ആകെ പേജ്‌കാഴ്‌ചകള്‍

2014, ഡിസംബർ 27, ശനിയാഴ്‌ച

"മണ്‍പൂച്ചയായാലും മരംപൂച്ചയായാലും  എലിയെ പിടിച്ചാല്‍ പോരെ " 

'കൂദാശ വിറ്റു  കാശാക്കുന്ന കത്തനാരുടെ അടിമത്തത്തില്‍ നിന്നും എന്നാണീ ജനത്തിനൊരു മോചനം', എന്ന് ദൈവവും കര്‍ത്താവും പലവുരു ചിന്തിച്ചു കണ്ടെത്തിയ പ്രത്യയശാസ്ത്രമായിരുന്നു "ഘര്‍ വാപസി"!  പക്ഷെ ലോക്കല്‍കമ്മിറ്റിക്കാര്‍ അത് നടപ്പാക്കുന്നതില്‍ നിയമതടസം കണ്ടെത്തിയതുകാരണം, അന്യജാതി പെണ്‍കൊടികളെ വിവാഹംകഴിച്ചു വല്യ വളച്ചുകെട്ടില്ലാതെ കാര്യം നടത്താമെന്നായി! "മണ്‍പൂച്ചയായാലും മരംപൂച്ചയായാലും  എലിയെ പിടിച്ചാല്‍ പോരെ " അത് മതി! ലോകമാകെ ഭാരതത്തിന്റെ "അദ്വൈതവേദാന്തമതം " മനുഷ്യ മനസുകളില്‍ നിറയണം! എങ്കിലേ "അയല്‍ക്കാരനെ സ്നേഹിക്കാനാവൂ" .."അവന്റെ രാജ്യം വരൂ"....ഭഗവത്ഗീതാസാരം ഓരോ ബോധത്തിലും ദിവ്യജ്ഞാനപ്രകാശമാകണം...എങ്കിലേ മനുഷ്യനു "ശത്രുവിനെ സ്നേഹിക്കാനാകൂ" "തത്ത്വമസി"(അത് നീ തന്നെയാകുന്നു എന്ന്) മനസിലാകൂ ..  അനന്തരം ."അഹം ബ്രഹ്മം"എന്ന തിരിച്ചറിവില്‍ ഓരോരുവനും പറയും "ഞാനും പിതാവും ഒന്നാകുന്നു"എന്ന് ആ നസരായനെപ്പോലെ ! അപ്പോള്‍ത്തന്നെ നാണംകെട്ട ഈ സഭകള്‍ താനേ ഇല്ലാതെയാകും; ഇവിടെ സ്വര്‍ഗരാജ്യം താനേ പരിണമിച്ചാഗതമാകും!!!  

2014, ഡിസംബർ 22, തിങ്കളാഴ്‌ച

"ഘര്‍ വാപസി!"  "മനസിലേക്കൊരു മടക്കയാത"
ക്രിസ്തു വിഭാവനം ചെയ്ത ജ്ഞാനയാത്ര ! പള്ളികല്തോറും,സഭകള്തോരും ,ദൈവത്തെ തേടുന്ന മനുഷ്യ മനസേ,please.."ഘര്‍ വാപസി,  നീ നിന്റെ  അറയില്‍ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലടയ്ക്കൂ ...നിന്റെ ദൈവം നിന്റെയുള്ളില്‍ തന്നെ ഉണ്ടെന്നു നീ സ്വയം അറിയൂ ..രഹസ്യത്തില്‍ ,മൌനത്തിന്റെ ആഴങ്ങളില്‍ അവനുമായി നീ അലിഞ്ഞില്ലാതെയാകൂ ..എങ്കില്‍ നീ സ്വര്‍ഗത്തിലായി മനസേ.." ഇതാണ് ക്രിസ്തുവിനു ലോകത്തോട്‌ പറയുവാനുണ്ടായിരുന്നത് ! "പള്ളികല്തോറും ദൈവത്തെ തേടി അലയുവോരേ പള്ളി  പുരോഹിതന്റെ ചതിക്കുഴിയാണ് !ബാലിയല്ല,കുര്‍ബാനയല്ല കൂദാശയല്ല , പകരം നിങ്ങള്‍ അന്യോന്യം സ്നേഹക്കുവീന്‍  ,എളിയവരോടു കരുണയുള്ളവരാകൂ.."ഇതായിരുന്നു അവന്റെ വാമൊഴി !! 
എന്നാല്‍  അവനെ കുരിശിച്ച പുരോഹിതര്‍, "ബലി" ഇല്ലാതെയാക്കിയവനെതന്നെ വീണ്ടും ബലിയാക്കി "കുര്‍ബാന" ക്രോഡീകരിച്ചു!; നമുക്കുവേണ്ടി സ്വയം കാല്‍വരിയില്‍ ത്യാഗബലിയായവനെ  അവര്‍ പിന്നീട്  നമ്മുടെ പാപപരിഹാര ബലിയാക്കി, പള്ളിയായപള്ളിയൊക്കെ പണിതു, അതില്‍  പുരോഹിതര്‍ വീഞ്ഞ് കുടിച്ചു  ! വീഞ്ഞിന്റെ ലഹരിയില്‍  അവര്‍ ജനത്തിന്റെമേല്‍ അവരുടെ വായിതോന്നിയ പാപമെല്ലാം ചാര്‍ത്തി ,കുമ്പസാരക്കൂട്ടില്‍  പാവം ജനത്തെ കയറ്റി , അവരെ  ആടുകളാകി/അടിമകളാക്കി  ! സഭകളില്‍ ആളെകൂട്ടാന്‍ പാല്‍പ്പൊടിയും നെയ്യും മറ്റാനുകൂല്യങ്ങളും കൊടുത്ത് പ്രലോഭിപ്പിച്ചു ! പോരാഞ്ഞു ഭാരതത്തില്‍ സവര്‍ണ്ണരുടെ മേല്‍കോയിമ്മയും അധികാര വാഴ്ചയും മടുത്തവര്‍ മതം മാറി !അങ്ങിനെ നമ്മുടെ പൂര്‍വീകര്‍ ഈ ദൈവത്തെ അറിയാത്ത കത്തനാര്‍ പാസ്റെര്‍ സഭകളില്‍ 'അല്പലാഭത്തിനായി' ചേക്കേറി,'പെരുംചേതം' അനുഭവിച്ചു ശ്വാസംമുട്ടി പിടഞ്ഞു  മരിക്കുന്നു ! മരിച്ചവരുടെ ശവശരീരത്തിനും പള്ളിക്കാര്‍ 'ആദായനികുതി' ഏര്‍പ്പെടുത്തി ! സ്വന്തമായി ഭൂമിയുള്ളവരെയും അടക്കാന്‍ പള്ളിപ്പറമ്പില്‍ പൊന്നുംവിലവാങ്ങി കല്ലറയ്ക്ക് ഇടം കൊടുത്തു പണസഞ്ചികള്‍ വലുതാക്കുന്നു ! കന്യകമാരെ "കര്‍ത്താവിന്റെ നാമത്തില്‍ " സ്വയം അനുഭവിച്ചു! കാലം മടുത്തു കോലമായി...സത്യത്തിനെന്നും പതിനാറു വയസ്സാണ്..പുരോഹിതന്റെ പൂച്ചി അവരുടെ തമ്മില്തല്ലുകാരണം പുറത്തായി ! ദൈവമില്ലാത്ത സഭ , ദൈവത്തെ അറിയാത്ത പുരോഹിതര്‍ ,ദൈവത്തെ ആരും അറിയാതിരിക്കാന്‍ സ്വയം പുകമറയാകുന്ന കുപ്പായ ജീവികള്‍ ..കപടത!കപടത!എങ്ങും കപടത ..ജനം മനം മടുത്തു...  
ഒടുവിലിതാ ബുദ്ധി തെളിഞ്ഞവര്‍ കൂട്ടമായി "ഘര്‍ വാപസി " കളിക്കുന്നു !!! ഇവരുടെ ഈ രക്ഷപെടല്‍ കണ്ടു ക്രിസ്തുവോ  സന്തോഷിക്കുന്നു ! ഈ പുണ്യഭൂമിയില്‍ നിന്നും ക്രിസ്തു കരളില്‍ കരുതിയ "അഹം ബ്രഹ്മം", "ഞാനും പിതാവും ഒന്നാകുന്നു" എന്ന ബോധത്തുഴയുമായി , ജനാനത്തോണിയില്‍ ഏറി നമുക്കിനിയും ജീവിതയാനം തുടരാം... സഭയെന്ന സംഘടനയുടെ പേരില്‍ തലമുറകളെ ആത്മീക അന്ധതയില്‍ മുക്കിക്കൊന്നവരെ നിങ്ങള്ക്ക് മാപ്പീല്ല ! ആത്മജ്ഞാനത്തിന്റെ തിരമാലകള്‍ ദൈവമില്ലാത്ത സഭകളുടെ                    അന്ധവിശ്വാസത്തോണികള്‍ തകര്‍ത്തില്ലാതെയാക്കട്ടെ ! കടലിനു മീതെ നടന്നവന്‍ മാത്രം നായകനാകട്ടെ ....ഹല്ലെലൂയ്യാ, ഓം ,ശാന്തി ശാന്തി ശാന്തിഹി:    

2014, ഡിസംബർ 7, ഞായറാഴ്‌ച

അമ്മ/ഉമ്മ

ഈയിടെ ഇവിടടുത്തു കോന്നിയില്‍ പ്രൈവറ്റ്ബസ്സ്സ്ടാണ്ടിനു സമീപം, മെയിന്‍ റോഡില്‍, ഉച്ചയ്ക്ക് രണ്ടുമണിക്ക്. ഒരാള്‍ മറ്റൊരാളെ കുത്തികൊന്നു ! എത്രയെത്ര പേര്‍ ഇതു കണ്ടുകൊണ്ട് കോരിത്തരിച്ചു അവിടെ നിന്നു ?! അവരുടെ കണ്മുന്നില്‍ നിണം വാര്നൂ കുത്തേറ്റയാള്‍ പിടഞ്ഞു മരിച്ചു, പക്ഷെ അവര്‍ കണ്ണടച്ചില്ല !! ഒടുവില്‍ കേസിന് സാക്ഷിയില്ല , ശിക്ഷയുമില്ല !
ദൈവത്തിന്‍റെ സ്വന്തം നാടിതാണ് ! പക്ഷെ സ്നേഹമായ ദൈവത്തിന്റെ ചിന്ഹം "ഉമ്മ " 'ചുംബനം' ഈ ദൈവത്തിന്റെ നാട്ടില്‍ മാത്രം ഭൂലോകത്ത്പറ്റില്ലപോലും ! ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം വെറുക്കുന്ന നാടാകും ഇത് അധികനാള്‍ വൈകാതെ സംശയമില്ല ! നാശത്തിലേക്കാണീ നാടിന്റെ പോക്ക്, ദു:ഖത്തോടെ ഇത് കുറിക്കുന്നു... കൊലപാതകം യാതൊരു പ്രതികരണവും ഇല്ലാതെയാണ് ജനകോടികള്‍ ഇവിടെ കാണുന്നതെങ്കിലും ,സ്നേഹം ഈ നാട് വെറുക്കുന്നു !!
"സ്നേഹമില്ലെന്നാല്‍ പിന്നേതുമില്ല ,സ്നേഹമാണീശന്റെ ഭാഷ ;കേള്‍ക്കൂ"
ഞാനറിയാതെ ഒരു പല്ലവി മൂളിപ്പോയി ,മാപ്പ് !!
കൈക്കൂലിക്കാരനായ സര്‍ക്കാരുജീവനക്കാരനെയോ/ എട്ടുംപൊട്ടും തനിക്കറിയാത്ത ഏതോ ദൈവത്തിനെ പേരില്‍ (ആര്‍ക്കും സ്വര്‍ഗം കൊടുക്കാമെന്നുപറഞ്ഞു ) പാവം ജനത്തെ കബളിപ്പിക്കുന്ന , കൂദാശിപ്പിക്കുന്ന പുരോഹിതനെയോ / "രാഷ്ടസേവ" എന്നപേരില്‍ നാടാകെ നശിപ്പിക്കുന്ന കാലത്തിന്റെ ശാപമായ രാഷ്ട്രീയജന്മങ്ങളെയോ തിരിച്ചറിയാത്തവണ്ണം കലിമൂത്ത ജനമേ ..ഐ ഫീല്‍ sorry ഫോര്‍ യു !! എന്നാണു നിന്റെ മനസിന്‍റെ തിമിരം മാറുക " തമസോ മാ ജ്യോതിര്‍ഗമായ" സത്യമാവുക ?! മരിക്കും മുന്‍പേ ഒരുവട്ടം "ഭഗവത്ഗീത" വായിക്കൂ ...ഒന്നും മനസിലായില്ലെങ്കില്‍ പലവുരുവായിക്കൂ ...
ഇവിടെ മനുഷ്യരുണ്ട്‌ /പക്ഷെ മനനമുള്ള മനുഷ്യരില്ല ! ഇവിടെ മനുഷ്യനു മനസുണ്ട് /പക്ഷെ അവര്‍ക്ക്മനസാക്ഷിയില്ല !
ഇവിടെ മതങ്ങളുണ്ട്നിരനിരയായി, പക്ഷെ അവയില്‍ മനുഷ്യസ്നേഹമില്ല ,ദൈവസ്നേഹവും ഇല്ലേയില്ല !
പിറന്ന നാള്‍മുതല്‍ അമ്മയുടെ പൊന്നുമ്മ മുതലെത്ര ഉമ്മകള്‍ നാം വാങ്ങി // കൊടുത്തു ? ഇന്നാണിത് "വിലക്കപ്പെട്ട കനിയാണന്ന" നശിച്ച ബോധം എനിക്ക് വന്നത് ! ഹാ കഷ്ടം! എന്റെ പിറന്ന മണ്ണേ...നിന്നിലാരീ ശാപചിന്ത വിതച്ചു ? ലോകം ഇത് അറിയാതിരിക്കട്ടെ , അറിഞ്ഞാലോ വിഷപ്പാമ്പിനെക്കാള്‍ ലോകം നമ്മെ വെറുക്കും/ഭയക്കും ! ചുംബനസമരക്കാരേ, "വാശിക്കാരും വളി വിടില്ല" ! അവരെ എതിര്‍ത്തു തല്ലുന്നവരേ, ഇതിലും നല്ലത് തന്നത്താന്‍ നെഞ്ചില്‍ തല്ലുന്നതല്ലയോ ? ഈ തീക്കളി കാണാന്‍ റോഡിലാകെ നിരന്നു നിന്ന "കേരളനപുംസകങ്ങളെ" ,നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? കാലം നിങ്ങളോട് പൊറുക്കില്ല ,കാരണം അധര്മ്മത്തെ എതിര്‍ക്കാതെ അത് നോക്കിനില്‍ക്കുന്നതും മറ്റൊരു അധര്‍മ്മമാണ് സത്യം !! ഗീത പഠിക്കൂ ..please..............          

2014, നവംബർ 3, തിങ്കളാഴ്‌ച

കന്യാശാപം -രണ്ടാം ഭാഗം 

 യഹോവാ പണ്ട്  സീനായ്മലയിൽ വച്ചു മോശയ്ക്കു കൊടുത്ത പത്തുകല്പനകളിൽ ചേര്ക്കാൻ അന്ന്മറന്നുപോയ ചില "അരുതായ്മകൾ" ,ക്രിസ്തു തന്റെ അവതാരകാലത്ത്  addon ചെയ്തത്,  ജാഡവേഷമണിഞ്ഞ കത്തനാരെ കണ്ടപ്പോൾ,നാം  സൌകര്യപൂർവ്വം തഴഞ്ഞു മറന്നുകളഞ്ഞു !  " കൊലചെയ്യരുത് / വ്യഭിച്ചരിക്കരുത് /മോഷ്ടിക്കരുത് / അന്യന്റെത് മോഹിക്കരുത്"  എന്നതുപോലെതന്നെ  "പ്രാർഥിക്കാൻ പള്ളിയിൽ പോകരുത് / ഭൂമിയിൽ ആരെയും "പിതാവേ" എന്ന് വിളിക്കരുത്" എന്ന ക്രിസ്തുവിന്റെ കല്പനകളും ജീവനനിധികളാണു എന്നതോര്ക്കാതെ, പള്ളി പണിതും, വിവരദോഷി ചൂഷകപാതിരിയെ "പിതാവാക്കിയും" നാം ക്രിസ്തുവിനെ അപമാനിച്ചു!  എന്നാൽ മാപ്പ് അര്ഹിക്കാത്ത തെറ്റായി കാലം ഇതിനെ ചാര്ത്തിലാക്കി!    

ആദിയിൽ ഭൂമിയിലെ സകല ജീവജാലങ്ങളെയും ദൈവം ആണും/പെണ്ണുമായി സൃഷ്ടിച്ചു! (എന്നത് പോപ്പ് അന്ഗീകരിക്കുമോ ആവൊ) ; ആണും പെണ്ണും ആനന്ദിച്ചപ്പോൾ പുതിയ ജീവിതങ്ങളവരില്നിന്നും വികസിച്ചു സന്താനങ്ങളായി ! ഈ ആനന്ദസന്താനങ്ങൾ വേണ്ടന്നുവച്ച  സോടോമ്യർ ആദ്യമായി ആണും ആണും തമ്മിൽ രതിയിലകപ്പെട്ടു ! ഇതുകണ്ട് അന്നത്തെ ദൈവത്തിനു കോപം വരുത്തിയ  ഈ "കൊടുംപാപം" ,ഒരു കൂസലുമില്ലാതെ കത്തോലിക്കാസഭയിലെ ഇന്നത്തെ ദൈവത്തിന്റെ പ്രതിനിധികൾ , കത്തനാരും /അയ്യാള് മൂത്ത കദ്ദിനാളും ഏറ്റെടുത്തു "ഹൊമൊസക്സ്" എന്ന പുണ്യനാമം കൊടുത്ത് ദൈവത്തെ വെല്ലുവിളിച്ചു , കാലങ്ങളായി ലോകമെമ്പാടും സുഖിച്ചു വാഴുന്നു ;  പാവം ആടുകൾ മൂക്കത്ത് വിരൾവയ്ക്കാനും ശേഷി ഇല്ലാത്തവരുമായി ! അന്നത്തെ ദൈവം തീയും ഗൻഡകവും ആകാശത്തുനിന്നും പൊഴിച്ചെങ്കിൽ ഇന്നത്തെ കത്തോലിക്കാദൈവം ഈ homosex  കണ്ടു, പുരോഹിതനോട് "ഇറ്റ്‌ ഈസ്‌ ഓക്കേ "എന്ന് മാപ്പ് കൊടുത്തോ ആവൊ ?
എന്നാൽ കേരളത്തിലാകോഴിക്കോട്ടു "കുണ്ടൻ"എന്ന പേരിലീ  ശപിക്കപ്പെട്ട  സ്വവര്ഗരതി പണ്ടുതൊട്ടേ "ഫാഷൻ" ആണെന്നു "ഈനാട്"എന്ന മലയാളം സിനിമയിൽ ശ്രീ. IV .ശശി , നമ്മുടെ കുതിരവട്ടം പപ്പുവിനെകൊണ്ട് അഭിനയിപ്പിച്ചു നമ്മെ കാണിച്ചു !  ഗൾഫ്‌ നാടുകളിൽ കൂലിപ്പണിക്കു വരുന്ന പാകിസ്താൻ പൌരന്മാര്ക്ക്  ജീവിതവിനോദം ഇതുമാത്രമാണ് കാലങ്ങളായി ! 

പക്ഷെ ഇനി  പറയാനുള്ള  വിഷയം ഇത്തിരികടന്നകയ്യാണ് ! പറയാതിരുന്നാൽ നാം ഇനിയും "ദുഷ്ടനെ നീതിമാനെന്നു" വിളിച്ചു കാലത്തിന്റെ "ശാപം" ഏൽക്കും! അറിയാനും ചിന്തിക്കാനും ഈ സാക്ഷ്യം ഇവിടെക്കുറിക്കുന്നു ...ഇതും ഒരു "അരുതയ്മയായി" ആര്ക്കാനും  തോന്നിയാൽ ,മുന്കൂറു മാപ്പ് ! മാപ്പ് !!

കഴിഞ്ഞയാഴ്ച്ച എന്റെ ഭാര്യയുടെ കസിൻസിസ്റ്റർ ശ്രീമതി രമണി  (us citizen ) മൂന്ന്നാൾ കൂടലിൽ  എന്റെ അതിഥി ആയിരുന്നു . എന്റെ "കന്യശാപം"(അല്മായശബ്ദം /facebook /www .samuelkoodal .blogspot .in ) വായിച്ചപ്പോൾ അവരുടെ മനസൊന്നാളിക്കത്തി കുറെ നഗ്നസത്യങ്ങൾ / അനുഭവ സാക്ഷ്യങ്ങൾ എന്നോട് പങ്കുവച്ചു ! ആരോടും പറയാതിത് എന്റെ മനസിലിട്ട്‌ പുഴുക്കാൻ എനിക്ക് മനസില്ലാത്തതുകാരണം ഒന്ന് കുറിച്ചുകൊള്ളട്ടെ ....
ഒറ്റവാക്കിൽ പറഞ്ഞാൽ പെണ്ണും പെണ്ണും തമ്മിലുള്ള രതി "ലിസ്ബിയൻ"എന്നൊരു പുണ്യനാമം ചാർത്തി ഈ  ലോകത്തിനു നല്കിയത് മറ്റാരുമല്ല, നമ്മുടെ "കര്ത്താവിന്റെ മണവാട്ടിമാർ" തന്നെയെന്നു സാരം ! കോഴിക്കോട്ടിതു ആണിന് "കുണ്ടൻ" എന്ന് പേരായി എങ്കിൽ, നമ്മുടെ പുണ്യമഠങ്ങളിൽ ഈ പെങ്കൊച്ചിനു "പിരി " എന്നാണോമന തിരുനാമം ! അന്തേവാസികളായ സുന്ദരിപെങ്കുട്ടികളെ അമ്മമാർ "പിരി "കളാക്കി ,സ്വകാര്യസ്വത്തുപോലെ അവരുടെ അവിടുത്തെ അവസാനനാൾവരെ കൈകാര്യം ചെയ്യുന്നു ! ഒരമ്മയുടെ "പിരി "യോട്  മറ്റൊരമ്മ്യ്ക്ക് ഉരിയാടാനുള്ള അവകാശം പോലുമില്ല ;ഉരിയാടിയാൽ അമ്മമാർ തമ്മിൽ അടിയുറപ്പ് ! പല മഠത്തിൽ അമ്മമാരും വേലിക്കുപുറത്തുചാടി, ചാനലുകളിൽ അഭിമുഖം കാച്ചിയെങ്കിലും, പുസ്തകങ്ങൾ(ആമ്മീൻ)പുറത്തിറക്കിയെങ്കിലും ലിസ്ബിയന്റെ സുഖം കണ്ടെത്തിയത് തങ്ങൽതന്നെയാണെന്നു ആരും ഇതുവരെ പറഞ്ഞില്ലല്ലോ  !! അതിശയം !      

പാലായിലെ ഒന്നാംതരം കത്തോലിക്കത്തിയാണ് രമണി !സ്വപിതാവിന്റെ നേര്സഹോദരി "മഠത്തിൽഅമ്മയുമൊത്ത്" കുട്ടിക്കാലം മുതൽ കോണ്‍വെന്റിൽ ജീവിച്ചപ്പൊഴുള്ള അവരുടെ "അനുഭവസാക്ഷ്യം ലോകമറിയട്ടെ എന്ന ക്രൂരമായ ആവേശത്തോടെ" എന്നോട് പറഞ്ഞത് ഇൻസ്റ്റാല്മെന്റായി ഞാൻ എഴുതിത്തുടങ്ങട്ടെ   ...(തുടരും)          

പഴയ "കന്യാശാപം" ഇതിനോട് ചേര്ത്തു വായിക്കുവാൻ ചുവടെ ചേര്ക്കുന്നു ...

ഇന്നലെ എനിക്ക് രണ്ടു കന്യാസ്ത്രീകൾ അതിഥികളായി എന്റെ വീട്ടിൽ ഉണ്ടായിരുന്നു .  അത്താഴം കഴിഞ്ഞു ഒരു മലയാളസിനിമ കാണാമെന്നു താല്പര്യം കാണിച്ച അവര്ക്ക് ബ്ലസ്സിയുടെ  "കളിമണ്ണു" ഞാൻ കാണിച്ചുകൊടുത്തു!  തുടക്കത്തിൽ വിരസത കാണിച്ച അമ്മമാർ ( aged  76 ആൻഡ്‌  63 ) ഒടുവിൽ കരഞ്ഞുപോയി !  സ്വേതാമേനോന്റെ പ്രസവാഭിനയം അവരെ അമ്പരപ്പിച്ചു ! (സോറി ,അഭിനയമല്ല, ജീവിത നേർകാഴ്ച)  അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൌലീക വാസന / കഴിവ്/ ഗര്ഭകാലജീവിത മാനസീക ശാരീരിക ഉണർത്തലുകൾ /              തന്റെ ഉള്ളിൽ ഒരു പോന്നോമാനക്കുഞ്ഞിന്റെ വളര്ച്ചയുടെ നേര്ക്കാഴ്ച , ആപുണ്ണ്യപരിണാമങ്ങൾ ഒക്കെ ഒക്കെ അവർ പിന്നീട് ചിന്തയിലൂടെ എന്നോട് പങ്കിട്ടു ..
ഇന്ന് രാവിലെ വിടപറയും മുൻപേ, ഒരു വെളിച്ചപാടുപോലെ, പ്രവചനംപോലെ , അതിലെ മദർ സുപീരിഒർ എന്നോട് "കൂടലേ , പണ്ടത്തെ  ഹിറ്റ്ലറെപോലെ ഇനിയൊരിക്കൽ മോദിയോ RSS കാരോ                           ഹിന്ദുമൈത്രിയോ,  ഈ  തിന്മപെട്ടക്രിസ്തീയപൌരോഹിത്യത്തിന് എതിരായിവരും ! അന്നവർ ഇവരുടെ ഈ അരമനകളും കൊട്ടാരങ്ങളും മേൽകോയ്മകളും  തകര്ക്കും  നിശ്ചയം ! അതുകണ്ട് ഞങ്ങൾ  ആകാശത്തിലേക്ക് നോക്കി കൈകൊട്ടിച്ചിരിക്കും  ! ഇവർ ഞങ്ങളുടെമേൽ ചുമത്തിയ "ജന്മപാപം" ഓർത്ത്‌ അന്ന് ആര്ത്തുരസിക്കും ഓരോ മനസും  നിശ്ചയം"എന്ന് !    
                                                         
സത്യം, ഞാൻ അമ്പരന്നുപോയി  !   
കാരണവും അമ്മ വിശദീകരിച്ച് തുടർന്നു; "ദൈവസ്നേഹം മറന്ന സഭയെന്ന 'ഓർഗനയ്സേഷന്റെ' ജഡീകവളര്ച്ചയ്ക്കും ഉന്മാദത്തിനും വേണ്ടി വാതിലടയ്ക്കപ്പെട്ട കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും,  പാലൂട്ടാത്ത അവരുടെ മുലച്ചുണ്ടുകളും അന്നിവരോട് പകരം ചോദിക്കും ! പ്രകൃതിയിലെ അത്ഭുത പ്രധിഭാസമായ സ്ത്രീയെ ദുരുപയോഗം ചെയ്തു കൊല്ലാക്കൊല ചെയ്ത പുരോഹിത  മ്ലേച്ചപുരുഷമേൽകോയ്മയെ ശാപവാക്കുകളാൽ കാലം തകര്ക്കും " എന്നും ശപിച്ചു ! 

ഇന്നിന്റെ "പ്രവാചകവചനങ്ങളായ 'സത്യാജ്വാലയിലെ' രചനകളും , 'അല്മായശബ്ദം ബ്ലോഗും' ഇവർ പുച്ചിച്ചു തള്ളുന്നത് , പണ്ട് ഇസ്രയേൽ, അവരുടെ പ്രവാചകന്മാരെ കൊന്നതിനു തുല്യമാണ്"എന്നും കാലമേ നീ മറക്കരുതേ! "യെരുശലേമേ, നീ പ്രവാചകന്മാരെ കൊല്ലുകയും........" തുടങ്ങിയ ബൈബിൾവചനങ്ങൾ പള്ളികളിൽ വായിച്ചെങ്കിലും അവ മനസ്സിൽ ഉൽകൊള്ളാതെ പോയ പുരോഹിതാ, നിനക്കേതു   ബൈബിൾ ആണാധാരം ? ഇതു ക്രിസ്തുവിനായാണീ കന്യകമാരെ ഉഴിഞ്ഞു മാറ്റി കോടാനുകോടികളായി ശേഖരിക്കുന്നത് ? 

("സത്യജ്വാലയുടെ" സ്ഥിരം വായനക്കാരായ ഈ അമ്മമാർ , കാഞ്ഞിരപ്പള്ളിയിൽ ഒരു നവീകരണക്രിസ്ത്യൻസെമിനാറിൽ പങ്കെടുക്കാൻ വന്നപ്പോൾ , അവിടെവച്ചു എന്നെ കണ്ടു സ്നേഹിതരായവരാണ്...ഏതോ കാരണങ്ങളാൽ അടുത്തകാലത്ത് ഇവർ മഠങ്ങൽ ഉപേക്ഷിച്ചവരുമാണു !.)  
   
ക്രിസ്തു മനസിൽപോലും കാണാത്ത കോടാനുകോടി കന്യകകളെ  അവനായി കുടുംബത്തിൽ നിന്നും അടർത്തിമാറ്റി ,അവിവാഹിതകളായി"കര്ത്താവിന്റെ മണവാട്ടി" എന്നൊരു 'പുണ്യ' നാമവും ചാർത്തി, സഭയുടെ മേലാളന്മാരുടെ സുഖഭോഗവസ്തുവായി  തരംതാഴ്ത്തി , സഭയുടെ സാമ്പത്തീക വളര്ച്ചൈക്കായി                       'കൂലിയില്ലാവേല' ചെയ്യിച്ചു , മഠങ്ങളുടെ കരിനിയമത്തടവറയിലിട്ടു ജന്മങ്ങളെ പുകച്ചുകൊന്ന കുറ്റം അവസാനന്യായവിധിനാളിൽ കത്തോലിക്കാസഭ തലയിലേറ്റെണ്ടിവരും നിശ്ചയം ! അവരെ കണ്ടുപഠിച്ച ഇതരസഭാസന്ഖടനകളും അവരോടൊപ്പം അന്നാളിൽ കന്യകകളെ സൃഷ്‌ടിച്ച വന്റെ മുന്നിൽ  നാണിച്ചു തലകുനിച്ചു നില്ക്കും നിശ്ചയം !
                            
  കാലാകാലമായി കന്യാമഠങ്ങളിൽ  സ്വയം ആത്മഹത്യ ചെയ്തവരും ,മഠംവിട്ടു ഒളിച്ചോടിപോയവരും, അവിടെകിടന്നു നരകിച്ചു 
സഹനത്തിന്റെ വഴിയിലൂടെ പുരോഹിതന് മനസില്ലാമനസോടെ ഒടുവിൽ മനംനൊന്ത്  കീഴടങ്ങിയവരുമായി , നൂറ്റാണ്ടുകളായി മഠങ്ങളെന്ന ജയിലറകൾക്കുള്ളിൽ "മതഭ്രാന്ത്‌" കാരണം ഭ്രാന്തു പിടിച്ചു മരിച്ചവരും  ,   പുരോഹിതർ കൊന്നൊടുക്കിയ "അഭയകളുടെ","മരിയക്കുട്ടിമാരുടെ ഒക്കെ  "വയസ്സായ പ്രതീകങ്ങളാണീ അമ്മമാർ എന്നെനിക്കു  തോന്നിയതിനാൽ ഇത് കുറിക്കുന്നു..രുചിച്ചില്ലെങ്കിൽ മാപ്പ് ,മാപ്പ് ,മാപ്പ് ! 

അമലയായ മറിയം ആദ്യമായി സ്വര്ഗം പൂകിയത്‌ , അവളുടെ മടിയിൽ കിടന്നു ഉണ്ണിയേശു അമ്മിഞ്ഞിപ്പാൽ  നുകര്ന്നപ്പോളായിരുന്നു എന്ന പ്രാപഞ്ചികമാതൃസത്യം മനസിലാക്കാതെപോയ                                   "വെടിക്കെട്ട്‌പൌരോഹിത്യമേ",നിനക്ക് ഹാ കഷ്ടം !                                  മാറ്റുവീൻ ചട്ടങ്ങളെ .. മാറ്റുവീൻ ചട്ടങ്ങളെ ..മാറ്റുവീൻ ചട്ടങ്ങളെ .........

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

"കന്യാശാപം" 

ഇന്നലെ എനിക്ക് രണ്ടു കന്യാസ്ത്രീകൾ അതിഥികളായി എന്റെ വീട്ടിൽ ഉണ്ടായിരുന്നു .  അത്താഴം കഴിഞ്ഞു ഒരു മലയാളസിനിമ കാണാമെന്നു താല്പര്യം കാണിച്ച അവര്ക്ക് ബ്ലസ്സിയുടെ  "കളിമണ്ണു" ഞാൻ കാണിച്ചുകൊടുത്തു!  തുടക്കത്തിൽ വിരസത കാണിച്ച അമ്മമാർ ( aged  76 ആൻഡ്‌  63 ) ഒടുവിൽ കരഞ്ഞുപോയി !  സ്വേതാമേനോന്റെ പ്രസവാഭിനയം അവരെ അമ്പരപ്പിച്ചു ! (സോറി ,അഭിനയമല്ല, ജീവിത നേർകാഴ്ച)  അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൌലീക വാസന / കഴിവ്/ ഗര്ഭകാലജീവിത മാനസീക ശാരീരിക ഉണർത്തലുകൾ /              തന്റെ ഉള്ളിൽ ഒരു പോന്നോമാനക്കുഞ്ഞിന്റെ വളര്ച്ചയുടെ നേര്ക്കാഴ്ച , ആപുണ്ണ്യപരിണാമങ്ങൾ ഒക്കെ ഒക്കെ അവർ പിന്നീട് ചിന്തയിലൂടെ എന്നോട് പങ്കിട്ടു ..
ഇന്ന് രാവിലെ വിടപറയും മുൻപേ, ഒരു വെളിച്ചപാടുപോലെ, പ്രവചനംപോലെ , അതിലെ മദർ സുപീരിഒർ എന്നോട് "കൂടലേ , പണ്ടത്തെ  ഹിറ്റ്ലറെപോലെ ഇനിയൊരിക്കൽ മോദിയോ RSS കാരോ                           ഹിന്ദുമൈത്രിയോ,  ഈ  തിന്മപെട്ടക്രിസ്തീയപൌരോഹിത്യത്തിന് എതിരായിവരും ! അന്നവർ ഇവരുടെ ഈ അരമനകളും കൊട്ടാരങ്ങളും മേൽകോയ്മകളും  തകര്ക്കും  നിശ്ചയം ! അതുകണ്ട് ഞങ്ങൾ  ആകാശത്തിലേക്ക് നോക്കി കൈകൊട്ടിച്ചിരിക്കും  ! ഇവർ ഞങ്ങളുടെമേൽ ചുമത്തിയ "ജന്മപാപം" ഓർത്ത്‌ അന്ന് ആര്ത്തുരസിക്കും ഓരോ മനസും  നിശ്ചയം"എന്ന് !    
                                                         
സത്യം, ഞാൻ അമ്പരന്നുപോയി  !   
കാരണവും അമ്മ വിശദീകരിച്ച് തുടർന്നു; "ദൈവസ്നേഹം മറന്ന സഭയെന്ന 'ഓർഗനയ്സേഷന്റെ' ജഡീകവളര്ച്ചയ്ക്കും ഉന്മാദത്തിനും വേണ്ടി വാതിലടയ്ക്കപ്പെട്ട കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും,  പാലൂട്ടാത്ത അവരുടെ മുലച്ചുണ്ടുകളും അന്നിവരോട് പകരം ചോദിക്കും ! പ്രകൃതിയിലെ അത്ഭുത പ്രധിഭാസമായ സ്ത്രീയെ ദുരുപയോഗം ചെയ്തു കൊല്ലാക്കൊല ചെയ്ത പുരോഹിത  മ്ലേച്ചപുരുഷമേൽകോയ്മയെ ശാപവാക്കുകളാൽ കാലം തകര്ക്കും " എന്നും ശപിച്ചു ! 

ഇന്നിന്റെ "പ്രവാചകവചനങ്ങളായ 'സത്യാജ്വാലയിലെ' രചനകളും , 'അല്മായശബ്ദം ബ്ലോഗും' ഇവർ പുച്ചിച്ചു തള്ളുന്നത് , പണ്ട് ഇസ്രയേൽ, അവരുടെ പ്രവാചകന്മാരെ കൊന്നതിനു തുല്യമാണ്"എന്നും കാലമേ നീ മറക്കരുതേ! "യെരുശലേമേ, നീ പ്രവാചകന്മാരെ കൊല്ലുകയും........" തുടങ്ങിയ ബൈബിൾവചനങ്ങൾ പള്ളികളിൽ വായിച്ചെങ്കിലും അവ മനസ്സിൽ ഉൽകൊള്ളാതെ പോയ പുരോഹിതാ, നിനക്കേതു   ബൈബിൾ ആണാധാരം ? ഇതു ക്രിസ്തുവിനായാണീ കന്യകമാരെ ഉഴിഞ്ഞു മാറ്റി കോടാനുകോടികളായി ശേഖരിക്കുന്നത് ? 

("സത്യജ്വാലയുടെ" സ്ഥിരം വായനക്കാരായ ഈ അമ്മമാർ , കാഞ്ഞിരപ്പള്ളിയിൽ ഒരു നവീകരണക്രിസ്ത്യൻസെമിനാറിൽ പങ്കെടുക്കാൻ വന്നപ്പോൾ , അവിടെവച്ചു എന്നെ കണ്ടു സ്നേഹിതരായവരാണ്...ഏതോ കാരണങ്ങളാൽ അടുത്തകാലത്ത് ഇവർ മഠങ്ങൽ ഉപേക്ഷിച്ചവരുമാണു !.)  
   
ക്രിസ്തു മനസിൽപോലും കാണാത്ത കോടാനുകോടി കന്യകകളെ  അവനായി കുടുംബത്തിൽ നിന്നും അടർത്തിമാറ്റി ,അവിവാഹിതകളായി"കര്ത്താവിന്റെ മണവാട്ടി" എന്നൊരു 'പുണ്യ' നാമവും ചാർത്തി, സഭയുടെ മേലാളന്മാരുടെ സുഖഭോഗവസ്തുവായി  തരംതാഴ്ത്തി , സഭയുടെ സാമ്പത്തീക വളര്ച്ചൈക്കായി                       'കൂലിയില്ലാവേല' ചെയ്യിച്ചു , മഠങ്ങളുടെ കരിനിയമത്തടവറയിലിട്ടു ജന്മങ്ങളെ പുകച്ചുകൊന്ന കുറ്റം അവസാനന്യായവിധിനാളിൽ കത്തോലിക്കാസഭ തലയിലേറ്റെണ്ടിവരും നിശ്ചയം ! അവരെ കണ്ടുപഠിച്ച ഇതരസഭാസന്ഖടനകളും അവരോടൊപ്പം അന്നാളിൽ കന്യകകളെ സൃഷ്‌ടിച്ച വന്റെ മുന്നിൽ  നാണിച്ചു തലകുനിച്ചു നില്ക്കും നിശ്ചയം !
                            
  കാലാകാലമായി കന്യാമഠങ്ങളിൽ  സ്വയം ആത്മഹത്യ ചെയ്തവരും ,മഠംവിട്ടു ഒളിച്ചോടിപോയവരും, അവിടെകിടന്നു നരകിച്ചു 
സഹനത്തിന്റെ വഴിയിലൂടെ പുരോഹിതന് മനസില്ലാമനസോടെ ഒടുവിൽ മനംനൊന്ത്  കീഴടങ്ങിയവരുമായി , നൂറ്റാണ്ടുകളായി മഠങ്ങളെന്ന ജയിലറകൾക്കുള്ളിൽ "മതഭ്രാന്ത്‌" കാരണം ഭ്രാന്തു പിടിച്ചു മരിച്ചവരും  ,   പുരോഹിതർ കൊന്നൊടുക്കിയ "അഭയകളുടെ","മരിയക്കുട്ടിമാരുടെ ഒക്കെ  "വയസ്സായ പ്രതീകങ്ങളാണീ അമ്മമാർ എന്നെനിക്കു  തോന്നിയതിനാൽ ഇത് കുറിക്കുന്നു..രുചിച്ചില്ലെങ്കിൽ മാപ്പ് ,മാപ്പ് ,മാപ്പ് ! 

അമലയായ മറിയം ആദ്യമായി സ്വര്ഗം പൂകിയത്‌ , അവളുടെ മടിയിൽ കിടന്നു ഉണ്ണിയേശു അമ്മിഞ്ഞിപ്പാൽ  നുകര്ന്നപ്പോളായിരുന്നു എന്ന പ്രാപഞ്ചികമാതൃസത്യം മനസിലാക്കാതെപോയ                                   "വെടിക്കെട്ട്‌പൌരോഹിത്യമേ",നിനക്ക് ഹാ കഷ്ടം !                                  മാറ്റുവീൻ ചട്ടങ്ങളെ .. മാറ്റുവീൻ ചട്ടങ്ങളെ ..മാറ്റുവീൻ ചട്ടങ്ങളെ .........

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ബൈബിൾ രഹസ്യങ്ങൾ !!!

1) എ ഡി 300 - മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു .!
2) എ ഡി 300 - സഭയില്‍ കുരിശു രൂപം സ്ഥാപിച്ചു തുടങ്ങി .!
3) എ ഡി 320 - മെഴുകുതിരി കത്തിക്കുന്ന രീതി ആരംഭിച്ചു. !
4) ഏ.ഡി.325 - ല് ദൈവത്തെ സംബധിച്ച് " ത്രീത്വം" എന്ന് തിരുവചനത്തില് (തെര്ത്തുല്ല്യൻ ഉണ്ടാക്കിയ വികലതിയോളജി) എഴുതപ്പെടാത്ത വാക്ക് ഔദ്യോഗികമായി കോണ്‍സ്റ്റാന്റയിന് ചക്രവര്ത്തിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ നിഖ്യ കൌണ്‍സിലില് റോമെന് കത്തോലിക്കാ സഭ അംഗികരിച്ചു!! (The American Peoples Encyclopedia 1975).
5) എ ഡി 350 - ജൂലിയന്‍ മാര്‍പാപ്പ "റോമന്‍ സൂര്യദേവന്റെ" ജന്മദിനമായ ഡിസംബര്‍ 25 , "യേശുക്രിസ്തുവിന്റെ" ജന്മദിനം എന്ന് പ്രഖ്യാപിച്ച് ക്രിസ്തുമസ് ദിനാചരണം തുടങ്ങി !!
6) എ ഡി 375 - മാലാഖമാര്‍ ,മരിച്ച വിശുദ്ധന്മാര്‍ തിരുസ്വരുപങ്ങള്‍ എന്നിവയെ വണങ്ങാന്‍ ആരംഭിച്ചു !.
7) ഏ.ഡി.381 ലെ കുസ്തന്തിനോസിലെ സൂനഹദോസില്‍ "ദൈവത്തില് മൂന്നാളത്വം" എന്ന "ത്രിത്വ തിയോളജി" സംബന്ധിച്ച് വ്യക്തമായി റോമൻ കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു! (The American Peoples Encyclopedia 1975). അങ്ങനെ "യേശുവില് യഹോവയായ ദൈവം" എന്നത് മാറ്റി പകരം "യേശു ദൈവം" എന്ന് പഠിപ്പിച്ചു തുടങ്ങി!!
8) എ ഡി 294 - ബലിയര്‍പ്പണം ഒരു നിത്യ ആചാരമാക്കി!.
9) എ ഡി 431ല് വി. മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു! കോണ്‍സ്റ്റാന്റെയിന് ചക്രവര്ത്തി കൊണ്ടുവന്ന തെര്ത്തുല്ല്യന്റെ ത്രിത്വ തിയോളജിയായിരുന്നു ഇതിനായി ഉപയോഗിച്ചത്!
10) എ ഡി 500 - പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കുവാന്‍ ആരംഭിച്ചു !.
11) എ ഡി 526 - അന്ത്യകുദാശ ആരംഭിച്ചു .!
12) എ ഡി 593 - ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു.! (മരിക്കുന്ന ക്രിസ്തിയാനികളെല്ലാം നേരെ ചെറിയ നരകത്തില് ചെല്ലുന്നു എന്ന വിശ്വാസം).
13) എ ഡി 600 - ആരാധനയില്‍ ലത്തീന്‍ ഭാഷ ഉപയോഗിച്ചു തുടങ്ങി.
14) എ ഡി 600 - മറിയം, മാലാഖമാര്‍, മരിച്ച വിശുദ്ധന്മാര്‍ എന്നിവരോട് പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു .!
15) എ ഡി 610 - ബോണിഫസ്  3-മന്‍ ആദ്യമായി "പോപ്പ്" എന്ന് വിളിക്കപ്പെട്ടു !.
16) എ ഡി 709 - മാര്‍പാപ്പയുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു.!
17) എ ഡി 786 - കുരിശു ,തിരുസ്വരുപങ്ങള്‍ തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികംമായി അംഗീകരിച്ചു !.
18) എ ഡി 850 - ഹന്നന്‍ ജലം, വിശുദ്ധതൈലം എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തികൊടുക്കുന്ന പതിവ് ആരംഭിച്ചു ! .
19) എ ഡി 890 - യൗസേപ്പ് പിതാവിനെ ആരാധിക്കുവാന്‍ ആരംഭിച്ചു .!
20) എ ഡി 927 - കര്‍ദിനാള്‍ സംഘം ആരംഭിച്ചു.!
21) എ ഡി 998 - നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു !.
22) എ ഡി 1079 - പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത്‌ ഗ്രിഗറി 6 -മന്‍ വിലക്കി .!
23) എ ഡി 1090 - വി. മറിയത്തിന്റെ നാമത്തില് അപേക്ഷിക്കാന് ജപമാല ആരംഭിച്ചു!
24) എ ഡി 11 -ആം നൂറ്റാണ്ട് - കുര്‍ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുകയും അതില്‍ പങ്കുകൊള്ളുന്നത്‌ നിര്‍ബന്ധമാക്കുകയും ചെയ്തു .!
25) എ ഡി 1190 - പാപമോചന ചീട്ടിന്റെ വില്പന ആരംഭിച്ചു. !അപ്പനെയും അമ്മയെയും വെട്ടികൊല്ലുന്നവരുടേയും, പരിശുദ്ധ ആത്മാവിന് എതിരായദൂഷണം നടത്തുന്നവരുടെയുമുള്പ്പടെ ഏത് മാരക പാപങ്ങളും പണം കൊടുത്താല് പള്ളിയില് നിന്ന് മോചിപ്പിച്ചു കൊടുക്കുന്ന പരിപാടി തുടങ്ങി!!
26) എ ഡി 12 -ആം നുറ്റാണ്ട് - ഏഴുകൂദാശകള്‍ നിര്‍വചിക്കപ്പെട്ടു.!
27) എ ഡി 1215 - അപ്പവീഞ്ഞുകളുടെ പദാര്‍ത്ഥ മാറ്റസിദ്ധാന്തം ഇന്നസെന്റു മൂന്നാമന്‍ പ്രഖ്യാപിച്ചു!. പസ്ക്കസിയാസ് രാട്ബര്‍ത്ടുസ് കണ്ടുപിടിച്ച, അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായിതീരും എന്ന "ട്രാന്‍സ് സബ്സ്റ്റാന്‌സിയെഷന്‌" സിദ്ധാന്തമായിരുന്നു അത് !! "De Corpore et Sanguine Domini "(written between 831 and 833), എന്ന പുസ്തകത്തിലാണ് ഇദേഹം ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്. അത് റോമന് കത്തോലിക്കാ സഭ ഏറ്റെടുത്ത് അംഗീകരിച്ചു !!
28) എ ഡി 1215 - കുംബസാരം ആരംഭിച്ചു .!
29) എ ഡി 1220 - ഓസ്തി (കുര്ബാന അപ്പം ) വണങ്ങണം എന്ന് ഹൊനോറിയസ് മൂന്നാമന്‍ കല്പന പുറപ്പെടുവിച്ചു!. പിന്നീട് അത്, അരുളിക്കയില് വച്ച് കുര്ബാന അപ്പത്തിനെ ആരാധിക്കണം എന്നാക്കിതീര്ത്ത് സഭയില് ബലമായി നടപ്പാക്കി .!
30) എ ഡി 1229 - വാലന്ഷ്യ സൂനഹദോസില്‍ വെച്ച് റോമെന് കത്തോലിക്കാ സഭ സാധാരണ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിക്കുകയും ബൈബിള്‍ നിരോധിത പുസ്തകങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തു !.
31) എ ഡി 1251 - സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്യാസി കണ്ടുപിടിച്ചു .!
32)എ ഡി 1311 - റാവന്ന സൂനഹദോസില്‍ വെച്ച് ശിശുസ്നാനം അംഗീകരിച്ചു !.
33) എ ഡി 1414 - കുര്‍ബാനസമയത്ത് സാധാരണകാര്‍ക്ക്‌ വീഞ്ഞ് നിരോധിച്ചു .!
34) എ ഡി 1439 - ഫ്ലോറന്‍സിലെ സൂനഹദോസില്‍ വെച്ച് ശുദ്ധീകരണ സ്ഥലത്തെ കുറിച്ചുള്ള പഠിപ്പിക്കല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചു .!
35) എ ഡി 1545 - ട്രെന്ടു സൂനഹദോസില്‍ വെച്ച് പാരമ്പര്യം ബൈബിളിനു തുല്യമായി പ്രഖ്യാപിക്കപെട്ടു ! .അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബിളിന്റെ ഭാഗമായി പ്രഖ്യാപിച്ചു !.
36) എ ഡി 1854 - മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പീയുസ് 9 -മന്‍ പ്രഖ്യാപിച്ചു .!
37) എ ഡി 1870 - ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പ എന്ത് പഠിപ്പിച്ചാലും അദേഹത്തിന് തെറ്റ് പറ്റില്ല (തെറ്റാവരം) എന്ന് വത്തിക്കാന്‍ സൂനഹദോസില്‍ പ്രഖ്യാപിച്ചു!!
38) എ ഡി 1950 - മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യം ആയി പീയുസ് 12 -മന്‍ പ്രഖ്യാപിച്ചു .!
39) എ ഡി 1965 - മറിയത്തെ സഭാമാതാവ് ആയി പോള്‍ 6 -മന്‍                 പ്രഖ്യാപിച്ചു! .സഹരക്ഷകയായി പ്രഖ്യാപിക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് .!
40) എ ഡി 1996 - പരിണാമ സിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2 -മന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു .!
41) എ ഡി 2000 - കത്തോലിക്കാ സഭ കഴിഞ്ഞ കാലങ്ങളില്‍ മാര്പ്പാപ്പമാരുടെ നേതൃത്തത്തില് ചെയ്തുകൂട്ടിയ മഹാപാതകങ്ങള്‍ക്ക് മാര്‍പാപ്പ ലോകത്തോട്‌ ക്ഷമ ചോദിച്ചു.!  (പോയന്റു 37 വായിച്ചു കാണുമെല്ലോ!)
42) എ ഡി 2002 - ഒക്ടോബര്‍ കൊന്തക്ക് പുതിയ പതിപ്പ് ഇറക്കി !.
43) എ ഡി 2013 മുതല് കാസയില് അപ്പത്തില്, യേശുക്രിസ്തുവിനെ വരച്ചു അവതരിപ്പിച്ചു !.... "ഇതാ യേശുക്രിസ്തു ഇവിടെ പ്രത്യക്ഷപ്പെട്ടു" എന്ന് കാണിച്ചു ഫോട്ടോ സോഷ്യല് നെറ്റ് വര്ക്കിലും മറ്റും ഇട്ടുകൊടുത്ത് .....ഒടുക്കം, ശാസ്ത്രീയപരീക്ഷണo നടത്തി സത്യം പുറത്തുവരും എന്ന് വന്നപ്പോള് ചിത്രം ഒളിച്ചുവച്ചു സ്വയം ഇളിഭ്യരാകുന്ന കലാപരിപാടി തുടങ്ങി!!                                    

പുരോഹിതമതം മാനവരാശിയെ ദൈവനാമത്തിൽ കൈകാര്യം ചെയ്ത കലികാലവികൃതികളിൽ വെറും 43 വകമാത്രം ഇവിടെകുറിച്ചു! ഇത് "ഷെയർ" ചെയ്തനുഗ്രഹിക്കൂ മാളോരേ.... ബാക്കി കണ്ടെത്തൂ .."അന്വേഷിപ്പീൻ കണ്ടെത്തും"....മനസിന്റെ വാതിലിൽ മുട്ടുവീൻ ,അത് തുറക്കപ്പെടും ! അവിടെയുള്ള ഹൃദയസ്തനായ (സ്വര്ഗസ്തനായ ) പിതാവിനെ ഒരോമനസിനും കണ്ടെത്താം ...ശുഭം !!! 

2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

കാശ്മീരിലേയ്ക്കൊരു മനസിന്‍റെ തീര്‍ത്ഥയാത്ര !

"ഭൂമിയിലെ സ്വര്‍ഗം" എന്ന് ലോകമെമ്പാടും വാഴ്ത്തിയിരുന്ന 'കാശ്മീര്‍' ഇന്നൊരു കണ്ണുനീര്‍             താഴ് വരയായി മാറി നാലുനാളത്തെ വര്ഷം കാരണം !  കരുണയുടെ വര്‍ഷവും,  നന്മയുടെ വര്‍ഷവും,  മഹാദുരന്തവര്‍ഷവും ഒരുപോലെ എപ്പോള്‍ എവിടെ വേണമെങ്കിലും ചൊരിയുവാന്‍ കഴിവുള്ളതാണീ "പ്രകൃതി" എന്നു കാഷ്മീരികള്‍ക്കൊപ്പം എന്നെ കേള്‍ക്കുന്ന ഓരോ കര്‍ദ്ദിനാളും കാതോലിക്കായും  മെത്രാന്‍പുണ്യാളരും, നേരത്തെ നേരറിയാന്‍ ഇത്കുറിക്കുന്നു ! (കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ)

രണ്ടായിരത്തിലേറെ വര്‍ഷമായി ഒരു ജനതയെ ലോകമാകെ ആത്മീകാന്ദ്ധതയില്‍ അജങ്ങളാക്കി/ അടിമകളാക്കി വാണ് , അവരുടെ വിയര്‍പ്പിന്റെയപ്പം കൊല ചതിയിലൂടെ തിന്നു ; സ്വയം ഭൂമിയിലെ സ്വര്‍ഗസിംഹാസനങ്ങള്‍ / ഭദ്രാസനങ്ങള്‍ / രൂപതകള്‍ ഉണ്ടാക്കി,  ജീവകാലം മുഴുവനും  'രാജകീയ പൌരോഹിത്യം' എന്ന  "രാജാവില്ലാരാജ്യത്തു" വാണ നിങ്ങളെ കാലം കയ്യാമം വൈക്കുന്നകാലം അകലെയല്ല  ! കുംപസാരമെന്ന മനസിന്‍റെ അടിമത്തത്തിനായി /  ഇല്ലാത്ത പാപത്തിനായി / അവര്‍  ചെയ്യാത്തപാപത്തിനായി ജനമൊഴുക്കിയ 'കണ്ണുനീര്‍ തടാകത്തില്‍' നിങ്ങളുടെ അരമനകള്‍ കൊട്ടാരങ്ങള്‍ മുങ്ങിപ്പോകും അന്നാളില്‍ , നോഹയുടെ കാലമെന്നോണം ! ഇത് സത്യം ,സത്യം,സത്യം !!!  

"ജന്മപാപം" വരെ നിങ്ങൾ ജനത്തിന്റെമേൽ ആക്ഷേപിച്ചു ! ജനിച്ചത് പാപമെങ്കിൽ അതിനു ഉത്തരവാദി ദൈവംതന്നെയല്ലേ ?കഴിയുമെങ്കിൽ ആ ദൈവത്തെ നിങ്ങൾ ചോദ്യംചെയ്യുവീൻ !  അവനെ നിങ്ങള്ക്ക് വല്ല പരിചയവുമുണ്ടോ ? ഇല്ലേ ഇല്ല !നിങ്ങളുടെ നിലനില്പ്പിനായി ഇല്ലാത്തപാപം ചുമത്തി  ജനത്തെ കരയിച്ച നിങ്ങൾ ക്രിമിനലുകളാണ് നിസ്ച്ചയസം ! ന്യായം വിധിക്കുന്നവൻ നിങ്ങള്ക്ക് മാപ്പുതരില്ല !

എന്നാല്‍ "നിനുവയരോടുണ്ടായ കോപം നിലവിളിയാല്‍ നീ നീക്കിയല്ലോ  " എന്നപോലെ നിങ്ങളും നിലവിളിക്കുവീന്‍ ;ചിലപ്പോള്‍ വിടുതല്‍ കിട്ടിയേക്കും ? കുറ്റം പൊറുക്കുന്ന യഹോവയെ എനിക്ക് പരിചയമില്ല ; "കര്‍മ്മഫലം അനുഭവിരാജാ അനുഭവി "എന്നും കാലം കരുണയില്ലാതെ നിങ്ങളോടും പറഞ്ഞേയ്ക്കാം ...കണ്ണീരോടെ കാത്തിരിക്കുവീന്‍ ...

ജനമേ ,കേള്‍ക്കൂ (ചെവിയില്ലാത്തവര്‍ ഒരു ചെവി അയല്‍ക്കാരനോട് കടം വാങ്ങുവീന്‍ ...ഒന്നാം പെസഹാനാളില്‍ മിസ്രയിമ്മില്‍വച്ച് ഇസ്രായേല്‍ക്കാര്‍ ചെയ്തതുപോലെ )    "പ്രാര്‍ഥിക്കുവാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുത്" !!  വി മത്തായി ആറിന്റെ അഞ്ചു മനസിലാകുംവരെ വായിച്ചു മനസിലേറ്റുവീന്‍... ക്രിസ്തു തുണയാകട്ടെ ..
നസറായന്‍  നിങ്ങളോട് പറഞ്ഞപ്രകാരം, നിങ്ങള്‍ നിങ്ങളുടെ  മനസാകുന്ന അറയിൽ കയറൂ ; അവിടെ സ്ഥിരവാസിയായ,  ഹൃദയസ്തനായ നിങ്ങളുടെ  പിതാവിനെ നിങ്ങള്ക്ക്കാണാം!  ഇന്നയോളം ഒരു പാതിരിയോ/ പാസ്ടരോ പറഞ്ഞുതരാത്ത "ധ്യാനം" ,അതാണീശനെ കാണാനുള്ള ഏക മാര്‍ഗം ! തിരയേണ്ട സ്ഥലമോ സ്വന്തം മനസിന്‍റെ ആഴങ്ങളില്‍ത്തന്നെ ! ഇത് നിങ്ങളെ സ്വര്‍ഗവാസികളാക്കും , മനസിലാണ് സ്വര്‍ഗം ! 

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

"കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി"

ഓണവും പള്ളിപ്പെരുനാളും ഒരു ദിവസം വന്നതുകാരണം തിരുവോണമൂടില്‍ ഇന്നലെ ഞാന്‍ പള്ളിയില്പോയി !
അള്‍ത്താരയിലെ കത്തനാരമാരുടേയും ബോയിസിന്റെയും തിക്കുംതിരക്കും കണ്ടു, കാരണം തിരക്കിയപ്പോള്‍ അടുത്തുനിന്ന അജം "ഇന്ന് സമൂഹബലിയാണ്" എന്നു പറഞ്ഞത് കേട്ട്ഞാന്‍ അതിശയിച്ചു, സമൂഹഗാനം/ സമൂഹനൃത്തം/ സമൂഹവിവാഹം ഒക്കെ എന്‍റെ മനസിലോര്‍ത്തു! കണ്ടതോ :-

അഞ്ചു പട്ടക്കാര്‍ മെയിന്‍ അള്‍ത്താരയില്‍ നിരന്നു നിന്ന് കുര്‍ബാന ചൊല്ലുന്നു ! ഓരോ ചൊല്ലുകളും പട്ടക്കാര്‍ മാറിമാറി അല്ത്താരയില്‍ കയറി ചൊല്ലുന്നു , ആ വായനാഭാഗം തീര്‍ന്നാലുടന്‍ അതിയാന്‍ താഴെയിറങ്ങുന്നു ! നിമിഷംകൊണ്ടു അടുത്തയാള്‍ അള്‍ത്താരയില്‍ ചാടിക്കയറി അടുത്ത വായന വായിക്കുന്നു ! ഒരു പുതുമയുള്ള കുര്ബാനാവതരണം;ഒരു തകസാ (പുസ്തകം),ഒരുകാസാസെറ്റും ! അറൂപത്തെട്ടുകാരനായ ഈ പഴയ അല്ത്താരബോയ് അമ്പരപ്പോടെ പള്ളിയില്‍ നില്‍ക്കുന്നതിനിടയില്‍,ദാ അഞ്ചുകത്തനാരുംകൂടി ഒരു കുര്‍ബാന അങ്ങിനെ ചൊല്ലിതീര്‍ത്തു ! പെരുന്നാളിന്റെ സ്പെഷ്യല്‍ 'കുര്ബാനക്കൂത്തുകളി' കണ്ടുകഴിഞ്ഞു ജനം പിറുപിറുപ്പോടെ നേര്ച്ചപ്പായസവും വാങ്ങി വീടുകളിലേക്ക് മടങ്ങി : പാവം കര്‍ത്താവോ?
"കുര്‍ബാന ചോല്ലാനല്ല, ചെയ്യുവീന്‍ നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് കാലത്തോളം"എന്നേസു വിതുമ്പുന്നു (അപ്രിയ യാഗങ്ങള്‍)

"പലരോടും നിനയാതെ ഒരു കാര്യം തുടങ്ങല്ലേ" എന്ന ചോല്ലോര്‍ത്തു, ഞാന്‍ ഈ കഥ പലരോടും പറഞ്ഞു ; അവരുടെ അഭിപ്രായം താഴെക്കുറിക്കുന്നു:-
ഒരു മഹാപുരോഹിതന്‍ "ചില വയസന്‍ മെത്രാന്മാര്‍ക്ക് എഴുനേക്ക മുട്ടിയെങ്കിലും ചിക്കിലിയുണ്ടാക്കാന്‍ അവരെ  'കാലന്‍'ചെയ്യുന്നതുവരെ കുര്‍ബാന ചൊല്ലണംപോലും ! അതിനായി അവര്‍ ഒരു ശിങ്കിടിക്കത്തനാരെ കൂടെക്കൂട്ടി കുര്‍ബാന ചൊല്ലിക്കാറുണ്ടുപോലും !അതിന്റെ പരിണാമിയായ അനന്തരാവകാശിയാണിന്ന് നാം കാണുന്ന
ഈ പുതിയ കുര്ബാനക്കസര്‍ത്തു"എന്ന് കല്‍പ്പിച്ചു !

ഒരു വേദശാസ്ത്രപണ്ഡിതന്‍ കോര്‍എപ്പീസ്കോപ്പാ:-"ഇതൊരു 'ആത്മീയ സ്വയംഭോഗമാണ്' എന്ന് മൊഴിഞ്ഞു !ഓരോപേക്കൂത്തു കാണിച്ചു സ്വയം സന്തോഷിക്കുന്നു . മറ്റുള്ളവര്കെന്തു തോന്നിയാലും പ്രശ്നമല്ലതാനും !

 വേറൊരു വേദശാസ്ത്രപണ്ഡിതന്‍ കോര്‍എപ്പീസ്കോപ്പാ:-"നിസാരന്മാരായ ഇന്നിന്റെ കുട്ടിക്കുരങ്ങച്ഛന്മ്മാര്‍ കുര്‍ബാനയ്ക്ക് കൊഴുപ്പുകൂട്ടാന്‍ ചെയ്ത വഷളത്തരമെന്നു" കൂറി! "അഗ്നിമയന്മാര്‍ ആരെനോക്കി വിറച്ചീടുന്നു ; അവനെ കാളപ്പാതിരിമാരൊരു "കളി"ആക്കുന്നു !!!

"നാലാം നൂറ്റാണ്ടില്‍ സഭ ഇങ്ങിനെയായിരുന്നു കുര്‍ബാന ചൊല്ലിയത്" 
എന്നൊരു വികാരി ചിലച്ചു! അതിപ്പോള്‍ കണ്ടുപിടിച്ചു, പഴയപടി ചൊല്ലാന്‍ ആരിപ്പോള്‍ കല്പിച്ചു കത്തനാരെ ? അപ്പോള്‍പിന്നെ മൂന്നള്ത്താര പള്ളിക്കകത്ത് പണിതുയര്‍ത്തിയ നിര്മാണച്ചിലവോര്‍ത്തു ഞാന്‍ മനസ്സില്‍ കേണു ...
"കാലാകാലമായി തലമുറകളെ പാതിരിക്കൂട്ടം പറ്റിക്കുന്നോരോ                 കോക്കാംപീച്ച കാണിച്ച്" എന്നോര്‍ത്തു എന്‍മനം നുറുങ്ങി ...

എന്നാല്‍ ജനത്തിനോ:- ഒരാള്‍ക്ക്‌ "അമ്പരപ്പായിരുന്നു", മറ്റൊരാള്‍ക്ക് "ഹാസ്യമായിരുന്നു", ഒരു കൊച്ചനു"തട്ടുപോളിപ്പന്പ്രകസനം", എന്നൊക്കെ പറഞ്ഞെങ്കിലും "ഭക്തിമയമാല്ലായിരുന്നു" എന്ന് എല്ലാവരും ഒന്നടങ്കം സമ്മതിച്ചു! 
ഈ ചിന്തകളുടെ ആകെത്തുക ഞാന്‍ ഇവിടെ കുറിക്കുന്നത് , ഇവറ്റകള്‍ "കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി" എന്നപോലെ ഈ കുര്ബാനാവതരണംതന്നെ  ഇല്ലാതാക്കുമോ എന്ന അമ്പരപ്പിലല്ല, പകരം വലിയ സന്തോഷത്തിലാണ് ഞാനുമെന്റെ കര്‍ത്താവും ....(പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്നു ഇവര്‍ അറിയുന്നില്ല ,കാരണം അറിവുള്ളവരല്ല സഭയെ നയിക്കുന്നത്!!!)    

2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

വി.മത്തായി പത്തിലെ കര്‍ത്താവിന്റെ "പുതിയ കല്‍പ്പന" !
"രോഗികളെ സൌഖ്യമാക്കുവീന്‍, മരിച്ചവരെ ഉയര്പ്പിപ്പീന്‍, ഭൂതങ്ങളെ പുറത്താക്കുവീന്‍, സൌജന്യമായി നിങ്ങള്ക്ക് ലഭിച്ചത് സൌജന്യമായിതന്നെ കൊടുപ്പീന്‍ ." തുടങ്ങിയവയില്‍ ഒരെണ്ണംപോലും ഒരിക്കലും പാലിക്കാത്തവര്‍, അതിനു ആത്മബലം ഇല്ലാത്തവര്‍,  എങ്ങിനെ കര്‍ത്താവിന്റെ വേലക്കാരാകും? കര്‍ത്താവിനെ അനുസരിക്കാതെ, കുരുടന്മാരായ വഴികാട്ടികളുടെ വാക്കുകേട്ട്  പള്ളിയില്‍ പോകുന്ന  ഓരോ ക്രിസ്ത്യാനിയും സ്വയം ഈ ചോദ്യത്തിന് മനനം ചെയ്തു ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു ! ക്രിസ്തുവിന്റെ മുകളില്‍പറഞ്ഞ കല്പനകളില്‍ ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ഇവറ്റകല്ക്കെങ്ങിനെ "പാപമോചനം" കൊടുക്കാനാകും?  "be logical" ക്രിസ്ത്യാനീ.. പാപമോചനംതരാനാവാത്ത              ഇവറ്റകളുടെമുന്പില്‍ നാമെന്തിനു കുമ്പസരിക്കണം? 
വീഞ്ഞിനെ രക്തമാക്കാന്‍ കഴിവുള്ള ഇവരുടെ കൂദാശ(കുര്‍ബാന)തുടങ്ങുംമുന്പേ എന്തുകൊണ്ടിവര്‍ക്ക് പച്ചവെള്ളത്തെ വീഞ്ഞാക്കികൂടാ? സമ്പൂര്‍ണ്ണ "മദ്യ നിരോധനം" സര്‍ക്കാര്‍ ജനനന്മക്കായി നിയമമാക്കുംപോള്‍ വീഞ്ഞിന്റെ രുചിയോര്‍ത്ത്‌ കത്തനാര്‍ എന്തിനു സര്‍ക്കാരിനോട് കൊഞ്ഞനം കുത്തിക്കാട്ടിന്നു ? ധിക്കാരം ,വിവരമില്ലാത്ത ജനപിന്തുണ ,ആടിനെവിറ്റ കാശാണാകീശയാകെ എന്നതുഹുംഗ്കൊണ്ടോ കര്‍ത്താവിന്റെ കല്പന പുല്ലാണെന്ന ചിന്തകൊണ്ടോ ഇവര്‍ ഊറ്റം കൊള്ളുന്നു ?

"ഈ സഭകള്‍ ഇന്ത്യയിലാകെ വെറുക്കപ്പെടുന്ന ഒരിത്തിൾക്കണ്ണിയായി നിലനില്ക്കാനാണ് തീരുമാനമെങ്കിൽ അത് ഈ സഭകളുടെ  അന്ത്യത്തിന്റെ ആരംഭമായിരിക്കും." Zach Nedunkanal ന്‍റെ ഈ വചനം ഒരു പ്രവചനമായി കരുതുന്നതാണ് ഇന്നത്തെ കുര്ബാനതൊഴിലാളികള്‍ക്ക് നല്ലതു ! കുര്ബാന/കൂദാശകള്‍ ഇല്ലാത്ത പാസ്റെര്‍സഭകള്‍ക്ക് ഇതു ബാധകമല്ലെങ്കിലും , വീഞ്ഞിന്റെ ലഹരിയില്‍നിന്നും മറ്റിതരസഭകളെ രക്ഷിക്കുവാന്‍, മദ്യത്തിന്റെ സര്‍ക്കാര്‍ നിയമത്തില്‍നിന്നും കത്തനാരെ ഒരിക്കലായി വിടുവിക്കുവാനും ഒരു മാര്‍ഗം മനസില്‍ ഉണര്‍ന്നത് ഇവിടെ കുറിക്കുന്നു !
അപ്പതുണ്ടുകളും വീഞ്ഞും കര്‍ത്താവിന്റെ തിരുശരീര/രക്തം ആക്കുക എന്ന മാറ്റത്തിന്‍റെ കൂദാശയാണല്ലോ കുര്‍ബാന! കാനാവില്‍ പച്ചവെള്ളത്തെ കര്‍ത്താവ് വീഞ്ഞാക്കിയതുപോലെ, ഒന്നാമതായി കത്തനാര്‍ കാസയില്‍ പച്ചവെള്ളം നിറച്ചു അള്‍ത്താരയില്‍ വയ്ക്കണം..പിന്നീട് വെറും പത്തുമിനിറ്റ്കൊണ്ട് ഈ പച്ചവെള്ളത്തെ കത്തനാര്‍ ഒരു പുതിയ കൂദാശ ചെയ്തു വീഞ്ഞാകണം ..വീഞ്ഞായി മാറിയ കാസയിലെ പാനീയവും പീലാസായും(അപ്പം ) ആല്‍ത്തരയില്‍ വച്ചു കുരബാന ചൊല്ലിതീര്‍ക്കാം ..അബ്ക്കാരിനിയമത്തില്‍ നിന്നും കത്തനാരും സഭയും ദാ പുറത്തു ! പിന്നെ ,ജനത്തിന്റെ നാവില്‍ കൂദാശ ചെയ്തു രൂപാന്തരപ്പെടുത്തിയ വീഞ്ഞ് ,വീണ്ടും വെറും പച്ചവെള്ളമായാണ് രുചിക്കുന്നതെങ്കില്‍ കുര്ബാനതോഴിലാളിയുടെ തട്ടിപ്പും പൊള്ളത്തരവും ആടുകള്‍ക്ക് മാത്രമല്ല ഏതു ജന്തുവിനും മനസിലാവുകയും ചെയ്യും ! എന്നിരുന്നാലും കേരള ക്രിസ്ത്യാനിക്ക് ഒരു ചുക്കും പിടികിട്ടുകയില്ല സത്യം ! "പച്ചവെള്ളത്തെ വീഞ്ഞാക്കാന്‍ കഴിയാത്ത കത്തനാര്‍ക്കെങ്ങിനെ വീഞ്ഞിനെ ക്രിസ്തുവിന്റെ രക്തമാക്കാനാകും"?എന്ന് പുറജാതികള്‍ നമ്മെ കളിയാക്കുമായിരിക്കും ..സാരമില്ല ."തലമുറകളായി ഈ കളിപ്പീര് ഞങ്ങള്‍ക്ക് സുഖമാണ്" എന്ന് തിരിച്ചു കച്ചിയേക്കണം,അത്രതന്നെ !

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

പാതിരിപ്പാമ്പുകള്‍!
                                                   "സഭാനവീകരണത്തിന്റെ വ്യത്യസ്ത തലങ്ങള്‍" എന്ന (2014ഓഗസ്റ്റ്‌ മാസം സത്യജ്വാല) എഡിറ്റോറിയല്‍  വായനക്കാര്‍ക്ക് മനസിനെന്നും അമൃത ചിന്തനമായിരിക്കും, സംശയമില്ല! "ഉപമകളാല്‍ അവന്‍ അവരോടു സംസാരിച്ചു" എന്ന മാശിഹായുട അതേവഴിയിലാണ് നമ്മുടെ ഭാഗ്യവാനായ ശ്രീ ജോര്‍ജ് മൂലെച്ചാലിലും കാര്യവിചാരം ചെയ്യുന്നത്, എന്നത് നമ്മുടെ ഭാഗ്യവുമാണ്  !

"അടിസ്ഥാനം തന്നെ ഇളകിയ സഭയാകുന്ന വീട്" എന്ന ശ്രീ മൂലെച്ചാലിന്റെ ഉപമ ഉദാത്തമായി ! ക്രിസ്തുവിന്റെ സ്നേഹമാകുന്ന  അടിത്തറയില്‍ സഭയെ ഉറപ്പിക്കേണ്ടവര്‍, അതിനുപകരം തങ്ങളുടെ കുപ്പായകളറിന്റെ ഭംഗിയില്‍ ജനമനസുകളെ മയക്കി, സഭയെ കൂദാശ എന്ന                      പൂഴിമണലിന്മേല്‍ ഉറപ്പിച്ചു ! ഒരു കൂദാശയും ഒരു ദൈവവും ഒരിക്കല്‍പോലും കാലച്ചക്രത്തില്‍ ഇവരെ എല്പ്പിച്ചിട്ടുമില്ല ! കാലത്തിന്റെ പ്രവാഹത്തില്‍ അവരുടെ ഉപദേശങ്ങളും കല്പനകളും  ഒഴുകിപ്പോകുന്നു...  അറിവിന്റെ അരുണോദയത്തില്‍, ളോഹയുടെ നിറഭംഗി മങ്ങിപ്പോയി... ഒടുവില്‍ ആ ളോഹ സ്വയം ഇതാ നാണിച്ചു നാണിച്ചു ഇന്നു  മഞ്ഞളിച്ച്ചുംപോയി ! ഹാ!  
                 
സാത്താന്‍ പ്രവേശിച്ച ഏദന്‍തോട്ടംപോലെ (അന്നത്തെ പാമ്പിനുപകാരം ഇന്ന്  പാതിരിപ്പാമ്പുകള്‍) ക്രിസ്തീയസഭകളാകമാനം ദൈവത്തെ ദു:ഖിപ്പിക്കുന്ന വേദികളായി മാറിക്കഴിഞ്ഞിരിക്കുന്നു ! അവന്റെ "സ്വരൂപത്തിലെ" മനുഷ്യനെ സാത്താന്‍ വേദവിപരീതം ചെവിയിലോതി അന്ന് നഗ്നനാക്കി ! അതുവരെ തോന്നാത്ത നഗ്നതാബോധം അവനു സാത്താനെ അനുസരിച്ച്ചതുമൂലം ആദ്യമായി ഉണ്ടായിപോലും! ഇന്ന്            മാനവകുലമാകെ "സ്വരൂപം" നഷ്ടപ്പെട്ടു, "ഞാന്‍ നഗ്നനാണ്" "ഞാന്‍ നഗ്നനാണ്"  എന്ന് ഉള്ളിന്‍റെയുള്ളില്‍ വിലപിക്കുകയാണ് ഓരോ മനസുകളും  ! മനുഷ്യനെ  വീണ്ടും അറിവിന്റെ കുപ്പായം അണിയിക്കുവാന്‍ "അവന്‍ വീണ്ടും വരേണ്ടിയിരിക്കുന്നു"! ഒരിക്കല്‍ വന്നതോ പുരോഹിതന്‍ (പാതിരിപ്പാമ്പ്)കാരണം കുരിശിലേറി വൃഥാവിലുമായി!
ദൈവത്തിന്റെ മണവാട്ടിയാകാന്‍  സ്വന്തംവീടുംനാടും,ജന്മസംസ്കാരങ്ങളും      (അമ്മയാകാനുള്ള ശരീരദാഹം)വെടിഞ്ഞു ,കരളില്‍ ത്യാഗക്കുരിശണിഞ്ഞു    വന്ന കളങ്കമില്ലാത്ത കന്യകമാരെ നീചപുരോഹിതര്‍ അവരവരുടെ വെപ്പാട്ടികള്‍ ആക്കി, "അഭായകളാക്കി",ആ നാമംതന്നെ ഒടുവില്‍ കോടതികളിലാക്കി ! സോദോമില്‍ ആദിമര്‍ തുടങ്ങിയ കൊടുംപാപം ഇതാ ഇന്ന്  പുരോഹിതര്‍ കൂട്ടമായി ഏറ്റെടുത്തിരിക്കുന്നു കത്തോലിക്കാസഭയില്‍ !(പ.പത്രോസിനും,പ.നാണക്കേട്‌!)  

ഇന്നിതാ സുഖഭോഗങ്ങള്‍ക്കായി സംബത്തുതേടി പൌരോഹിത്യം തമ്മില്‍ കടിച്ചുകീറുന്ന തെരുവുനായ്ക്കള്‍ പോലെയായി; അവര്‍ നയിക്കുന്ന കലികാലസഭകള്‍ അങ്കക്കളരിയിലുമായി! ! "ക്രിസ്തീയത" എന്നതെന്തെന്നറിയത്ത പുരോഹിതര്‍, അവനെ കാലത്തിന്റെ കുരിശിലേറ്റാന്‍ വീണ്ടും എവിടെയും ഒറ്റുകൊടുത്തു, ആ യൂദാസിനെപോലെ ! മുപ്പതുവെള്ളിക്കാശിനു യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു  , എന്നാല്‍ ഇവരോ സുഖഭോഗങ്ങല്‍ക്കായും സ്ഥാനമാനങ്ങല്‍ക്കായും അവനെ സദാ ഒറ്റുകൊടുക്കുന്നു!  
കുടുംബസദസുകളില്‍ ഉരിയാടാനാവാത്ത നാണംകെട്ടകര്‍മങ്ങള്‍  അധാര്മീകരാക്കി ഇന്നിന്റെ പുരോഹിതവൃന്ദത്തെ ആകമാനം ..ഈ അധര്‍മ്മികള്‍ നയിക്കുന്ന സഭ എങ്ങിനെ ക്രിസ്തീയമാകും ? അല്ലെ അല്ല ! 
ഇവരുടെ സ്തോത്രസ്തവങ്ങള്‍ക്ക് ഏതു ദൈവം കതുകൊടുക്കും ?
സഭയുടെ അടിത്തറ ഇളക്കിയ ഇവറ്റകളോടിനിയും ക്രിസ്തു പൊറുക്കുമോ ? "ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്ക മൂലം ,ഇവരോട് പൊറുക്കേണമേ" എന്നവന്‍ വീണ്ടും പിതാവിനോട് യചിക്കുമോ ? ഇല്ല,ഇല്ല ...

ആയതിനാല്‍ ഇവരെ നമ്മുടെ ജീവിതത്തില്‍നിന്നും ഒരിക്കലായും,സഭകളില്‍നിന്നും എന്നേക്കുമായി ഇല്ലാതെയാക്കുവാന്‍ നാം സ്വയം ക്രിസ്തീയരാകണം...ഓരോ മനസും "സ്വയമറിവില്‍ ജ്ഞാനസ്നാനം" ചെയ്യേണ്ടിയിരിക്കുന്നു ...അതിനായി ഒന്നാമതായി socalld ക്രിസ്തിയാനീ, ഭാരതീയ വേദാന്ത ജ്ഞാനം തേടു ..ഉടന്‍ ഓരോ അച്ചായനും ഒരു ഗീത കൈമുതലാക്കൂ , ആ  വേദവ്യാസനെ നമുക്കും അറിയേണ്ടേ ? നമ്മുടെ പിതാമഹന്മാര്‍ ഏതോ കാരണത്താല്‍ കൈവിട്ട ഭാരതീയ അദ്വൈത മതം ;അതാണ്‌ ക്രിസ്തീയത! ..ഇനി നമുക്കും പാടാം ..."ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായോരിണ്ടല്‍ ബത മിണ്ടാവതല്ല മമ, പണ്ടേ കണക്കു വരുവാന്‍ നിന്‍ ക്രിപാവലി എങ്കല്‍ ഉണ്ടാകുമാറാകണം എന്നീശോയോ നമ:" (ഞാനും പിതാവും ഒന്നാകുന്നു , എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു) ..ആമ്മീന്‍ ...

2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

പുരോഹിത മതസ്വാതന്ത്ര്യം        
ഇന്ന് വീണ്ടും ഒരു ഓഗെസ്റ്റ് പതിനഞ്ചു ! അറുപത്തയെട്ടാം സ്വാതന്ത്രിയദിനാചരണം, ദേശമായദേശമാകെ ആനന്ദലഹരിയില്‍ ആറാടുന്നു ! ഞാനോ ഇവിടെ , "ഈ ഭാരതമണ്ണില്‍ ഇന്നും പുരോഹിതാന്റെ അടിമത്വത്തില്‍ നിന്നും ആരുംതന്നെ വിമോചിതരായവരില്ലല്ലോ" എന്ന ദു:ഖവും പേറി കരള്‍ക്കാംപില്‍ ഈറനണിഞ്ഞു, മനസിന്റെ തടവറയില്‍ കൂനിക്കൂടി ഇരിപ്പൂ ജീവിതമാകുന്ന "ജീവപര്യന്തം" വരെ !

ഈയിടെയായി FACEBOOK ലും, മറ്റു SOCIAL നെറ്റ്‌വര്‍ക്ക്കളിലും ന്യുനപക്ഷത്തിന്റെ തലയരിയുന്ന "മതവീരന്മാരെ" നാം കാണുന്നു ! പണ്ട് "കത്തോലിക്ക"വിശ്വാസമില്ലാത്ത പാവം പ്രോറെസ്റെന്റുകാരെ കൊല്ലിച്ച (ക്രിസ്തീയത എന്തെന്നറിയാത്ത) പോപ്പെന്മാര്‍ ഇവര്‍ക്ക് തുല്ല്യരല്ലേ എന്ന് മനസാക്ഷി എന്നോട് ചോദിച്ചതിനാലാണ്, മാലോകരെ ഈ കുറിമാനം !

രണ്ടാഴ്ച മുന്‍പൊരു ഞായരാഴ്ച്ച ഞാന്‍ ഒരു മതപ്രഭാഷണത്തിനായി അങ്കമാലിക്ക് പോകുംവേളയില്‍ എന്റെ സഹയാത്രികന്‍, FACEBOOK ഇല്‍ അദ്ദേഹം കണ്ടു വിറച്ചുപോയ ഒരു VDO ,"അങ്കിള്‍ ഇതൊന്നു കണ്ടേ "എന്ന് എന്നോട് പറഞ്ഞു smartphone എനിക്ക്കാണിച്ചുതന്നു ! ഞാന്‍ അതില്‍ കണ്ടതോ "ഒരു മനുഷ്യന്റെ തല, മറ്റു കുറെ മനുഷ്യകോലങ്ങള്‍ അവരുടെ ഭാഷയില്‍,അവരുടെ "ദൈവത്തെ" ഉറക്കെ വിളിച്ചുകൊണ്ടു,ആ മനുഷ്യന്റെ തല അറുത്തു മാറ്റുന്ന" രംഗമായിരുന്നു!ഞാനതു പൂര്‍ണമായി കണ്ടെന്നു ഉറപ്പുവരുത്തിയ എന്റെ സഹയാത്രികന്‍ എന്നോട് "ഇതു കണ്ടിട്ടു ഭയമായില്ലേ "എന്ന് എന്നോട്ചോദിച്ചപ്പോള്‍ ഉത്തരമായി ഞാന്‍ "മോനെ ,ആ കത്തിയുടെ മുര്‍ച്ചയോ ,അതുകൊണ്ട് അറുക്കപ്പെട്ട കഴുത്തില്‍ നിന്നും ലോകമനസാക്ഷിയിലേക്ക് ചീറ്റിപാഞ്ഞചുടു ചോരയോ , ദേഹം വിടാന്‍ പിടയുന്ന ആ പ്രാണനോ , അറുത്തുമാറ്റപ്പെട്ട ആ തലയോ അല്ല ഞാന്‍ കണ്ടത് : പകരം ഈ മനുഷ്യകോലങ്ങളെ ഈ അതിനീചകര്മ്മത്തിനുവേണ്ടി, അവരുടെ മനസുകളെ ഉപദേശിച്ചൊരുക്കിയ സാത്താന്റെ രൂപമണിഞ്ഞ "പുരോഹിതരുടെ" മനസുകളിലെ ആഴങ്ങളിലെ കൂരിരുട്ടിനെയാണ് " എന്ന് ഉത്തരം പറഞ്ഞു !

ഇന്നും പള്ളിവക സമ്പനുവേണ്ടി തമ്മില്തല്ലുന്ന ദൈവമില്ലാത്ത പുരോഹിതവൃന്ദമേ, നിനക്ക് ഹാ കഷ്ടം !! നിങ്ങള്‍ ഇന്നുവരെ രുചിച്ചിട്ടില്ലാത്ത ദൈവചൈതന്യത്തെ നാട്ടുകാരുടെ നാവിന്‍തുമ്പില്‍ വിളമ്പുന്ന നിങ്ങളുടെ അതിജാലവിദ്യ അപാരംതന്നെ ! പിറന്നുവീഴുന്ന ഓരോ മനുഷ്യനെയും അതാതു മതാനുഷ്ടാനത്തിന്റെ ആജീവനാന്ത അടിമകള്‍ ആക്കുന്ന നിങ്ങളുടെ സംവിധാനമികവും ഉഗ്രന്‍ എന്ന് കയ്യടിച്ചു സമ്മതിക്കുന്നു !
LikeLike ·  · Promote · 

2014, ജൂലൈ 30, ബുധനാഴ്‌ച

നാടാകെ "അരിപ്രാഞ്ചികള്‍"

നാടാകെ "അരിപ്രാഞ്ചികള്‍"

'അരിപ്രാഞ്ചി' എന്ന കഥാപാത്രത്തെ മലയാളസിനിമയില്‍ അവതരിപ്പിച്ച നമ്മുടെ ഭരത് മമ്മൂട്ടി സത്യം,  ഇന്ന് നാടാകെ ആ കഥാപാത്രത്തിന്റെ ഡ്യൂപ്ലിക്കേറ്റുകളെ നമുക്ക് കാണാം ! ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മതി, ഇത്തിരി 'പേരിനും പെരുമയ്ക്കും' വേണ്ടി ഏതു വേഷവും (തനിക്ക് ചേരുന്നതല്ലെങ്കിലും) കെട്ടുന്ന പണക്കാരപുങ്കന്മാരെ കാണാം.
ഞാന്‍ എന്റെ ഒരു അനുഭവം വിവരിക്കുമ്പോള്‍ ആര്‍ക്കാനും "ഇതു ഞാനാണ്","എന്നെക്കുറിച്ചാണ്"എന്ന് സ്വയം തോന്നുന്നുവെങ്കില്‍ , വേഗം വഴിമാറി ചിന്തിക്കൂ ...അല്ലാഞ്ഞാല്‍ നാളെ ലോകം നിങ്ങളെ തിരിച്ചറിയും,നിശ്ചയം !

എങ്ങിനയോ ഒത്തിരിപ്പണം കൈവശം വന്നെങ്കിലും, ഇത്തിരി 'പേരില്ലാതെ'പോയതിനാല്‍ , ഏതു മാരത്തോണ്ചാട്ടവും , ഏതു മരാമത്തും സ്വയം ഏറ്റെടുത്തു ; ലോകഗുരുക്കളെ വെല്ലുന്ന എളിമയും മൂല്യപ്രകടനങ്ങളും ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന "പാവംപുങ്കന്മാരെ" നമുക്കോരോ ഗ്രാമങ്ങളിലും നഗരങ്ങളിലും കാണാം എന്നതൊരു കലികാലവൈഭവം തന്നെ !

എന്നാല്‍ 'ആത്മീയത' എന്തെന്നറിയാതെ , അവരവരുടെ സഭകളുടെ പരമ്പരാഗത വഴികളിലൂടെ യാനം ചെയ്യുവാന്‍ ഏതോ കാരണങ്ങളാല്‍ മനം മടിക്കുന്ന പലരും , ഇന്ന് ഒരു 'പേരുണ്ടാക്കുവാന്‍' തനിക്കൊരു പുട്ടും അറിയാത്ത "ആത്മീയതയില്‍" കയ്യാംകളി നടത്തുന്നത്, അവര്‍ കാലത്തോട് ചെയ്യുന്ന വലിയ കുറ്റമാണ്,ക്രൂരതയാണ് ,സംശയമില്ല !  

ഇന്നത്തെ സഭകളുടെ പുരോഹിതന്റെ കുര്‍ബാന/കൂദാശ കളിപ്പീരുകളും, പാസ്ടരുടെ നാവിലെ വിവരക്കേടും കൊണ്ടും കേട്ടും മടുത്തു , പലരും അവരുടെ  സഭകളുടെ വിശ്വാസ കൂടാരങ്ങള്‍ വിട്ടോടി ഈ അല്പ്പജ്ഞാനികളുടെ അജ്ഞാനതമസിന്റെ കൂടാരങ്ങളില്‍ മനസിനെ ഉറക്കുന്നത് ആപല്‍ക്കാരം തന്നെ ! 

എനിക്കിവരോട് ഒന്നേ ആമുഖമായി പറയുവാനുള്ളൂ ; അല്ല അപേക്ഷിക്കുവാനുള്ളൂ.... "സ്നേഹിതരേ, ദയവായി ശ്രീമത് ഭഗവത്ഗീത മനസിലാകുംവരെ പലകുറി വായിച്ചു, മനസ്സില്‍ ഇത്തിരിപോന്ന ആത്മീയജ്ഞാനം എങ്കിലും ഉണര്ത്തിയിട്ടെ ഈ കടുംകൈചെയ്യാന്‍ മിനക്കെടാവേ ..അല്ലാഞ്ഞാല്‍ ക്രിസ്തുവിന്റെ 'കുരുടന്മാരായ വഴികാട്ടികളുടെ' ലിസ്റ്റില്‍ കാലം നിങ്ങളെയും ഉല്പ്പെടുത്തും നിശ്ചയം !  ഭഗവത്ഗീത ഒരു മതഗ്രന്ഥം അല്ല ; മറിച്ചു മാനവരാശിയുടെ ജീവനശാസ്ത്രമാണ്, സത്യം!         

വരുംതലമുറയ്ക്കായെങ്കിലും ഭാരതസര്‍ക്കാര്‍ ഈ മഹത്ഗ്രന്ഥം വിദ്യാഭ്യാസ രംഗത്ത് നിര്‍ബന്ധവിഷയമായി ചട്ടംമൂലം കൊണ്ടുവന്നിരുന്നെകില്‍, ഈ ഭാരതഭൂമി പഴയ ഋഷിഭൂമിയായെനേം ! അക്രമരാഷ്ട്രീയ/മതപ്രസരം ഇവിടെ ഇല്ലാതെ ആയേനേം! ഓരോ ഗ്രാമത്തിലും ഒരു ഗീതാപാരായണശാല ഉണ്ടായിരുന്നെകില്‍ പിന്നെയീ നാനൂറുതറി പള്ളികള്‍ പണിതു ക്രിസ്ത്യാനി വലയില്ലായിരുന്നു; തൊഴിലെടുക്കാന്‍ നാട്ടില്‍ ആളും കണ്ടെനേം (കുര്ബാനക്കൂദാശ/പ്രസംഗ തൊഴിലാളികള്‍ സ്വയം വയറ്റിപ്പാടിനായി ഭൂമിയില്‍ പാദങ്ങള്‍ ഉറപ്പിച്ചേനേം.....          (തുടരും)

2014, ജൂലൈ 25, വെള്ളിയാഴ്‌ച

2014, ജൂലൈ 24, വ്യാഴാഴ്‌ച

2014, ജൂലൈ 21, തിങ്കളാഴ്‌ച

2014, ജൂലൈ 7, തിങ്കളാഴ്‌ച

Monday, July 7, 2014

സാമുവല്‍ കൂടല്‍ എന്ന ആധുനികപ്രവാചകന്‍

                                                                                                              -സക്കറിയാസ് നെടുങ്കനാല്‍

(The following is an article by Sree Zacharias Neduncanal on Sree Samuel Koodal which is to be published in July issue of ‘Sathyajwala’- George Moolechalil)

        ദൈവാരൂപി മനുഷ്യരില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, അതിനായി മനുഷ്യന്‍ സ്വയം എങ്ങനെ ഒരുങ്ങണം അല്ലെങ്കില്‍ എങ്ങനെ സദാ തയ്യാറായി ഇരിക്കണം എന്നതിന്റെ ഒരു മനോഹരാവിഷ്‌ക്കാരം പഴയ നിയമത്തിലുണ്ട്. തന്റെ പ്രവാചകനായിത്തീരാന്‍ സാമുവേലിനെ ദൈവം ഒരുക്കുന്നതിന്റെ കഥയാണത്. ക സാമുവേല്‍, ഒന്നു മുതല്‍ മൂന്നു വരെയുള്ള ആദ്ധ്യായങ്ങള്‍ ആനന്ദകരമായ വായനയ്ക്കുള്ള വകനല്‍കുന്നുണ്ട്. രത്‌നച്ചുരുക്കം ഇതാണ്: 'കര്‍ത്താവ് വന്നുനിന്ന് മുമ്പിലത്തെപ്പോലെ സാമുവേല്‍, സാമുവേല്‍ എന്ന് വിളിച്ചു. സാമുവേല്‍ പ്രതിവചിച്ചു: 'അരുളിച്ചെയ്താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു.' തന്റെ പ്രവാചകനായി തിരഞ്ഞെടുത്ത സാമുവേലിനോട് കര്‍ത്താവ് ആദ്യം പറഞ്ഞതെന്താണെന്നുകൂടി കേള്‍ക്കുമ്പോള്‍ ഈ ചെറിയ കുറിപ്പിന്റെ പൊരുള്‍ എന്തെന്നു പിടികിട്ടും: 'കര്‍ത്താവ് സാമുവേലിനോട് പറഞ്ഞു: ഇസ്രായേല്‍ ജനതയോട് ഞാനൊരു കാര്യം ചെയ്യാന്‍ പോവുകയാണ്. അതുകേള്‍ക്കുന്നവന്റെ ഇരു ചെവികളും തരിച്ചുപോകും. മക്കള്‍ ദൈവദൂഷണം ചെയ്യുന്ന കാര്യമറിഞ്ഞിട്ടും അതു തടയാഞ്ഞതുമൂലം ഞാന്‍ ഏലിയുടെ കുടുംബത്തിനുമേല്‍ എന്നേയ്ക്കുമായി ശിക്ഷാവിധി നടത്താന്‍ പോവുകയാണ്. ബലികളും കാഴ്ചകളും അവന്റെ പാപത്തിന് ഒരിക്കലും പരിഹാരമാവില്ലെന്നു ഞാന്‍ ശപഥം ചെയ്യുന്നു.' ഏതാണ്ടിതേ വാക്കുകള്‍ ഉപയോഗിച്ച് നമ്മുടെയിടയില്‍ ദൈവമക്കളെ നിരന്തരം ഗുണദോഷിച്ചുകൊണ്ടിരിക്കുന്ന അഭിവന്ദ്യനായ ഒരു സഹപ്രവര്‍ത്തകനെപ്പറ്റി ഏതാനും വാക്കുകള്‍ കുറിക്കാന്‍ ഒരു മുഖവുരയായിട്ടാണ് ഇത്രയുമെഴുതിയത്. അദ്ദേഹത്തിന്റെ പേരും സാമുവേല്‍ എന്നുതന്നെ! സാമുവല്‍ കൂടല്‍.
        തന്റെ അനുഭവസമ്പത്തിലൂന്നി, യഥാര്‍ത്ഥ ദൈവദാസരെയും കപടപുരോഹിതരെയും തമ്മില്‍ അയത്‌നം തിരിച്ചറിയുന്ന സാമുവല്‍ കൂടലിന്റെ മുന്‍ഗാമിയായി പഴയനിയമത്തിലെ  പ്രവാചകനിലേക്കു കൈചൂണ്ടുന്നത് ബൈബിള്‍ഭക്തര്‍ എന്നോട് ക്ഷമിക്കുക. കപടപുരോഹിതരെപ്പറ്റി നമ്മുടെ സാമുവല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനു വളരെ സമാനമായ വാക്കുകള്‍ ബൈബിളിലും കാണാം. 'എന്റെ മുമ്പില്‍ ഭ്രാന്തു കളിപ്പിക്കാന്‍ ഇവനെ കൊണ്ടുവരാന്‍ എനിക്കിവിടെ ഭ്രാന്തന്മാര്‍ കുറവാണോ? എന്റെ ഭവനത്തിലാണോ ഇവര്‍ വരേണ്ടത്?' (1 സാമുവേല്‍ 21: 14-15). നമ്മുടെ ദേവാലയങ്ങളില്‍ അരങ്ങേറുന്ന പൂജാനുഷ്ഠാനക്രിയകളും ചെവിയടപ്പിക്കുന്ന വാഗ്‌ഘോഷങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വളരെപ്പേര്‍ അന്തംവിട്ടുചോദിക്കാറുണ്ട്, 'ഇതൊക്കെ ദൈവാരാധനയാണോ?, ഇത്തരം ശബ്ദകോലാഹലങ്ങളാല്‍ സംതൃപ്തനാക്കപ്പെടുന്ന ഒരു ദൈവമുണ്ടോ?', എന്ന്. നിങ്ങളുടെ ഹൃദയമാണ് യഥാര്‍ഥ ദേവാലയം. അവിടെയാണ് നീ നിന്റെ ദൈവത്തെ കണ്ടെത്തുക. അവിടെ, പരിശുദ്ധമായ ഏകാന്തതയില്‍, അവനുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നു പഠിപ്പിച്ച യേശുവിന്റെ അനുയായികളാണോ ഇവര്‍?  ആധുനിക കാലത്തെ സാമുവേല്‍ കൂടലും തളരാത്ത തന്റെ തൂലികയിലൂടെ ഈ ചോദ്യങ്ങള്‍തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ഈ വാക്കുകള്‍ അന്വര്‍ഥമല്ലേ എന്ന് നിങ്ങള്‍തന്നെ വിലയിരുത്തുക: 'സാമുവല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടുകൂടെയുണ്ടായിരുന്നു. അവന്റെ വാക്കുകളൊന്നും വ്യര്‍ഥമാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല. സാമുവേല്‍ കര്‍ത്താവിന്റെ മഹാപ്രവാചനകായിത്തീര്‍ന്നിരിക്കുന്നുവെന്നു ദാന്‍ മുതല്‍ ബെര്‍ഷബ വരെയുള്ള ഇസ്രായേല്‍ ജനം മുഴുവന്‍ അറിഞ്ഞു' (1 സാമുവേല്‍ 3: 19-21).
        തന്റെ ഗാനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും 'അപ്രിയ യാഗങ്ങള്‍'പോലുള്ള രചനകളിലൂടെയും വിശ്രമമില്ലാതെ പ്രവാചകവൃത്തി (തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക, ശാസിക്കുക, വരുംവരായ്കകളെപ്പറ്റി മുന്നറിയിപ്പു നല്കിക്കൊണ്ടിരിക്കുക) നടത്തുന്ന നമ്മുടെ സാമുവല്‍ കൂടലും ഇന്ന് കേരളത്തിലും വെളിയിലും അറിയപ്പെടുന്ന ഒരു സഭാനവീകരണയോദ്ധാവാണ്. അഴിമതിയും കപടതയും അനീതിയും ക്രൂരതയും നിറഞ്ഞ പുരോഹിതവര്‍ഗ്ഗം ദൈവത്തിന്റെ ജനത്തെ എമ്പാടും ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് അദ്ദേഹത്തെ വ്യഥിതനാക്കുന്നത്. അവര്‍ക്കെതിരെ പടവെട്ടാന്‍ ഒരുപാധിയും അദ്ദേഹം വേണ്ടെന്നുവയ്ക്കുന്നില്ല. 
        1 സാമുവേല്‍ 15, 67-ല്‍ നാമിങ്ങനെ വായിക്കുന്നു: 'സാമുവേല്‍ എലിയാബിനെ ശ്രദ്ധിച്ചു. കര്‍ത്താവിന്റെ അഭിഷിക്തനാണ് മുമ്പില്‍ നില്ക്കുന്നതെന്ന് അവനു തോന്നി. എന്നാല്‍ കര്‍ത്താവ് സാമുവേലിനോട് കല്പിച്ചു: 'അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.'
        കര്‍ത്താവ് കാണുന്നതു കാണാന്‍ തന്റെ ഉള്ളിലേക്കു നിരന്തരം ദൃഷ്ടിതിരിക്കുന്ന സാമുവല്‍ കൂടലിന്റെ അഭിമുഖസംഭാഷണങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നവര്‍ക്ക് ആയിരം പള്ളിപ്രസംഗങ്ങള്‍ കേള്‍ക്കുന്നതിലും ആദ്ധ്യാത്മികജ്ഞാനം ഉണ്ടാകുമെന്നു തീര്‍ച്ചയാണ്. സുവിശേഷങ്ങളുടെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അദ്ദേഹം ഉരുവിടുന്നത്. ആ വാഗ്പ്രളയത്തില്‍ മുങ്ങിക്കുളിക്കുകയോ ഒഴുകിപ്പോകുകയോ ചെയ്യേണ്ടവര്‍ വാസ്തവത്തില്‍ ഇന്നത്തെ മരാമത്തച്ചന്മാരാണ്. അവരാണ് വിശ്വാസിക്കൂട്ടായ്മകളുടെ ആദ്ധ്യാത്മികതയില്‍ അന്ധവിശ്വാസത്തിന്റെ വിഷം ചേര്‍ക്കുന്നത്. വാതോരാതെയവര്‍ ബൈബിള്‍ ഉദ്ധരിക്കുന്നു. എന്നാല്‍, ബൈബിളില്‍നിന്ന് എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ നിരാകരിക്കണമെന്നുപോലും അവര്‍ക്കറിവില്ല എന്ന് സാമുവല്‍ കൂടല്‍ ഉദാഹരണസഹിതം സമര്‍ഥിക്കുന്നു. പുരോഹിതരുടെ അജ്ഞതയെന്നതിനേക്കാള്‍ അവരുടെ ഹൃദയകാഠിന്യവും കപടതയുംമൂലമാണ് ഇന്നത്തെ ക്രിസ്തീയസഭകള്‍ ഇത്രയധികം ലൗകികമായി വളര്‍ന്നതും ആദ്ധ്യാത്മികമായി തളര്‍ന്നതും എന്ന് അദ്ദേഹം ശക്തിയുക്തം ചൂണ്ടിക്കാണിക്കുന്നു. ആത്മാവിനു വളരാന്‍ ഇടം കൊടുക്കേണ്ടവരാണ്, അല്ലാതെ ആടുകളുടെ പാലിനും ഇറച്ചിക്കുംവേണ്ടി തീരാത്ത കൊതിയുമായി വിലസേണ്ടവരല്ല നല്ല ഇടയന്മാര്‍ എന്ന് കൂടല്‍ജി ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ പുരോഹിതരിലധികവും വിശ്വാസികളെ യഥാര്‍ഥ ദൈവത്തില്‍നിന്ന് അകറ്റി, അധികാരപ്രേമിയും പക്ഷപാതിയുമായ ഒരു ദൈവസങ്കല്പത്തില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. അത്തരം ഒരു ദൈവത്തിന്റെ പ്രതിനിധികളായി ചമഞ്ഞ്, അവരും അമിതാധികാരവും സ്വകാര്യനേട്ടങ്ങളും ആര്‍ഭാടസുഖങ്ങളും നേടിയെടുക്കാന്‍വേണ്ടി വളഞ്ഞവഴികളിലൂടെ സഞ്ചരിക്കുന്നു. അതിന്റെയൊക്കെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നതോ വിശ്വാസികളും.
        ഈയിടെ ഒരു ഷാലോംപ്രഭാഷകന്‍ കത്തിക്കയറിയത് കേള്‍ക്കാനിടയായി. അത് ഇങ്ങനെയായിരുന്നു: 'നമ്മുടെ ആരാധനയ്ക്ക്, നമ്മുടെ സ്‌തോത്രങ്ങള്‍ക്ക്, നമ്മുടെ ബലികള്‍ക്ക് ശക്തിയും പരപ്പും കുറയുമ്പോള്‍, പിതാവായ ദൈവവും പുത്രനും പരിശുദ്ധാരൂപിയും ദുഃഖിക്കുന്നു. നമ്മള്‍ ഉറക്കെപ്പാടുമ്പോള്‍, കൂട്ടമായി ആരാധിക്കുമ്പോള്‍, കൈയഴിഞ്ഞ് പള്ളിക്കു ദാനംചെയ്യുമ്പോള്‍ അവര്‍ സന്തുഷ്ടരാകുന്നു!' എന്തൊരു ദൈവസങ്കല്പം! ഈ സങ്കല്പത്തെയാണ് കൂടല്‍ജി കൊട്ടിയുടയ്ക്കുന്നത്. സുവിശേഷങ്ങള്‍ ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളയാര്‍ക്കും യേശു മനസ്സിലാക്കിത്തന്ന ദൈവത്തെപ്പറ്റി ഇത്തരം വികലധാരണകള്‍ ഉണ്ടാവില്ല. താനുള്‍ക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താല്‍ ഗ്രഹിക്കാന്‍ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും നമ്മെ സ്‌നേഹിക്കുന്ന പിതാവെന്ന പ്രതിബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതര്‍ പൊള്ളയായ വ്യക്തിസങ്കല്പത്തിലേക്കു തരംതാഴ്ത്തിയതാണ് ക്രിസ്ത്യാനിക്കുപറ്റിയ ഏറ്റവും വലിയ അപചയം. ദൈവത്തെ സര്‍വവ്യാപിയായ സ്‌നേഹചൈതന്യമായി മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ ശ്രീ കൂടല്‍ എടുത്തുകാണിക്കുന്നു. ആദ്ധ്യാത്മികതയും അനുഷ്ഠാനവും തമ്മില്‍ തിരിച്ചറിയേണ്ടവര്‍, പക്വവും ആഴമേറിയതുമായ ദൈവശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍, അദ്ദേഹത്തെ സമീപിക്കട്ടെ, അദ്ദേഹത്തിന്റെ സംഭാഷണം കേള്‍ക്കട്ടെ, എന്നാണെനിക്കു പറയുവാനുള്ളത്.
        ആസ്വാദ്യകരമായ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ശ്രദ്ധിക്കുക; അവയില്‍ വെറും വാച്യമായ ആരാധനയും ദാസ്യത്വം വിളിച്ചോതുന്ന സ്‌തോത്രവുമില്ല; ഞഞ്ഞഞ്ഞ സെന്റിമെന്റാലിറ്റിയുമില്ല. മറിച്ച്, ആത്മീയതയിലുറച്ച ദൈവാവബോധത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിട്ടാണ് അവയെ ശ്രോതാവനുഭവിക്കുന്നത്. അപാരമായ ഓര്‍മശക്തികൊണ്ടും കാവ്യാത്മകതകൊണ്ടും ഘനഗംഭീരമായ സ്വരമാധുരികൊണ്ടും അത്യന്തം അനുഗ്രഹീതനായ ഈ ഗായകന്, ദാര്‍ശനികന്, ആധുനികപ്രവാചകന് ഹൃദ്യമായ അഭിനന്ദനങ്ങളും ആയുരാരോഗ്യവും നേരുന്നു!


Comment                                                                                                               Editor, Sathyajwala                 
        - ജൂണ്‍ 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലെ 'അത്മായശബ്ദ'ത്തില്‍ അതിസമൃദ്ധമായ ഒരു 'ആദ്ധ്യാത്മികവിരുന്നു'ണ്ടായിരുന്നു. 'മലനാട് ടിവി (ങഠഢ) ചാനല്‍ ശ്രീ സാമുവല്‍ കൂടലുമായി നടത്തിയ 4 എപ്പിസോഡുകളുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോകളായിരുന്നു, അവ. (അതിന്റെ ബാക്കി എപ്പിസോഡുകള്‍ ഉടനെ വരുന്നുണ്ട്).
        'അത്മായശബ്ദ'ത്തിലെയും 'സത്യജ്വാല'യിലെയും അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളുമൊക്കെ വായിച്ചാസ്വദിച്ചിട്ടുണ്ട്. ഈ വീഡിയോ ഭാഷണങ്ങള്‍ കേട്ടപ്പോള്‍, അദ്ദേഹത്തിന്റെ പ്രതിഭ ഏറ്റവും മിന്നിത്തിളങ്ങുന്നത് ഭാഷണകലയിലാണെന്നുതോന്നി. അതു സംഭാഷണമാകാം; പ്രഭാഷണമാകാം. ഏതു തന്തിയില്‍തൊട്ടാലും ഒഴുകുന്നത് സംഗീതമെന്നപോലെ, ഏതു ചോദ്യമെറിഞ്ഞാലും അദ്ദേഹത്തിന്റെ ജ്ഞാനനിറവില്‍നിന്നും ഉത്തരങ്ങള്‍ പൊടുന്നനെ ഹൃദയത്തിന്റെ ഭാഷയില്‍ അനര്‍ഗളം പ്രവഹിക്കുന്നു!
        ആദ്ധ്യാത്മികജ്ഞാനത്തില്‍ കാലുറപ്പിച്ചുനിന്ന് പൗരോഹിത്യത്തിനെതിരെ ഇത്ര ധീരതയോടെ, ഇത്ര ഘനഗംഭീരശബ്ദത്തില്‍, ഇത്ര സംഗീതസാന്ദ്രമായി ഗര്‍ജ്ജിക്കുന്ന ഒരു പ്രവാചകനെ കേരളക്രൈസ്തവര്‍ ഇതുവരെ കണ്ടിട്ടുണ്ടോ എന്നു സംശയിക്കുന്നു. കഥാപ്രസംഗത്തെക്കാള്‍ ആകര്‍ഷണീയശൈലിയിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനപ്രഭാഷണങ്ങള്‍ എങ്ങനെ മുഴുവന്‍ കേരളത്തെയും കേള്‍പ്പിക്കാം എന്നാലോചിക്കേണ്ടിയിരിക്കുന്നു.
        അദ്ദേഹവുമായുള്ള ഈ അഭിമുഖം ഇപ്പോള്‍ 'youtube  തുറന്ന് 'samuelkoodal'mughangal എന്നു ടൈപ്പുചെയ്തു കൊടുത്താല്‍ മതി, ഉടന്‍ ലഭ്യമാണ് എന്നറിയിക്കട്ടെ. അല്ലെങ്കില്‍ 'അത്മായശബ്ദം' ബ്ലോഗ് സന്ദര്‍ശിച്ച് മേല്‍ സൂചിപ്പിച്ച ദിവസങ്ങളില്‍ കൊടുത്തിട്ടുള്ള വീഡിയോ അഭിമുഖം കാണുക, കേള്‍ക്കുക, അനുഭവിക്കുക.

2014, ജൂലൈ 5, ശനിയാഴ്‌ച

"വായിൽ തോന്നിയതു,കോതയ്ക്ക് പാട്ട്" 

മൂല്യച്യുതി വന്ന പുരോഹിത മനസുകളിൽ ഉയരുന്ന കല്പ്പനകളും ഇടയലേഖനങ്ങളും കേട്ടു കേട്ട് ദേവമാനസത്തിന്റെ സ്നേഹസ്പന്ദനങ്ങൾ അറിയാനുള്ള "ഇന്ദ്രിയാനുഭവശേഷി" നഷ്ടപ്പെട്ട വെറും ആട്ടിന്പറ്റങ്ങളായി മാറിക്കഴിഞ്ഞു ആകമാനക്രിസ്തീയ  സഭാജനതയും എന്നതാണീന്നിന്റെ ദു:ഖം!   

"വായിൽ തോന്നിയതു കോതയ്ക്ക് പാട്ട്" എന്നപോലെ ഈ വിവരദോഷികൾ , നമ്മുടെ  മനസ്സിൽ /വയിൽ ഒരിക്കലും  "കയറ്റിക്കൂടാത്ത" ദാവീദിന്റെ ഈരടികൾ സദാപാടി ആട്ടിന്കൂട്ടത്തെ ക്രിസ്തീയ ചിന്തകളീൽ  നിന്നും അകലങ്ങളിലേയ്ക്കു അകറ്റുന്നതിൽ മിടുക്കന്മാരാകുന്നു !  "എന്റെ പ്രാര്ത്ഥന അവരുടെ (ശത്രുക്കളുടെ)) ദോഷത്തിനാകുന്നു" , "യഹോവേ നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചിരുന്നെങ്കിൽ കൊള്ളായിരുന്നു "  എന്നൊക്കെയുള്ള ദാവീദിന്റെ ചവറീരടികൾ "ശത്രുവിനെ സ്നേഹിപ്പീൻ" എന്നരുളിയവനു സുഖിക്കുമോ?  ചിന്തിക്കൂ ചിന്തിക്കൂ ...ക്രിസ്ത്യാനീ ചിന്തിക്കൂ .... ക്രുശിലെ തന്റെ മരണമൊഴിയായിക്കൂടി "പിതാവേ ഇവർ ചെയ്യുന്നത് ഇന്നതെന്നു ഇവർ അറിയുന്നില്ല , ഇവരോട് പൊറുക്കേണമേ" എന്ന് അവൻ കേണതുപോലെ, നമുക്കുംപുരോഹിതരൊടാകാമെന്നൊ? ഒരുനാളുമരുതെൻ പ്രീയരെ ..ഇവരില്നിന്നും അകന്നുമാറുക; ഈ ഒറ്റ വഴിയേ ഉള്ളൂ!  ( വഴിയും സത്യവുമായ കര്ത്താവിന്റെ വഴി "പള്ളിയിൽ   പ്രാർഥിക്കാൻ പോകരുതെന്നു" വി.മത്തായി 6/5 വഴി !)            

ദു:ഖവെള്ളിയിലെ പാട്ടുകളാണിതിലും ഏറെ കഷ്ടം ! മുഴുനീളം  പ്രാക്കും പഴിപറച്ചിലും ...വർഷങ്ങൾക്കുമുന്പെന്റെ നെഞ്ചിനോടടുത്ത ഒരു                                                    കാതോലിക്കായോടീചിന്ത ഞാൻ കൈമാറി ..പക്ഷെ "പണം പണം ഹല്ലെലൂയ്യ ,സ്തുതിച്ചു പാടിടാം "എന്നദ്ദേഹം എന്നെ പാടി കേൾപ്പിച്ചു! എന്റെ പ്രിയരായ രണ്ടു മെത്രാന്മാരോടു പറഞ്ഞുനോക്കി ; ഫലമില്ല ! എന്നാൽ ഇതിലൊരു മെത്രാൻ പുള്ളിക്കാരന്റെ പുസ്തകത്തിൽ പ്രാക്കും പഴിയുമുള്ള  ഖണ്ണികകൾ വെട്ടിക്കളഞ്ഞതായി എന്നെ കാണിച്ചു .  അതുകൊണ്ടെന്തു ഫലം ; സഭയാകമാനം ഈ തിരുത്തലിനു വിധേയപ്പെടേന്ദെ? ഇവരുടെ theology  പറയുന്നതുപോലെ ക്രിസ്തുവിന്റെ മരണമാണ് ലോകരക്ഷയ്ക്ക് കാരണമെങ്കിൽ, കൊന്നവരെ എന്തിനു ആണ്ടിലോരുദിവസം തച്ചിനെടുത്തു നാം  തെറി വിളിക്കുന്നു പള്ളിയായപള്ളീയിലെല്ലാം ? അതിനാൽ നാം ക്രിസ്തുവിനു വിപരീതരാകുന്നു ! "അവരോടു പൊറുക്കേണമേ" എന്ന് കുരിശില്പിടഞ്ഞു മരിച്ചവന് അപേക്ഷിക്കുന്നു ! ;   വിവരദോഷിക്കത്തനാർ പറഞ്ഞതുകാരണം ഒരു വിചിന്തനവുമില്ലാതെ യഹൂദന്മാരെ നാം പ്രാകുന്നത് കൊണ്ടവരങ്ങു മുടിഞ്ഞുപോയോ? ഇല്ലല്ലോ !!

ദൈവസ്നേഹമറിയാത്ത കത്തനാരെ നമ്മുടെ ജീവിതത്തിൽനിന്നും goback ആക്കണം;  എങ്കിലെ നമുക്ക് ക്രിസ്തു വാഗ്ദാനം ചെയ്ത സ്വര്ഗീയ  സുഖം കിട്ടൂ ..(ദൈവരാജ്യം  നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ട് ) ഈ മഹാഭാഗ്യാനുഭൂതി നമുക്ക് തടഞ്ഞു വച്ചു മറവാക്കിയ ശാപതിരശീലകളാനു പുരോഹിത / പാസ്ടർ വർഗമാകമാനം !

ഊരിയാവിനെകൊന്നു,അവന്റെ ഭാര്യയെ (600 ഭാര്യമാരും,300 വെപ്പാട്ടിമാരും കൈവശമുള്ളപ്പോൾ ) പീഡിപ്പിച്ച ദാവീദിന്റെ ഈരടി ,"ഞാൻ അതിക്രമത്തിൽ ഉരുവായി, പാപത്തിൽ എന്നെ എന്റെ അമ്മ ഗർഭംധരിച്ചു" എന്നൊക്കെ ഒരു ഉളുപ്പുമില്ലാതെ പള്ളിയിൽ നാം ദിനവും ചൊല്ലുന്നതോർത്താൽ, ഹോ!കത്തനാരെ നിനക്ക് ഹാ കഷ്ടം !                           ഈ കത്തനാരും കർദ്ദിനാളും സോളമഞ്ചെകനെപ്പൊലെ അതിക്രമത്തിലാണു  ഉരുവായത് എന്നേ  തോന്നു ദാവീടിനോടുള്ള ഇവരുടെ പ്രേമം കണ്ടാൽ?

ഒന്നാമതായി, ദാവീദു വെറും യഹോവാപ്പാർറ്റിയും,                                          നാം ക്രിസ്തിയാനികളുമാണെന്ന  വലിയ അന്തരം കത്തനാര്ക്കറിയില്ല ! യഹൂദനും മുസല്മാനും എന്നും  യഹോവയുടെ കടുകട്ടി നിയമാവലിയിൽ കുടുങ്ങിക്കിടക്കുന്നു ! നമ്മെ "സ്നേഹമെന്ന മന്ത്രം" നമ്മുടെ ശ്വാസത്തിൽ കലര്ത്തി ക്രിസ്തു വേര്തിരിച്ചു  എന്നതാണു സത്യം  !   ഈ കാര്യം പാതിരിക്കിതുവരെ പിടികിട്ടിയില്ല !                                        ഇതാണ് കാലത്തിന്റെ ശാപം ..എന്ന തിരിച്ചറിവ് ആടുകളെ നമുക്കുണ്ടാകണം ...ഉണ്ടാകാൻ  ലോകഗുരുവായ കൃഷ്ണനെ (ഭഗവത് ഗീത ) മനസിലാക്കണം ...മതി മതി പാതിരിപ്പുറകെ പോയതെന്റെ ജനമേ ...ദാവീദിന്റെ "ശത്രുസംഹാരഗീത" ഉപേക്ഷിച്ചു, പകരം              ആത്മാവിനേക്കുറിച്ചുള്ള ശാസ്ത്രീയ പഠനാവലി "ഭഗവത്ഗീത" മാനസങ്ങളെ നിങ്ങളുടെ ഉണർത്തുപാട്ടാകട്ടെ ! "ശത്രു'"മറ്റാരുമല്ല കത്തനാർ നമ്മിൽ വളർത്തിയ "അജ്ഞത" ഒന്ന് മാത്രമാണു .. . 

നമ്മുടെ   കണ്‍വൻഷൻ പ്രസംഗകരായി ഇനിയും ഗീതാ പരിവ്രാതന്മാരെ ക്ഷണിക്കാം ..അവരുടെ വാമൊഴികൾ കേട്ടുകേട്ടു നമുക്കും ക്രിസ്തുവിനെ കണ്ടെത്താം ..ശുഭം !

2014, ജൂൺ 28, ശനിയാഴ്‌ച

ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്​കിയുടെ വൈദികപട്ടം മാർപാപ്പ റദ്ദാക്കി.

വത്തിക്കാൻ: കരീബിയയിൽ നിരവധി കൗമാരപ്രായക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുൻ വത്തിക്കാൻ അംബാസഡർ കൂടിയായ ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്​കിയുടെ വൈദികപട്ടം ഫ്രാൻസിസ് മാർപാപ്പ റദ്ദാക്കി. ഇത്രയും ഉന്നതനായ നേതാവിനെതിരേ ഇത്തരമൊരു നടപടി ആദ്യമാണ്. കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ വത്തിക്കാൻ വെളിപ്പെടുത്തിയില്ല. ഡൊമിനിക്കൻറിപ്പബ്ളിക്കിലെ മാർപാപ്പയുടെ നുൺഷ്യോയായിരുന്നു വെസലോവ്സ്​കി. വത്തിക്കാൻ പൗരനായ അദ്ദേഹത്തെ വത്തിക്കാൻ ട്രൈബ്യൂണൽ വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാൽ ജയിൽശിക്ഷ ലഭിക്കും.
  
സ്വന്തം രക്ഷയോര്ത്ത് തന്‍റെ ഗുരുവിനെ (യേശു ക്രിസ്തു) തള്ളിപ്പറഞ്ഞ പത്രോസിന്‍റെ ഒറിജിനല്‍ പിന്‍ഗാമികളായിരുന്നു ഇതുവരെയുള്ള 99.9%  മാര്‍പ്പാപ്പ മാരും....
(എല്ലാവര്ക്കും സ്വന്തം രക്ഷയായിരുന്നു വലുത്) .  ഇതാ ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ സൂക്ഷിക്കാന്‍ ഒരു യോഗ്യന്‍.
babu palathumpatt
പ്രിയാത്മരേ,"കൂടലിന്റെ സ്തോത്രതരംഗിണി" ഇന്നിതാ youtube ലും soundcloud.com ലും 'സാമസംഗീതമായി" ഒഴുകുന്നു! കാണുവാനും കേൾക്കുവാനും മറക്കരുതേ ...നിങ്ങളുടെ samuel koodal ....please note
...in soundcloud .com & in youtube please ask for "samuel koodal "....to enjoy സമയം കണ്ടെത്തൂ .. ക്രിസ്തീയഭക്തിഗാനരംഗത്തെ വീണ്ടെടുപ്പിന്റെ ഗാനങ്ങൾ ! വേദാന്ത സത്യം വരികളിൽ കോർത്തിണക്കിയ മരണമില്ലാത്ത രചന !
please share to your dear & near
Samuel Koodal posted a track on SoundCloud.
Listen to Samuel Koodal Gaanolppathy Pw Tv Part 1,2 by Samuel Koodal
SOUNDCLOUD
LikeLike ·  · 

2014, ജൂൺ 20, വെള്ളിയാഴ്‌ച

2014, ജൂൺ 18, ബുധനാഴ്‌ച

വേണമെങ്കിൽ വേണ്ടവർ വായിക്കൂ

വേണമെങ്കിൽ വേണ്ടവർ വായിക്കൂ                                                                      

 "സ്വര്ഗസ്തനായ പിതാവേ" എന്ന് വിളിക്കുന്ന ഏവരും ദൈവമക്കളാണ്! എന്ന സത്യം നിങ്ങൾ  അറിയാതിരിക്കുന്നതിനാൽ,  ഭാഗ്യവശാൽ ഞാൻ അറിഞ്ഞ സത്യം നിങ്ങളോട് പങ്കുവച്ചതുകാരണം, നിങ്ങൾ എന്നെ ഭ്രാന്തനായി മനസ്സിൽ കരുതി സ്വയം ആനന്ദിക്കുന്നു !  പക്ഷെ എനിക്ക് നിങ്ങളോട് സഹതാപം മാത്രമാണു മനസിലിപ്പോഴും . "സ്നേഹിച്ചു സ്നേഹിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും" ;  എന്നതുപോലെ വീണ്ടും എന്റെ സ്നേഹം ഈ അക്ഷരങ്ങളായി നിങ്ങളുടെ മനസുകളെ സത്യപ്രകാശിതരാക്കട്ടെ !  "അവനെ കുരിശിക്ക"എന്ന് അന്നാർത്തുവിളിച്ചവരുടെ പുനർജന്മങ്ങളാകാതെ ,അവന്റെ കുരിശിഞ്ചുവട്ടിലിരുന്നു വിലപിക്കുന്ന 'പാപിനി' മേരിയാകാൻ  ശ്രമിക്കൂ മനസുകളെ....                                                                                                                                       ഒരു കുഞ്ഞിനെ "നറ്തേനിനു പുളിരസമാണെന്നു" മനസ്സിൽ വിശ്വസിപ്പിച്ചു ഉറപ്പിക്കാൻ, മാതാപിതാകളൊ ഗുരുജനമോ പുരോഹിതനൊ ഒരുമ്പെട്ടാൽ ഒത്തതുതന്നെ! അവൻ 'തേൻ' നുകരുവോളം (കുറുക്കന് മുന്തിരിങ്ങാ എന്നപോലെയല്ല) "തേൻ പുളിക്കുന്ന വസ്തുതന്നെ", എന്നവൻ കണ്ണുമടച്ചു വിശ്വസിക്കും  ! ഒരിക്കലവൻ തേൻ  നുകർന്നാലോ, തന്നെ ഇത്രനാളും കള്ളം പറഞ്ഞു കബളിപ്പിച്ചവരോടു തോന്നുന്ന അതേ വികാരമാണ് /വെറുപ്പാണ് /അറപ്പാണ് പുരോഹിത വർഗത്തോടാകമാനം എന്റെ വികാരം !..ഇത് സത്യം !!!                                                                                                                   കാരണം, മനുഷ്യനെ ഏറ്റവും ക്രൂരമായി ചതിക്കുന്നവരും ഇവർ തന്നെ ! ദൈവത്തെ (സ്വയം ) അറിയാനുള്ള അവന്റെ ജന്മാവകാശം ഇവർ തിരശീലയിട്ടു ഉൾക്കണ്ണിനു  മറയ്ക്കുന്നത് കാരണം ,തലമുറകൾ ദൈവത്തെ ഉള്ളിൽ അറിയാതെ "വെറും വിശ്വാസി"കളായി കല്ലറ പൂകി !    അതുമൂലമാണ് 'ലോകരക്ഷകനെന്ന്' എന്നാളും അറിയപ്പെടുന്ന യേശുവിനും,  ഇവരെ വേശ്യകളേക്കാളധികം എന്നും വെറുകേണ്ടി വന്നതും ,പകരമായി അവർ അവനെ കുരിശിലേറ്റിയതും  ! 

കലികാലവൈഭവം ! ദേ ..ആ പുരോഹിതര്തന്നെ ഇന്നും അവനെ കൈകാര്യം ചെയ്തു സ്വര്ഗം (അവര്ക്കുമാത്രമായി ) ഭൂമിയിലാക്കി സുഖിച്ചു വാഴുന്നു ! ഇതാണു പുരോഹിതൻ! ( "ഇവൻ താൻടാ പോലീസെ;"ന്നതുപോലെയുമല്ല; ) മതങ്ങൾ മനുഷ്യന്റെ മനനശേഷി തീരെ ഇല്ലാതായതാണീതിനു കാരണം !  മതമെന്നാൽ അഭിപ്രായം എന്നല്ലേ അർത്ഥമാക്കുന്നത്? എന്തേ നിങ്ങളും അഭിപ്രായങ്ങൾ പറയുന്നില്ല ?കാരണം നിങ്ങൾ മനസിനെ "മടി"യെന്ന പഴംതുണിയിൽ പൊതിഞ്ഞു കത്തനാര്ക്ക് സ്വന്തം മനസിനെ സ്വയം  കാണിക്ക വച്ചു !
"കണ്ണിനു പകരം കണ്ണു! കാലിനു പകരാൻ കാലു!"എന്ന മോശയുടെ കാട്ടാള നിയമത്തെ തകിടം മറിച്ചിതാ മനുഷ്യപുത്രൻ അവതരിച്ചു! !"ശത്രുവിനെ സ്നേഹിക്കൂ " എന്നായി പുതിയനിയമം  ! "വിവരക്കേട് ,ഭ്രാന്തു, സാത്താന്റെ ബാധ " , എന്നൊക്കെയായി വചനം ജഡമായവനു ദേശീയ പുരസ്ക്കാരങ്ങൾ ,"പത്മശ്രീ /പത്മഭൂഷൻ" കണക്കെ ! 
ലോകമേ ,എന്തുതന്നെ നീ എനിക്ക് സമ്മാനിച്ചാലും ഈ താഴെ ചേർത്ത "ലിങ്കുകൾ"   ഒരുവട്ടം കേള്ക്കൂ..ഒന്നും മനസിലായില്ലായെങ്കിൽ എന്നെ കുറ്റപ്പെടുട്ടരുതെ...."അറിവിനെ അറിയാൻ ഒരറിവ്‌ വേണം "!
pls use these links and enjoy then share to many
http://youtu.be/8yNcKybF_mo 
http://youtu.be/NrB87n3xN-M 
http://youtu.be/IFbZAUZYaYs 
http://youtu.be/2-nsvk4J04A
http://youtu.be/6lfsnVGlRe0 
http://youtu.be/Se3HGYVpLzU
http://youtu.be/s53Mc67NWD4
http://youtu.be/05jEcnsqN_s
samuel koodal mughangal mtv ep 1,1
LikeLike · · Promote · ഷെയർ
വേണമെങ്കിൽ വേണ്ടവർ വായിക്കൂ ("കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ" എന്ന ക്രിസ്തുവിന്റെ മനസിന്റെ വിലാപമല്ല ഇത് !) 


Sunday, June 15, 2014

samuel koodal mughangal mtv ep 1,1

Posted by samuel koodal at 3:50 PM     
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest

2 comments:

Zach NedunkanalJune 15, 2014 at 8:26 PM
ശ്രീ സാമുവേൽ കൂടലിന്റെ ഈ അഭിമുഖസംഭാഷണങ്ങൾ ശ്രദ്ധിച്ചുകേൾക്കുന്നവർക്ക് ആയിരം പള്ളിപ്രസംഗങ്ങൾ കേൾക്കുന്നതിലും ആദ്ധ്യാത്മികജ്ഞാനം ഉണ്ടാകുമെന്ന് തീർച്ചയാണ്. സുവിശേഷങ്ങളുടെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അദ്ദേഹം ഉരുവിടുന്നത്. ആ വാഗ്പ്രളയത്തിൽ മുങ്ങിക്കുളിക്കുകയോ ഒഴുകിപ്പോകുകയോ ചെയ്യേണ്ടവർ വാസ്തവത്തിൽ ഇന്നത്തെ മരാമത്തച്ചന്മാരാണ്. അവരാണ് ആദ്ധ്യാത്മികത തൊട്ടുതേച്ചിട്ടിലാത്ത വിശ്വാസിക്കൂട്ടായ്മകളെ യഥാർഥ ദൈവത്തിൽനിന്ന് അകറ്റുന്നത്. വാതോരാതെയവർ ബൈബിൾ ഉദ്ധരിക്കുന്നു. എന്നാൽ, ബൈബിളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ നിരാകരിക്കണമെന്നുപോലും അവർക്കറിവില്ല എന്ന് കൂടൽ ഉദാഹരണസഹിതം സമർഥിക്കുന്നു. പുരോഹിതരുടെ അജ്ഞ്ഞതയെയെന്നതിനേക്കാൾ അവരുടെ കഠിന ഹൃദയങ്ങളുടെ കപടതമൂലമാണ് ഇന്നത്തെ സഭകളിത്രയധികം ലൗകികമായി വളർന്നതും ആദ്ധ്യാത്മികമായി തളർന്നതും എന്ന് ശ്രീ സാമുവേൽ കൂടൽ യുക്തിശക്തമായി ചൂണ്ടിക്കാണിക്കുന്നു. ആത്മാവിനു വളരാൻ ഇടം കൊടുക്കേണ്ടാവരാണ്, അല്ലാതെ ആടുകളുടെ പാലിനും ഇറച്ചിക്കും വേണ്ടി തീരാത്ത കൊതിയുമായി വിലസുന്നവരല്ല നല്ല ഇടയന്മാർ എന്ന് കൂടൽജി ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ ഒരു പോട്ട-പ്രഭാഷകൻ കത്തിക്കയറിയത് കേൾക്കാനിടയായി. അത് ഇങ്ങനെയായിരുന്നു: "നമ്മുടെ ആരാധനയ്ക്ക്, നമ്മുടെ സ്തോത്രങ്ങൾക്ക് ശക്തി കുറയുമ്പോൾ, പിതാവായ ദൈവവും പുത്രനും പരിശുദ്ധാരൂപിയും ദുഃഖിക്കുന്നു, നമ്മൾ ഉറക്കെപ്പാടുമ്പോൾ, കൂട്ടമായി ആരാധിക്കുമ്പോൾ അവർ സന്തുഷ്ടരാകുന്നു!" എന്തൊരു ദൈവസങ്കല്പം! ഈ സങ്കല്പത്തെയാണ് കൂടൽജി കൊട്ടിയുടക്കുന്നത്. സുവിശേഷങ്ങൾ ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളയാർക്കും യേശു മനസ്സിലാക്കിത്തന്ന ദൈവത്തെപ്പറ്റി ഇത്തരം ധാരണകൾ ഉണ്ടാവില്ല. താനുൾക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താൽ ഗ്രഹിക്കാൻ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും പിതാവെന്ന ബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതർ പൊള്ളയായ വ്യക്തിസങ്കല്പത്തിലേയ്ക്ക് തരംതാഴ്ത്തിയതാണ് ക്രിസ്റ്റ്യാനിറ്റിക്കു പറ്റിയ ഏറ്റവും വലിയ അപചയം. ദൈവത്തെ സർവവ്യാപിയായ സ്നേഹചൈതന്യമായി മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ ശ്രീ കൂടൽ എടുത്തുകാണിക്കുന്നു. ആദ്ധ്യാത്മികതയും അനുഷ്ഠാനവും തമ്മിൽ തിരിച്ചറിയേണ്ടവർ, പക്വവും ആഴമേറിയതുമായ ദൈവശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർ, അദ്ദേഹത്തെ സമീപിക്കട്ടെ, അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കട്ടെ, എന്നാണെനിക്കു പറയുവാനുള്ളത്. 

അദ്ദേഹത്തിൻറെ ഗാനങ്ങൾ ശ്രദ്ധിക്കുക; അവയിൽ ആരാധനയും സ്തോത്രവുമില്ല, ഞഞ്ഞഞ്ഞ സെന്റിമെന്റാലിറ്റിയില്ല, മറിച്ച്, മേല്പറഞ്ഞ ദൈവാവബോധത്തിന്റെ കതിർസ്ഫുരണങ്ങളാണ് അവയിലൂടെ ശ്രോതാവനുഭവിക്കുന്നത്. അപാരമായ ഓർമശക്തികൊണ്ടും കാവ്യാത്മകതകൊണ്ടും ഘനഗംഭീരമായ സ്വരമാധുരികൊണ്ടും അത്യന്തം അനുഗ്രഹീതനായ ഈ ഗായകന് ഹൃദ്യമായ അഭിനന്ദനങ്ങളും ആയുരാരോഗ്യവും നേരുന്നു.

Reply

samuel koodalJune 17, 2014 at 4:31 AM
ക്രിസ്തുവിൽ നിന്നും അവന്റെ മനനങ്ങളീൽ നിന്നും മനുഷ്യ മനസുകളെ "അതിവേഗം ബഹുദൂരം" അടിച്ചുമാറ്റിയ കത്തനാരുടെ കൈ മുത്തുന്നതിലും എത്രയോ നല്ലതാണ് ഈ വചനം മനസിലൂറിയ zach നെടുംകനാലിന്റെ കൈ മുത്തുന്നതെന്റെ കലികാലമെ ..( "താനുൾക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താൽ ഗ്രഹിക്കാൻ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും പിതാവെന്ന ബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതർ പൊള്ളയായ വ്യക്തിസങ്കല്പത്തിലേയ്ക്ക് തരംതാഴ്ത്തിയതാണ് ക്രിസ്റ്റ്യാനിറ്റിക്കു പറ്റിയ ഏറ്റവും വലിയ അപചയം".) 

അറിവിനെ അറിയാനൊരറിവ് വേണം ! ഭാരതീയ വേദാന്തമതം പഠിച്ച ഒരുവനേ ക്രിസ്തുവിനെ മനസിലാകൂ ! നമ്മുടെ പുരോഹിത/പാസ്ടർ തൊഴിലാളികള്ക്ക് ഇതിനെവിടെ സമയം ? കുപ്പായവും ബൈബിളും കയ്യിൽകിട്ടിയാലന്നുമുതൽ വയട്ടിപ്പാടിനുള്ള നാവിന്റെ അഭ്യാസം തുടങ്ങും ! വിവരമുള്ളവർക്കിത് ചെവിയിലുടൻ ചൊരിച്ചിലാകുന്ന ആഭാസമാകും ! എങ്കിലും പിതാക്കന്മാരുടെ അസ്ഥികൾ ഇവറ്റകളുടെ കസ്റ്റടിയിലാകയാൽ ,മാളോരെ ഭയന്ന് ഈ വിപരീത വേദാന്തവും കേട്ടു പള്ളിയിൽത്തന്നെ മൂടാൻ മനസില്ലാമനസോടെ നിന്നുകൊടുക്കും ! ക്രിസ്ത്യാനിയുടെ ഒരു ഗതികേടേ !!!