതുകാരണം കത്തനാര്‍ക്ക് മത്തുപിടിച്ച് എന്നും സ്വര്‍ഗ്ഗത്തിലുമെത്താം. കത്തനാര്‍ക്ക് മത്തായി, തൊഴിലായി, കീശയും വീര്‍ത്തു ! ക്രിസ്തുവിനോ ? കേള്‍പ്പാന്‍ ചെവിയുള്ളവനില്ല എന്ന ദു:ഖവും ! 
അപ്പോസ്‌തോലന്‍മാര്‍ ആദിമകാലത്ത് സഭാമക്കളുടെ സ്വത്തുവകകള്‍ കോമണ്‍പൂളിങ്ങില്‍ കൊണ്ടുവന്നതായി ബൈബിളില്‍ നാം പഠിക്കുന്നു. എന്നാല്‍ ഇന്നത് നടപ്പില്ല, എങ്കിലും അവന്റെ വചനം 'രണ്ടുള്ളവന്‍ ഒന്നില്ലാത്തവനു കൊടുക്കട്ടെ' എന്നതു നടപ്പിലാക്കാന്‍ ധനം നാം ദാനം ചെയ്‌തേ മതിയാവു.മീഡിയേറ്റര്‍ കളിക്കുന്ന ചൂഷകനായ പുരോഹിതനെ ഒഴിവാക്കി, ഓരോ മനുഷ്യനും ഇതും സ്വയം ചെയ്യാന്‍ ഒരുങ്ങണം. സി.പി.എം.കാര്‍ കാണിക്കുന്ന മനുഷ്യച്ചങ്ങല മാതിരി അയല്‍ക്കാരനെ സ്‌നേഹിക്കലും ലോകമെല്ലാം വ്യാപിക്കണം. മനുഷ്യനും സഭകളും രാജ്യങ്ങളും ഈ ത്യാഗത്തിന്റെ ബലിയില്‍ പങ്കെടുക്കണം; പങ്കിടീലിന്റെ ചങ്ങലിയില്‍ കണ്ണികളാകണം. ത്യാഗം ചെയ്യല്‍വഴിമാത്രമേ നിത്യജീവനെ പ്രാപിക്കാനാകു എന്ന് തന്നെ പരീക്ഷിക്കാന്‍ വന്ന നീതിശാസ്ത്രിയോട് യേശു പറയുന്നു. നല്ല ശമിരിയാക്കാരന്റെ കഥ പറഞ്ഞതിനുശേഷം 'നീയും നിത്യജീവനെ പ്രാപിക്കാന്‍ ഇതുപോലെ ചെയ്യു', എന്ന് അവനോട് പറയുന്നത് ലൂക്കോസ് 10 ന്റെ 25 മുതല്‍ നാം വായിക്കുന്നു. ഒരിക്കല്‍ തന്റെ ശിഷ്യനാകാന്‍ വന്ന ധനികനോട് ക്രിസ്തു 'നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തിട്ട് എന്റെ പിന്നാലെ വരു' എന്ന് പറയുന്നതായും നാം പഠിക്കുന്നു. 
ക്രിസ്തീയത എന്നാല്‍ സ്‌നേഹം, ദയ, പങ്കിടീല്‍, ശുശ്രൂഷ എന്നീ മൂല്യങ്ങള്‍ കര്‍മ്മത്തില്‍ വരുത്തുകയെന്നതാണ്. യോഹന്നാന്റെ 13 മുതല്‍ ഇതാണെന്റെ കര്‍ത്താവിന്റെ വാമൊഴി എന്ന് ബൈബില്‍ സാക്ഷ്യം പറയുന്നു. അവന്റെ സ്‌നേഹത്തില്‍ വസിക്കാന്‍ നാമും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കാന്‍ ആ സ്‌നേഹഗായകന്‍ തന്റെ സ്‌നേഹമന്ത്രങ്ങളിലൂടെ നമ്മോട് ആജ്ഞാപിക്കുന്നു.കാലുകഴുകല്‍ കര്‍മ്മത്തിലൂടെ യോഹന്നാന്റെ 13 ന്റ 17 ല്‍ 'സഹോദരന്റെ കാല്‍ കഴുകുന്നവന്‍ ഭാഗ്യവാന്‍ ' എന്ന പട്ടവും കര്‍ത്താവ് കൊടുക്കുന്നു. വിശുദ്ധ മത്തായി 5 ന്റെ തുടക്കത്തില്‍ ഭാഗ്യവാന്‍ പട്ടങ്ങള്‍ പറഞ്ഞതിനുശേഷം യേശു വീണ്ടും ഒരു ഭാഗ്യവാനെ ശുശ്രൂഷയുടെ മഹത്വം കാണിച്ച് പറയുന്നു. ഞാന്‍ ഓര്‍ത്തുപോകുന്നു അമൃതസര്‍ ഗോള്‍ഡന്‍ ടെമ്പിളില്‍ എന്റെ ചെരുപ്പു വാങ്ങി ടോക്കണ്‍ തന്ന് എന്നെ സേവിച്ചത് അന്നത്തെ പഞ്ചാബ് ഡി.ജി.പി.ആയിരുന്നു ! സ്വയം അഹംഭാവം കളഞ്ഞ് അഹം ബോധമായി, മാനവസേവ ചെയ്യുന്നതുവഴി ഒരുവന്‍ ഈശ്വരസേവയാണ് ചെയ്യുന്നത്. കുരുക്ഷേത്ര യുദ്ധത്തിനു മുമ്പുള്ള പാണ്ഡവരുടെ അശ്വമേധ യാഗശാലയില്‍ യാഗം തുടങ്ങും മുന്‍പ് ഗുരുദക്ഷിണ കൊടുക്കാന്‍ ലോകഗുരുവായ കൃഷ്ണനെ അന്വേഷിച്ച് പാണ്ഡവന്മാരും പാഞ്ചാലിയും യാഗശാലയാകെ തെരയുന്നതും, ഒടുവില്‍ യാഗശാലയ്ക്കു വെളിയില്‍ യാഗത്തിനെത്തുന്ന ബ്രാഹ്മണരുടെ കാലുകഴുകുന്ന ഭഗവാനെക്കണ്ട് അവര്‍ അമ്പരക്കുന്നതും മഹാഭാഗവതത്തില്‍ നാം പഠിക്കുന്നു. ഇന്ന് സഭകള്‍, വീട്ടിലും നാട്ടിലും, പഠിപ്പിലും മര്യാദയിലും, കൊള്ളരുതാത്തവനെ കത്തനാരാക്കുന്നു ! വീട്ടികാര്‍ ശല്യം സഭയെ ഏല്‍പ്പിക്കുന്നു; സഭ വിശ്വാസികളെ അടിമകളാക്കാന്‍ ഈ കൂദാശച്ചട്ടമ്പിയെ ദൂരെദൂരെ പള്ളികളിലേക്ക് നാടുകടത്തുന്നു. കൂടലിലെ കൊള്ളരുതാത്തവനെ കത്തനാരാക്കി കൂത്താട്ടുകുളത്തിനും അവിടത്തെ ചട്ടമ്പിയെ കൂദാശചൊല്ലാന്‍ കൊട്ടാരക്കരയ്കും പോസ്റ്റ് ചെയ്യുന്നു. ഇങ്ങനെ സഭകള്‍ മത്സരിച്ച് ആളെച്ചേര്‍ത്ത് ജനത്തിന്റെ ഇല്ലാക്കാശു പിരിച്ചെടുത്ത് മുക്കിനുമുക്കിനു പള്ളികള്‍, 50 അടി അകലത്തില്‍പ്പോലും പള്ളികള്‍ പണിത് ദൈവത്തെ അപമാനിക്കുന്നു, ജനത്തെ ആത്മീയഅന്ധകാരത്തിലേക്ക് നയിക്കുന്നു! ഇങ്ങേ പള്ളിയില്‍ ഒരുപാട്ട് , അങ്ങേപ്പള്ളിയില്‍ വേറൊരു മട്ടിലും താളത്തിലും മറ്റൊരു പാട്ട് ! കേള്‍ക്കാന്‍ വിധിക്കപ്പെട്ട പാവം ദൈവം കാതില്‍ വിരലിട്ടു പോകുന്നു. മാലാഖമാര്‍ കോലാഹലം കാരണം ഭയന്നോടുന്നു. 
ഞാനൊന്നു ചോദിച്ചുകൊള്ളട്ടേ, ഇത്രമേല്‍ പോപ്പന്മാരും മെത്രാന്മാരും ബാവമാരും കത്തനാരുന്മാരും കര്‍ദ്ദിനാളന്മാരും ഷിഫ്റ്റ് കുര്‍ബ്ബാനകളും പൂരുക്കുര്‍ബ്ബാനകളും ചൊല്ലുന്നു. എന്നാല്‍ ഇതുവരെ കര്‍ത്താവിനെ ഭക്ഷിച്ചവരില്‍ എത്രപേര്‍ അവന്റെ തേന്‍മൊഴിയിലേ സൂക്ഷ്മമൂല്യങ്ങള്‍ ജീവതത്തില്‍ കര്‍മ്മവേദിയിലാക്കി ? ജനവുമില്ല പുരോഹിതനാരുമില്ല. പിന്നെ കുര്‍ബ്ബാന, കുമ്പസാരം, കൂദാശവഴി ചിന്തനശിച്ച പോഴന്മാരെ അടിമകളാക്കി അവരുടെ വിയര്‍പ്പിന്റെ വിലയില്‍ പുരോഹിതനു സുഖിച്ചു വാഴാമെന്നേയുള്ളു. ജനമേ ചൂഷിതരേ, പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകാതെ ഈ ചൂഷകരെ ഹൃദയങ്ങളില്‍ നിന്നും ജീവിതത്തില്‍ നിന്നും പിരിച്ചുവിടൂ. അവരും പണിയെടുത്തു ജീവിക്കട്ടെ. അവരുടെ വിയര്‍പ്പ് നേടുന്ന അപ്പം അവരും പങ്കിടട്ടെ. എങ്കിലേ മിശിഹ മഹത്വപ്പെടുകയുള്ളു, പള്ളിവഴക്കു തീരുകയുള്ളു. 'ഞാനും പിതാവും ഒന്നാകുന്നു. എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു' എന്ന കര്‍ത്താവിന്റെ മൊഴി ഓരോരുത്തരും ഉള്ളിലറിഞ്ഞു മനസ്സിലാക്കണം. ഞാനും ദൈവവും ഒന്നാകുന്നു. എന്റെ ഉള്ളിന്റെയുള്ളിലെ ചൈതന്യമായ ദൈവത്തെ ഞാന്‍ എന്റെ ധ്യാനംകൊണ്ട് മനസ്സിന്നുള്ളറയില്‍ കണ്ടറിഞ്ഞു എന്നതാകണം മനോബലം. 'സ്വയം അറിഞ്ഞാല്‍ അറിവായ് അറിവുതാന്‍ ആത്മമോദം'. 
കല്ലുകൊണ്ടുണ്ടാക്കിയ പ്രതിമയില്‍ തന്ത്രിമാര്‍ ഈശ്വരചൈതന്യം ആവാഹിച്ചിറക്കി അതിനെ പൂജചെയ്യാനും, ദേവനായി സങ്കള്‍പ്പിച്ച് ആരാധിക്കാനും വിഗ്രഹാരാധനക്കാരെ ശീലിപ്പിച്ചതുപോലെയല്ലേ ഗോതമ്പപ്പവും വീഞ്ഞും കത്തനാര്‍ ക്രസ്തുവിന്റെ ശരീരരക്തങ്ങളാക്തി രൂപാന്തരപ്പെടുത്തി വിശുദ്ധകുര്‍ബ്ബാനയില്‍ ദിവ്യഭോജനമാക്കി മനുഷനു കൊടുക്കുന്നത് ? ക്ഷേത്രത്തില്‍ കല്ലില്‍ ദൈവത്തെ കാണുന്നു. നാമോ അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിനെ കാണുന്നു. രണ്ടും വിഗ്രഹാരാധന! പിതാവായ തേറഹിന്റെ ഈ അചാരത്തെ വെറുത്ത് അബ്രഹാം വിശ്വാസികളുടെ പിതാവായെങ്കില്‍ ഇന്ന് അബ്രഹാമ്യസന്തതിയെ കത്തനാര്‍ തേറഹിന്റെ പിന്തുടര്‍ച്ചക്കാരനാക്കാന്‍ കൂര്‍ബ്ബാനവഴി പഴയ മനസ്സിന്റെ ശീലത്തിലാക്കുന്നു. പ്രാകൃതം വീണ്ടും പ്രകൃതമാകുന്നു. ഇന്നു പലര്‍ക്കും പള്ളി ഒരു സോഷ്യല്‍ ഗാതറിങ്ങ് പ്ലെയ്‌സ് എന്നതായി സത്യം. പ്രര്‍ത്ഥന മനസ്സിന്റെ ഉള്ളറയില്‍, ഹൃദയം ദേവാലയം. ക്രിസ്തു ജയിച്ചിരിക്കുന്നു. ശ്രീ.ജോസഫ്.കെ. കുളിരാണി പറഞ്ഞതുപോലെ ഇനിയും ഗ്രാമങ്ങള്‍ തോറും ക്രിസ്തീയ അയല്‍ക്കൂട്ടങ്ങള്‍ ഞായറാഴ്ചകളില്‍ ഒത്തുകൂടട്ടെ. പള്ളിയില്‍ പോകുന്നതിനു പകരം സുഖദു:ഖങ്ങള്‍ പങ്കുവയ്ക്കട്ടെ. ഉള്ളവന്‍ ഇല്ലാത്തവനെ കരുണയോടെ കണ്ട് ത്യാഗബലി ചെയ്ത് നല്ല ശമരായനാക്കട്ടെ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാകണമെങ്കില്‍ മനം നന്നാകണം, മനനം നന്നാകണം, പുരോഹിതന്‍ ഇല്ലാതെയാകണം. നാമോരോരുത്തരും ദൈവമക്കളാകണം. 'ഈശോവാസമിദം സര്‍വ്വം'. 'ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ' എന്നതിനു പകരം 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നാകട്ടെ മനസ്സുകളുടെ പ്രാര്‍ത്ഥനാമന്ത്രം ഇനിമേല്‍............
'കുര്‍ബ്ബാന ചൊല്ലാനല്ല, ചെയ്യുവീന്‍ നിങ്ങളെന്റെ ഓര്‍മ്മയ്ക്കായ് കാലത്തോളം' എന്നേശു വിതുമ്പുന്നു
കലഞ്ഞൂര്‍ 03-11-2012

ആത്മീയാന്ധത



                    സാമുവല്‍ കൂടല്‍ 
വി.മത്തായി 23 ന്റെ,9' ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു പിതാവെയുള്ളു, സ്വര്‍ഗ്ഗസ്ഥാനായ പിതാവുതന്നെ'. 'ദൈവമാകുന്ന തന്തയ്ക്കു പിറന്നവന്‍' എന്നഭിമാനിക്കുന്ന ഒരുവനും ഈ തിരുവചനം ഹൃദയാന്തരത്തിലേയ്‌ക്കേറ്റുവാങ്ങിയാല്‍ പിന്നെ ഒരു കത്തനാരെയും, കത്തനാരു മൂത്തവനെയും കണ്ടാല്‍ 'പിതാവേ, ഫാദറേ എന്നു വിളിക്കുകയില്ല തീര്‍ച്ച. 'എന്റെ നാമം വൃഥായെടുക്കുന്നവനെ ഞാന്‍ കുറ്റമില്ലാത്തവനായി വിടുകയില്ല' എന്ന തിരുവചനപ്രകാരം ആത്മാവിന്റെ പിതാവ് (ആത്മീയപിതാവ്) ദൈവം മാത്രമായിരിക്കെ ആ വിളിപ്പേര് (നാമം) ഏറ്റെടുക്കുന്നവന്‍ കുറ്റക്കാരനാണ് തീര്‍ച്ച. ദൈവത്തെ ഭയപ്പെടാത്ത പുരോഹിതനെവിടെ കുറ്റബോധം! കാരണം 'ഒരുവനത്രേ നിങ്ങളുടെ പിതാവു്' എന്ന മിശിഹായുടെ വചനത്തിലെ ഇന്റഗ്രിറ്റി അവരുടെ ഹൃദയം ഏറ്റു വാങ്ങിയില്ല എന്നതാണ്. ഒരുവന്‍ ആത്മാവിനെ സ്വയം ഉള്ളിലറിഞ്ഞ്,ആത്മാഭിമാനമുള്ളവനായാല്‍ ക്‌ളര്‍ജിമാരെ 'കത്തനാരേ' എന്നും മൂത്തകത്തനാരെ 'ബിഷപ്പേ' എന്നുമേ വിളിക്കു നിശ്ചയം. ഇനിയും ഒരുവന്‍ ക്രിസ്തുവിലായാല്‍, (ക്രിസ്തിയാനിയാണെന്നഭിമാനിക്കുന്നെങ്കില്‍) ക്രിസ്തുവിന്റെ ഈ വാക്കെങ്കിലും മിനിമം അനുസരിച്ചേ മതിയാവൂ. കാലഘട്ടത്തിന്റെ അനിവാര്യതയാണീ അനുസരണം എന്നും ഓര്‍ക്കണം. വിളിപ്പേരു നാം മാറ്റിയാല്‍ ഇവരുടെ അഹമ്മതി താനേ കുറയും. പാവം മനസ്സുകളെ അടിമപ്പെടുത്താനുള്ള ഇവരുടെ ദുഷ്ടബുദ്ധി തേഞ്ഞുമാഞ്ഞില്ലാെതയാകും. വിശുദ്ധ മത്തായി 23 ന്റെ ആറും ഏഴും വചനങ്ങളിലൂടെ ക്രിസ്തു അവതരിപ്പിച്ച പിണറായി വിജയന്റെ 'നികൃഷ്ട ജീവികളാണിവര്‍' എന്നറിയാതെ; കാലാകാലമായി, പഠിപ്പും പത്രാസുമില്ലായിരുന്ന നമ്മുടെ പാവം പിതാമഹന്മാരാണ് അര്‍ഹതയില്ലാത്ത ബഹുമാനം ഇവറ്റകള്‍ക്കു കൊടുത്ത് ഇവരെ വഷളാക്കിയത്. നാം വിളിപ്പേരു മാറ്റിയും,അവഗണിച്ചും ഇവരെ തിരുത്തിയേ മതിയാവൂ, ഇല്ലാഞ്ഞാല്‍ 'ആത്മീയാന്ധത' എന്ന രോഗം ബാധിച്ച ഇവര്‍ ആ രോഗം കാലാന്ത്യത്തോളം ലോകമെല്ലാം പരത്തും. എയ്ഡ്‌സ് ശരീരത്തെ കൊല്ലുമെങ്കില്‍, ആത്മീയാന്ധത മനസ്സിനെ ജന്മങ്ങള്‍തോറും മരവിപ്പിക്കുന്നു (മനനശേഷി ഇല്ലാതെയാക്കുന്നു). സ്വയം അറിയാനുള്ള മനുഷ്യന്റെ ജന്മാവകാശത്തെ ചെറുത്തില്ലാതെയാക്കുന്നു. 'അഹം ബ്രമം' എന്ന സ്വയമറിയലാണ് നമ്മുടെ കര്‍ത്താവ് 'ഞാനും പിതാവും ഒന്നാകുന്നു' എന്ന് സധൈര്യം ഉറക്കെപ്പറഞ്ഞ് ആത്മഹര്‍ഷപുളകിതനായത്. 
നമ്മള്‍ നമ്മെ തിരിച്ചറിയാതെ ഇവറ്റകളെ ചുമ്മാതെ ബഹുമാനിക്കുമ്പോളൊരുകാര്യം ഓര്‍ത്താല്‍ നന്ന്. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് അതു വായിക്കാനും, ഓരോ സഭാനുഷ്ടാന ആരാധനരീതികള്‍ രംഗങ്ങള്‍ മാറിമാറി ചെയ്യാനുമല്ലാതെ ഒരു ചുക്കും ഇവര്‍ക്ക് അറിയില്ല, ആത്മജ്ഞാനമില്ല, സത്യം സത്യം. നടന്ന ഒരു സംഭവം സത്യമായി ഞാന്‍ പറയാം. പണ്ടെന്റെ പള്ളിയില്‍ വികാരിയായിരുന്ന ഒരു കത്തനാര്‍ കഴിഞ്ഞാഴ്ച്ച എന്റെ വീട്ടില്‍ വന്നു. കുര്‍ബ്ബാന ചൊല്ലാതെ ചെയ്യുവീന്‍ എന്ന അല്മായ ശബ്ബദ്ത്തിലൂെടയും, സത്യജ്വാലയിലൂടെയും പ്രസിദ്ധീകരിച്ച എന്റെ ചിന്ത ഞാന്‍ അദ്ദേഹവുമായി സംവാദിച്ചു, ഒടുവില്‍ ഞാന്‍ ചുമ്മാതെ 'അബ്രാഹാമിനെത്രമക്കളുണ്ടായിരുന്നു' എന്ന് കത്തനാരോടു് ചോദിച്ചു, ഉത്തരമായി 'യൗസേപ്പുള്‍പ്പെടെ പതിനൊന്നല്ലേ' എന്ന് കത്തനാരുടെ മറു ചോദ്യമെന്നോട്! ടൗിറമ്യ ടരവീീഹ നു പോലും പോകാത്ത പയ്യന്‍സിനെ കത്തനാരാക്കിയാലിങ്ങനെയിരിക്കും. സഭയേ, നാണക്കേട്! ഉല്പത്തി 25 ലെ അബ്രഹാമിന്റെ മൂന്നാം ഭാര്യ കെതൂറയെയും അവള്‍ പെറ്റ ആറ് ആണ്‍മക്കളെയും കത്തനാര്‍ക്കറിയാമോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു പോയതാണ്. പക്ഷേ അബ്രഹാമിനെയോ,യാക്കോബിനെയോ തമ്മില്‍ തിരിച്ചറിയാത്ത വിവരദോഷി കത്തനാരാ അബ്രഹാമിന്റെയും, ഇസ്സഹാക്കിന്റെയും,യാക്കോബിന്റെയും മടിയില്‍ നമ്മെ കയറ്റിയിരുത്താം എന്നു പറഞ്ഞ് കൈകൂലി വാങ്ങി ചെത്തി നടക്കുന്നതെന്നോര്‍ക്കുമ്പേള്‍ – ഹേ! ക്രിസ്ത്യാനീ, നിന്റെ ഗതികേട് എത്ര ഭയങ്കരമെന്ന് ഓര്‍ത്തു പോയി!. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് വായിക്കാനല്ലാതെ ബൈബിളിന്റെ ആദ്യപാഠങ്ങള്‍ പോലും അറിയാത്തവനെ ഫാദറെന്നു വിളിച്ചാല്‍ തലമുറകള്‍ ഈ വിവരദോഷിയുടെ ആത്മീയ അടിമകളായി, ആത്മീയ അന്ധത കാരണം മരണമാകുന്ന കുഴിയില്‍ വീഴും തീര്‍ച്ച . തലമുറകളെ സ്‌നേഹിക്കുന്നവരേ, ഇവരെ തിരിച്ചറിയൂ. ക്രിസ്തുവിന്റെ തിരുവചനങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ ഒരു പാതിരിയും, പാസ്റ്ററും വേണ്ട. ബൈബിളിലെ അവന്റെ മൊഴികള്‍ മാത്രം പഠിച്ചു ധ്യാനിയ്ക്കു. അവന്‍ അതിന്റെ പൊരുള്‍ താനെ നിങ്ങളുടെ അകക്കാമ്പില്‍ വെളിവാക്കിത്തരും. ' പത്രോസിന്റെ അമ്മാവിയമ്മയ്ക്ക് പനിയായിരുന്നു' എന്ന വാക്യം കത്താനാരു വായിച്ചു തന്നാലേ മനസ്സിലാകയുള്ളോ? എഴുത്തും വായനയും അറിയാത്ത പഴയ തലമുറയെ ഈ വര്‍ഗ്ഗം ശരിക്കും കൈകാര്യം ചെയ്തു. ഇനിയും വേണ്ട. സാക്ഷരമലങ്കരയില്‍ ഈ പണി അധികനാള്‍ നിങ്ങള്‍ക്ക് തുടരാനാവില്ല പാതിരിമോനേ, പാസ്റ്ററച്ചായാ പണി വേറെ നോക്കിക്കോ' എന്നു പറയുന്ന, -ഇവറ്റകളുടെ മുഖത്തു നോക്കാന്‍ മടിക്കുന്ന- മനസ്സുകള്‍ ഒരോ ഗ്രാമത്തിലും ജനിച്ചു കഴിഞ്ഞു. എന്റെ ഈ ജന്മവും അവര്‍ക്കൊരു വഴിവിളക്കായി ഭവിക്കേണമേ എന്നു മാത്രം ആശിക്കുന്നു. അതിനായി പ്രവര്‍ത്തിക്കുന്നു ഞാനീ കുറിമാനങ്ങളിലൂടെ. ലോകമേ, ചെവി തരിക.... 
പുരോഹിതരുടെ ഇന്നത്തെ വിളിപ്പേരു മാറ്റി തൊഴില്‍പ്പേരാക്കിയാല്‍ അവരുടെ അഹമ്മതി മാറി അവരും നല്ല ദൈവമക്കളാകും. അറിയാതൊരുവന്‍ പഴയ ശീലം കാരണം 'അച്ചാ, തിരുമേനീ' എന്നു വിളിച്ചാല്‍ അവരോട് 'സഹോദരാ, ഞാന്‍ നിന്റെ സഹോദരനാകുന്നു, അപ്പനും, തിരുമേനിയും സ്വര്‍ഗ്ഗസ്ഥാനായ പിതാവു മാത്രമേയുള്ളു' എന്നു പറഞ്ഞ് ക്രിസ്തീയ സാഹോദര്യം ഇവര്‍ ഉറപ്പിക്കും!. അങ്ങനെ കത്തനാരുടെ രാജ്യം പോയി ദൈവരാജ്യം (ഠവ്യ ഗശിഴറീാ)താനെ ഉയര്‍ത്തെഴുനേല്‍ക്കും! ഒരു കാര്യം തുറന്നു പറയാം, ക്രിസ്തുവിനെ അനുസരിക്കുന്ന ഒരുവനും ഒരു ക്‌ളര്‍ജിയെയും പിതാവേ, അച്ചാ എന്നു വിളിക്കുകയില്ല തീര്‍ച്ച, മറിച്ച് പുരോഹിതന്റെ മാനസീകാടിമത്വത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ട പാഴ്ജന്മങ്ങള്‍ ഈ ചൂഷകരുടെ മോതിരവും മുത്തി കാലം കഴിക്കും, വീണ്ടും ജനിക്കും. ഇതുതന്നെ പിന്നെയും വേല! അന്ത്യന്യായവിധി നടക്കുവോളം ഒരുവനും സ്വര്‍ഗ്ഗനരകങ്ങളില്‍ പേകുകയില്ല. അവനവന്റെ പ്രവര്‍ത്തികള്‍ക്കനുസരണമായി ന്യായം വിധിക്കാന്‍ അവന്‍ വീണ്ടും വരേണ്ടേ? വരില്ല തീര്‍ച്ച, കാരണം കര്‍ത്താവിനു കത്തനാരെ പേടിയാണ!്. പഴയ ഓര്‍മ്മ കാരണം മഹാപുരോഹിതരെയും, മെത്രാനെയും,കര്‍ദിനാളെയും മഹാപേടിയാണ്. മനുഷ്യനായി ജനിച്ചതു കാരണം ഇവറ്റകളുടെ ചാട്ടവാറടിയേറ്റ് കുരിശും പേറി സഹനമേറ്റു പാവം കര്‍ത്താവു്!. മിശിഹാ മനസ്സില്‍ പോലും കാണാത്ത കാര്യങ്ങള്‍ അവന്റെ പേരില്‍ ഇവര്‍ കാട്ടികൂട്ടുന്നതും, ചെയ്യുവാന്‍ പറഞ്ഞ കുര്‍ബ്ബാന (ത്യാഗം, പങ്കുവെയ്ക്കല്‍) ചൊല്ലി കളിയാക്കുന്നതും കണ്ട് ക്രിസ്തു മനം നൊന്ത് 'എന്തു ചെയ്യും പിതാവേ' എന്നു ചോദിച്ചു ' പിതാവിനു വീണ്ടും മൗനം'. ഗദ്‌സമനയില്‍ പുത്രന്‍ കരളുരുകി പ്രാര്‍ത്ഥിച്ചതു കേട്ടിട്ടും മിണ്ടാതിരുന്ന മൗനി! അവനാണ് ക്രിസ്തുവിന്റെ, കത്താനാരുടെ, അല്മായരുടെ ഏകപിതാവ് എന്നു നാം മനസ്സിലാക്കുവോളം, നാമും ജനിയ്ക്കും ജീവിയ്ക്കും,മരിയ്ക്കും, വീണ്ടും ജനിക്കും,ജീവിക്കും, മരിക്കും!. ജനനമരണങ്ങളുടെ ഇടയിലെ ഈ ചെറു ജീവിതമോ? അടുത്ത ജന്മം ഒരു ക്രിസ്ത്യാനി കുടുംബത്തില്‍ ജനിക്കരുതെ, ജനിപ്പിക്കരുതെ, വീണ്ടും ഇവരുടെ അടിമകളാകാന്‍ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. കേരളത്തില്‍ അമ്പത്താറു ജാതിയുണ്ടല്ലോ, ഏതായാലും ഭാരതത്തിന്റെ പൊന്നുമക്കളല്ലേ നമ്മള്‍!? അതുമതി അഭിമാനിക്കാന്‍. 'ഞാനും പിതാവും ഒന്നാകുന്നു', 'അഹം ബ്രഹ്മാസ്മി' എന്ന് ലോകത്തെ പഠിപ്പിച്ച പുണ്യമാതാവിന്റെ പുന്നാരമക്കള്‍!. ഇത്ര ശ്രേഷ്ഠത മറ്റാര്‍ക്കുണ്ടീ ഭൂഗോളത്തില്‍? 2000 കൊല്ലമായി നമ്മുടെ പിതാക്കന്‍ന്മാരെ അടിമകളാക്കി ആത്മീയാന്ധ കാരത്തിലേയ്ക്ക് നടത്തിയ ഈ കുരുടന്മാരായ വഴികാട്ടികളെ, ഇടയന്മാരെ നാം വെറുക്കണം, ഭയക്കണം, കണ്ടാല്‍ വഴിമാറി നടക്കണം. എങ്കിലേ തലമുറ നന്നാവുകയുള്ളു. മനുഷ്യന്‍ (മനനമുള്ളവന്‍) ഈ കുര്‍ബാന തൊഴിലാളികളെ(കൂദാശ തൊഴിലാളികളെ), പ്രസംഗതൊഴിലാളികളെ കണ്ടാല്‍ വഴിമാറിനടക്കുന്ന കാലം വരുന്നു. പള്ളിയില്‍ പോയില്ലങ്കിലെങ്ങനെ മമോദീസ, കല്യാണം, കുഴിച്ചുമൂടല്‍ എന്ന ചോദ്യത്തിനുത്തരം, 'അബ്രഹാമിനെ ആരു മാമോദീസമുക്കി,മൂറോന്‍ പുരട്ടി, അദ്ദേഹം മൂന്നു കല്യാണം കഴിച്ചു, ആര് കിരീടം വാഴ്‌വിന്റെ പാട്ടുപാടി ? അബ്രഹാം മരിച്ചു, ഏതു പുരോഹിതന്‍ ഏതു കലഹത്തിലൂടെ ശവത്തിന്റെ അധികാരം പിടിച്ചുവാങ്ങി കൂദാശചൊല്ലി'? എന്നാകണം. ഈ ആചാരാനുഷ്ടാനങ്ങളെല്ലാം അതാതു സഭാസംഘടനകളിലെ മിടുക്കന്മാരായ പുരോഹിതന്മാര്‍ ചമച്ചതാണ്, അല്ലാതെ ദൈവകല്പിതമല്ല സത്യം . ആദ്യമായി ഇതുവരെ കത്തനാരു പറഞ്ഞ നുണ കഥകള്‍ ഓരോ മനസ്സില്‍നിന്നും നീക്കി, ക്രിസ്തുവിന്റെ വചനങ്ങള്‍ (ഒരു ഗുരുവായി ക്രൂശിത രൂപത്തെ മനസ്സില്‍ ധ്യാനിച്ചു) മനനം ചെയ്യൂ, സത്യം നിങ്ങള്‍ക്ക് മറവായിരിക്കയില്ല നിശ്ചയം. പോപ്പ് വര്‍ഷംതോറും പടച്ചുവിടുന്ന പുണ്യളാന്മാരുടെ ശിങ്കിടികളാകാതെ, ദൈവത്തിന്റെ അരുമസന്താനങ്ങളാണ് നാം ഒരോരുത്തരും എന്ന് സദാ ഓര്‍ത്ത് ആനന്ദിക്കു, ജീവിതമേ സ്വര്‍ഗ്ഗീയമാകും!, മനസ്സിലാണു സ്വര്‍ഗ്ഗം!.
കലഞ്ഞൂര്‍,
17/12/2012.

ഏകം



സാമുവേല്‍ കൂടല്‍                                                                                                                                  .        അല്മായശബ്ദത്തിലൂടെ   നിങ്ങള്‍  വായിച്ച   ( ആത്മീകാന്ധത ) എന്ന എന്റെ ചിന്തയോടു  47 പേര്‍ ഇതുവരെ  പ്രതികരിച്ചു  കണ്ടു . ഒടുവില്‍ ആത്മാവിനെ  തേടി പലരും അലയുന്നതായും  കണ്ടു . അവ്ര്‍ക്കുവേണ്ടിമാത്രം  ഞാന്‍ ഇതു കുറിക്കുന്നു  .                                                                                                                               "ദൈവം ആത്മാവാകുന്നു"  ,വി.  യോഹന്നാന്‍  4 ,ന്റെ 24 ഇല്‍ യേശു  കിണറ്റിന്‍  കരയില്‍വെച്ചു ശമരിയകാരത്തിയൊടു   പറയുന്നതായി  നാം  വായിക്കുന്നു . ഏകമായ  ആത്മാവിന്റെ  പ്രതിബിംബങ്ങളും  പ്രതിരൂപങ്ങളുമാണീ സാരപ്രപഞ്ചം ." ഊഴിയെ  ചുറ്റും  പുതപ്പുപോലാഴി ഒന്നാകിലും പേരുകള്‍   ഏഴിലേറെ " ,എന്നതുപോലെ ഈ  സാരപ്രപഞ്ചത്തിനും  കാരണമായ  ദൈവം ഏകനാണു ,കാരണമായവനില്‌നിന്നും ഈ കാര്യങ്ങള്‍  എല്ലാമുണ്ടായി ,ആ കാര്യങ്ങളാണീനാമെല്ലാം എന്നും ഓര്‍ക്കണം .കാരണമായ യൂണിവേര്‍സല്‍ മ്യ്ന്ടില്‍ നിന്നും  ഈ    "ഞാന്‍ "  എന്ന  "മനസും" നീ എന്ന മനസ്സും  ഉണ്ടായി  എന്നും നാം മനസ്സിലാക്കണം ."ജീവ ചലനമായി  ജീവിയില്‍  മേവുമീ ആത്മപ്രഭാശക്തിയാണീശ്വരന്‌  , ആകാശസീമയില്‌  ആരും തിരയേണ്ട , ആയവന്‍ നമ്മില്‍ ഇതാണ് സത്യം "...ആത്മാവിനെക്കുറിച്ചു  St paul ബ്യ്ബിളില്‍  കുറേ  കാര്യം പറഞ്ഞിട്ടുണ്ട്  എങ്കിലും ,നമ്മുടെ വേദവ്യാസന്‍ ഭഗവാന്‍  കൃഷ്ണന്റെ നാവിലൂടെ വളരെ ലളിതമായും ,വിപുലമായും വിശദീകരിച്ചതു  നാം ഒരു നാണവും  കൂടാതെ പഠിക്കണം ഗീതയിലൂടെ . .ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടു കഴിയുന്ന കത്തനാരുടെ പുറകെ പോയാല്‍ ഗതി,,അധോഗതി തന്നെ ...ഗീതയില്‍   "തത്ത്വമസി  "//ബ്യ്ബിളില്‍" """  "ശത്രുവിനെ  സ്നേഹിക്കു"  എന്നും പറയുന്നത്  ഒരെനാണയത്തിന്റെ   രണ്ട്‌ വശങ്ങള്‍ പോലെയാണ്  ..ക്രിസ്തുവിന്റെ വചനങ്ങളുടെ പൊരുളറിയാന്  ഉപനിഷത്തുകളും  ,ആത്മാവിനെ അറിയാന്‍  ഗീതയും  പഠിച്ചെ  മതിയാവു  ..പരിശ്ര്വമിക്കു..വിജയിക്കും ..എല്ലാ മംഗളങ്ങളും  നേരുന്നു,   തന്റെ 12_ആം  വയസുമുതല്‍  30-ആം വയസുവരെ യേശു   ഭാരതീയ വേദപഠനത്തിനായി ഇവിടെയായിരുന്നു  ഈ സത്യം  നമ്മെ നാണിപ്പിക്കതെ പകരം . നമ്മെ അഭിമാനിതരാക്കണം .  ദാവീദിന്റെ പാട്ടുകള്‍ പലതും ക്രിസ്തീയമല്ല ,പതിരിക്കത്  പാടനെ  അറിയൂ .പാതിരിയെ വിടു..പണിയെടുക്കാന്‍ വിടു ..പാവം ക്രിസ്തുവിനെ ഇനിയെങ്കിലും  മനസിലാക്കാന്‍  ഭാരതീയ വേദാന്ത സത്ത പഠിക്കു . "നീരാവി  നീരദമാലയായി പിന്നതു  നീളെ പൊഴിയും പനിമാഴയായ്, നീര്ച്ചാല്  കൂടി നദികളായി ഓടുന്നു  നീരാഴിതീരം തിരഞ്ഞു  പാന്ഥര്‌ " എന്നതുപോലെ   ജീവന്നുവയം ദൈവത്തില്‍  നിന്നും ജനിക്കുകയും   അവനില്‍  ജീവിച്ചു  അവനില്ത്തന്നെ ലയിക്കുകയും   ചെയ്യുന്നു  എന്ന അറിവില്‍  അലിഞ്ഞു " അഹം"  എന്ന ഭാവം   മാറി "അഹമ്ബ്രഹ്മം"   എന്ന ബോധമായി  മാറുമ്പോള്‍   നാം  മോക്ഷം  പൂകുന്നു .ഇതാണ്   ജീവനുള്ള  സകലത്തിന്റ്റെയും   ഇഹത്തിലെ ജീവിതം   എന്നും നാം മനസ്സിലാക്കണം ".ഞാന്‍   /എനിക്ക് /എന്റേത് " എന്നൊക്കെ നാം പറയുന്നത്  ഈ  ആത്മാവിനെക്കുറിഛാണു  ,പക്ഷെ പറയുന്നത് നമ്മുടെ  മനസ്സാണ് എന്നതും മറക്കരുതേ .Thy  ഇന്‍ യു ഈസ്‌ God  ,നിന്നിലെ  നീയാണ് നിന്റെ ആത്മാവ്  ,നിന്നെ  നീ അറിയുന്നതോ  നിന്റെ മനസ്സുമൂലവും  .ഇതാണ് സത്യം...നീ ഈശ്വരാംശമായ ആത്മാവാണു എന്നറിഞ്ഞാല്‍ അപരനിലും അതെ  .  ഈശ്വരാംശമായ ആത്മാവാണു എന്നും ഓര്‍ക്കണം . സര്‍വവ്യാപിയായ ദൈവം തന്റെ  ഉള്ളില്‍ ഉണ്ടെന്ന സത്യം മറന്നു കത്തനാര്‍ രൂപക്കൂട്ടില്‍ കാട്ടിയ രൂപത്തോട്    പ്രാര്‌ഥിക്കുന്ന മന്ദബുദ്ധികളാണു  നമെന്നോര്‍ക്കുമ്പോള്‍ നമുക്ക് നാണിക്കം .മനസ്സിനെ ചലിപ്പിക്കുന്ന ,ചൈതന്യമായി ഉള്ളിന്റെ ഉള്ളില്‍ സാദാ മരുവുന്ന ദൈവത്തെ കാണാന്‌  പള്ളി പണിയുന്ന  പാവം  ജന്മങ്ങള്‍ .ഈ കൊടുംച്ചതിയിലേക്ക് നമ്മെ  നയിക്കുന്ന  കുരുടന്മാരായ  വഴികാട്ടികളാണു  പാതിരിമാര്‍ എന്ന് തമ്പുരാന്‍ മൊഴിഞ്ഞതു   മറന്നതോര്‍ത്ത്‌  നമുക്ക്  നാണിക്കം . ദൈവത്തിന്റെ പ്രതിപുരുഷന്മാരാണു  നാമെല്ലാം എന്നത് മറന്നു   ളോഹ  ധരിച്ചതുകാരണം ഇവരെ ദൈവതുല്യം മാനിച്ചതോര്ത്ത്  നമുക്ക്  നാണിക്കം . ശുഭം നേരുന്നു ..                      03 /01/2013    കലഞ്ഞൂര്‍      
Posted by samuel koodal at 21:21

മാര്‍ അറക്കലിന്റെ അടവ് നയത്തിനെതിരെ പ്രതികരിക്കുക

മോണിക്കാ പ്രശ്നത്തില്‌ നിന്ന് വിഷയം മാറ്റി തലയൂരാനുള്ള മാര്‍ അറക്കലിന്റെ അടവ് നയത്തിനെതിരെ പ്രതികരിക്കുക 

കൊച്ചി: പശ്ചിമഘട്ട മേഖലകളിലെ ലക്ഷോപലക്ഷം ജനങ്ങളുടെ നിലനില്‍പ്പിനേയും അതിജീവനത്തേയും ബാധിക്കുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്നത് വിരോധാഭാസമാണെന്നും അടവുനയം മാറ്റി നിലപാടു വ്യക്തമാക്കുവാന്‍ സര്‍ക്കാര്‍ പശ്ചിമഘട്ടത്തിലെ കര്‍ഷക പ്രസ്ഥാനങ്ങളും, ജനപ്രതിനിധികളുമായി പൊതുചര്‍ച്ചയ്ക്കു തയ്യാറാകണമെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. 
................
ഈ റിപ്പോര്‍ട്ട്  പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക
emalayalee.com - ഗാഡ്ഗില്‍ റിപ്പോര്‍ട്ട്-സംസ്ഥാന സര്‍ക്കാര്‍ അടവുനയം തിരുത്തണം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍:

'via Blog this'

നിത്യചൈതന്യയതി എന്നില്‍ വിതച്ചത്



ക്രിസ്തുവിന്റെ ഉപമകളില്‍ നാം നമ്മുടെ ജീവിതത്തോടു ചേര്‍ത്തുവച്ച് മനസ്സിലാക്കേണ്ടതാണ് വിത്തുകളുടെ ഉപമ. 'എന്നില്‍ വിതച്ചത്' എന്നൊരു കൃതി എഴുതണം എന്നത് ഒത്തിരി നാളായി ഞാനാഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്റെ മനസ്സില്‍ വിതയ്ക്കപ്പെട്ട വചനവിത്തുകളില്‍ എന്തുമാത്രം വിത്തുകള്‍ മുളച്ചു വളര്‍ന്നിട്ടുണ്ട് എന്ന അന്വേഷണമാണിത്. അതിലുപരി വഴിയരികിലും പാറപ്പുറത്തും മുള്ളുകള്‍ക്കിടയിലും വീണിട്ടുള്ള വിത്തുകളെ നല്ല മണ്ണിലേക്ക് വീണ്ടും വിതയ്ക്കാനും വെള്ളമൊഴിച്ചു വളര്‍ത്താനുമുള്ള ശ്രമം കൂടിയാണിത്.

ആദ്യംതന്നെ പറയട്ടെ, എന്റെ ജീവിതത്തില്‍ ദൈവാനുഗ്രഹത്താല്‍ ലഭിച്ചിട്ടുള്ള, ആത്മീയമായ 'അന്ന'മാക്കാനാവുന്ന, ധന്യത പകരുന്ന, ഉദ്‌ബോധനങ്ങളെയെല്ലാം എന്റെ ജീവിതത്തോടു ചേര്‍ത്തുവച്ചുകൊണ്ട് പരിശോധിക്കുന്നതാണ് ഈ കൃതി. എല്ലാ മത-മതേതര ദര്‍ശനങ്ങളിലെയും ഉദ്‌ബോധനങ്ങളെയും വചനങ്ങളെയും അന്യമെന്നു കാണാതെ സ്വന്തം അനുഭവത്തോട് ചേര്‍ത്തുവച്ച് എങ്ങനെ മനസ്സിലാക്കാനാവും എന്നതിന്റെ നിദര്‍ശനമായി എന്റെ വ്യക്തിപരമായ അനുഭവവിശകലനങ്ങളെ കാണണമെന്ന് വായനക്കാരോട് ആദ്യമേതന്നെ ഒരു അഭ്യര്‍ഥനയുണ്ട്. ആത്മീയോത്കര്‍ഷമുണ്ടാക്കുന്നതോ അല്ലയോ എന്നു പരിശോധിച്ച് എല്ലാറ്റിനെയും വിലയിരുത്തണമെന്നു പഠിപ്പിച്ച നിത്യചൈതന്യയതി എന്റെയുള്ളില്‍ത്തന്നെയുണ്ട്. ആ ഗുരു എന്നില്‍ വിതച്ചവയെപ്പറ്റിയാണ് ഇതില്‍ ആദ്യഭാഗത്തു സ്വാഭാവികമായും പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചിട്ടും കേട്ടിട്ടും കേള്‍ക്കാതെയും കണ്ടിട്ടും കാണാതെയും ഞാന്‍ അവഗണിച്ചിരുന്ന ക്രിസ്തുവിന്റെ ഉപദേശങ്ങളിലേക്കും അവ പകരുന്ന ഉള്‍ക്കാഴ്ചകളിലേക്കും എന്റെ കാതുകളും കണ്ണുകളും തുറന്നുതന്നത് നിത്യചൈതന്യയതിയാണ്.
ഗുരുവിന്റെ സമാധിക്കു ശേഷമാണ്, ഞാന്‍ 1999 ല്‍ മുരിങ്ങൂരില്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കുന്നത്. അവിടെ വച്ച് പുകവലി നിരോധനമേഖലയില്‍ ഒരാഴ്ച താമസിച്ചാല്‍ തന്റെ 'ചെയിന്‍സ്‌മോക്കി'ങ്ങില്‍നിന്ന് മോചനം നേടാനാവുമെന്ന തികച്ചും മതേതരമായ ലക്ഷ്യത്തോടെ ധ്യാനത്തില്‍ പങ്കെടുത്ത വേണു എന്ന നിരീശ്വര-യുക്തിവാദിയെ പരിചയപ്പെട്ടതും അദ്ദേഹത്തിന് പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടായതായി കേട്ടതും അന്ന് വചനപ്രഘോഷകരാകാന്‍ കുറെപ്പേര്‍ക്ക് വരം കിട്ടിയിട്ടുണ്ടെന്നു കേട്ടപ്പോള്‍ അതിലൊരാള്‍ ഞാനായിരിക്കാമെന്നു പരിഹാസപൂര്‍വം സ്വയം പറഞ്ഞതും ഓര്‍ക്കുന്നു. ഞാന്‍ പിന്നീട് വേണുവിന് എഴുതിയ കത്തിന്റെ പ്രസക്തഭാഗങ്ങള്‍ 2000 ല്‍ അദ്ദേഹം തിരിച്ചയച്ചു തരികയുണ്ടായി. അത് ഇപ്പോള്‍ കൈയില്‍ കിട്ടിയത് യാദൃച്ഛികമാണെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ ഞാന്‍ എഴുതിയിരിക്കുന്നു:
''...ധ്യാനം കഴിഞ്ഞ് കുമ്പസാരിക്കുകപോലും ചെയ്യാതെയാണ് ഞാന്‍ മടങ്ങിയത്. ....കുമ്പസാരിച്ചാല്‍ മതി എനിക്കു വലിയ പ്രയോജനമുണ്ടാകുമെന്ന് എന്നെ ധ്യാനത്തിനു പോകാന്‍ പ്രേരിപ്പിച്ച അഭ്യുദയകാംക്ഷികള്‍ പറഞ്ഞു. മറ്റൊരു ധ്യാനത്തിനു പോകാന്‍ വേണ്ട സൗകര്യങ്ങളും ഒരുക്കിത്തന്നു. അത് ഞാന്‍ ധ്യാനത്തിനു പോകണമെന്ന് അവര്‍ക്ക് ദര്‍ശനം കിട്ടി എന്ന കാരണത്താലായിരുന്നു. ഈ ധ്യാനത്തിലും എനിക്കു പശ്ചാത്താപമൊന്നുമുണ്ടായില്ല. എന്നാല്‍ ഞാന്‍ ചെയ്തിട്ടുള്ള തെറ്റുകളുടെ ഗൗരവവും എനിക്കെന്തുമാത്രം കൃപാപൂര്‍ണമായ മാപ്പ് ലഭിച്ചിട്ടുണ്ടെന്ന വസ്തുതയും അതിനിടയ്ക്കു വെളിവായി. കൗണ്‍സിലിങ്ങിനു ചെന്നപ്പോള്‍ കൗണ്‍സിലര്‍ 'വിളിക്കപ്പെട്ട ഒരുവനാണ് ഞാന്‍' എന്ന നിലയിലാണ് എന്നോടു പെരുമാറിയത്. അദ്ദേഹത്തിന് സന്ദേശമായി ഒരു ബൈബിള്‍വാക്യം കിട്ടിയത് ഇതായിരുന്നു: ''മുമ്പത്തെ കാര്യങ്ങള്‍ ഓര്‍ക്കേണ്ട; പഴയകാര്യങ്ങള്‍ പരിശോധിക്കയും വേണ്ട. ഇതാ ഞാനൊരു പുതിയ കാര്യം ചെയ്യുന്നു. അത് ഇപ്പോള്‍ത്തന്നെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങള്‍ അതു കാണുന്നില്ലേ? ഞാന്‍ മരുപ്രദേശത്ത് ഒരു പാതയുണ്ടാക്കും. മരുഭൂമിയില്‍ നദികളും'' (യെശയ്യാ 43: 18, 19).
പാപചിന്ത പലപ്പോഴും നമ്മെ അപകര്‍ഷതയ്ക്കടിമയാക്കി നന്മകള്‍ ചെയ്യാന്‍ താന്‍ അയോഗ്യനാണ് എന്ന ഒരുതരം അധമചിന്തയിലേക്ക് നയിക്കാറുണ്ടെന്ന് ഗുരു പറയാറുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: മനസ്സാകെ ദുര്‍വിചാരങ്ങളുടെ കാടുകയറി മൂടിയെന്നു പരിതപിക്കാതെ ഉള്ളിലെവിടെയെങ്കിലും ഒരു സദ്വിചാരത്തിന്റെ, പ്രതീക്ഷയുടെ പൊരിയുണ്ടോ എന്ന് അന്വേഷിക്കുക. സദ്വിചാരങ്ങളുടെ പൊരികള്‍ ഉള്ളില്‍ കാണുന്നില്ലെങ്കില്‍ സദ്ഗ്രന്ഥങ്ങളിലന്വേഷിക്കുക. അതു മനനംചെയ്ത് ഊതിക്കത്തിച്ചാല്‍ മനസ്സിലെ കാടുകള്‍ സാവധാനം അഗ്നിക്കിരയായിക്കൊള്ളും.
എന്നെ സംബന്ധിച്ചിടത്തോളം ആ കൗണ്‍സിലര്‍ ചൂണ്ടിക്കാണിച്ചുതന്ന ബൈബിള്‍ വാക്യം വലിയൊരു പ്രചോദനമായി. ആ വര്‍ഷം ഒരു ബൈബിള്‍ കവിതാ മത്സരത്തില്‍ പങ്കെടുക്കാനായി ഞാന്‍ 25 ബൈബിള്‍ കവിതകള്‍ എഴുതുകയുണ്ടായി. എന്റെ ആ കവിതകളില്‍ ഖലീല്‍ ജിബ്രാന്റെ 'മനുഷ്യപുത്രനായ യേശു'വിന്റെ, നിത്യചൈതന്യയതി എഴുതിയ പരിഭാഷയുടെ, സ്വാധീനം വളരെയേറെയുണ്ട്. എങ്കിലും 'മൊഴി വഴി മിഴി' എന്ന ആ കൃതിക്ക് അവാര്‍ഡുകിട്ടി. എന്നെ നേരിട്ട് അറിയാമായിരുന്ന വിധികര്‍ത്താക്കള്‍ രണ്ടാം സ്ഥാനം മാത്രം നല്കിയ ആ കൃതിക്ക് എന്നെ യാതൊരു പരിചയവുമില്ലായിരുന്ന ഒരു വിധികര്‍ത്താവ് ഒന്നാം സ്ഥാനം നല്കിയതിന്റെ ഫലമായി എനിക്ക് 10001 രൂപായുടെ സി ജെ മാടപ്പാട്ട് അവാര്‍ഡ് ലഭിച്ചതിന്റെ പിന്നിലും എന്തോ നിയോഗം ഉണ്ടായിരുന്നിരിക്കണം!

emalayalee.com - `വേദപുസ്‌തകം വായിക്കരുത്‌': മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത

emalayalee.com - `വേദപുസ്‌തകം വായിക്കരുത്‌': മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത:

'via Blog this'