ആകെ പേജ്‌കാഴ്‌ചകള്‍

2014, മേയ് 25, ഞായറാഴ്‌ച

സ്വര്ഗം മൂകമായി

സ്വര്ഗം മൂകമായി ......................................................                                 ഓരോ തമാശയേ ! കൊല്ലത്തു കത്തനാരുടെ സ്ഥലം മാറ്റം കാരണം ആടുകൾ മെത്രാനെതിരെ !തെരുവിലായി ലഹള ! ഹിന്ദുമൈത്രി സകലതും ക്ഷമയോടെ കണ്ടുകൊണ്ടു മൌനമായി ധ്യാനയോഗത്തിലും ! ploice ലാത്തിച്ചാർജും കല്ലേറും; ! ആരുടെയോ രക്ഷക്കായി പാവം ആടുകൾ നിണംചിന്തുന്നു !  എന്നാൽ കോട്ടയത്ത് കഥ നേരെ മറിച്ചു!  "മെത്രാന്മാരുടെ സ്ഥലം മാറ്റം പറ്റില്ലെന്നും, തനിക്കു ഭദ്രമായ ഈ  ആസനം മറ്റൊരു മെത്രാനും വിട്ടുകൊടുക്കില്ല"  എന്ന് ഭദ്രാസനത്തിലിരുന്നു സുഖിക്കുന്ന മെത്രാനും!      പരീശന്മാർ രണ്ടു ശരിയെന്നും വാദിക്കുന്നു ! ഇതിനിടെ 'മലങ്കര സഭാദീപം' മെയ്‌ 15 te  ലക്കത്തിൽ ഒരുവന്റെ രോദനം "ഒരോ മെത്രാനെയും (ളോഹയുടെ നിറം മാറൽ ചടങ്ങിൽ) അതാതു ഭദ്രാസന മണവാളന്മാരായി ആണുപോലും അന്നത്തെ കൂദാശയിൽ ചെല്ലുന്നത്" എന്ന്!    

ഇപ്പോൾ എനിക്കൊരു സംശയം ഇന്നത്തെ ഈ കാക്കത്തൊള്ളായിരം നാറിയ സഭകൾ കര്ത്താവിന്റെ മണവാട്ടിയായും , ഭദ്രാസന/രൂപതകളെ മെത്രാന്റെ മണവാട്ടിയായും,  വിവാഹം ഏതോ കാരണത്താൽ വെറുത്ത പെണ്ണാടുകളെ (പുരോഹിത സൌകര്യാർത്ഥം) വീണ്ടും, പാവം കര്ത്താവിന്റെതന്നെ മനവാട്ടിയായും   ആര്/ എപ്പോൾ/എവിടെ/ എന്തിനായി /എങ്ങിനെ/ ഭാവന ചെയ്തു /കല്പിച്ചു !? ഇതിലെ നിഗൂഡ ഉദ്ദേശമെന്തു ? അവിവാഹിതരായ പുരോഹിതരോ, അവര്ക്കുവേണ്ടി  ക്രിസ്തുവിനെ തുടക്കത്തിൽ നാറിച്ച പൌലോസോ ??!!                                                                                                                                                                  പാവം കര്ത്താവ് കണ്ണു മിഴിക്കുന്നു ! " ഞാൻ മനസില്പോലും കാണാത്ത കാര്യങ്ങൾ എന്റെപേരിൽ ചെയ്തുകൂട്ടുന്ന മിടുക്കന്മാർ = പുരോഹിതമാർ  !    ഞാനന്ന് പന്ത്രണ്ടുപേരെയും എന്റെ വേലക്കായി പറഞ്ഞയച്ചപ്പോൾ കൊടുത്ത കല്പ്പന, ആ പാവം മത്തായി തന്റെ പത്താം അദ്ധ്യായത്തിന്റെ അഞ്ചുമുതൽ എഴുതിയതാണല്ലോ ? പിന്നെന്തേ ഈ മേത്രാന്മാരിങ്ങനെ !? കാലിലെ പൊടിപോലും തട്ടിക്കളഞ്ഞിട്ടു വേഗം സ്ഥലം കാലിയാക്കി അടുത്ത പട്ടണമോ ഗ്രാമമോ വീടോ തേടി യാത്ര തുടരാനല്ലെ എന്റെ കല്പന ?  പിന്നെങ്ങിനെ ഇവറ്റകൾ  ഇങ്ങനെയായി ? ഹോ..'അവനെ കുരിശിക്ക' എന്നന്നു എന്നെ കുരിശിലേറ്റുവാൻ അലറിവിളിച്ചവർ ഇവരിലും ഭേദമോ?!" എന്നുള്ളിൽ കരഞ്ഞു !  "ഞാൻ ഇവരോട് പള്ളികൾ പണിയിക്കാനും ,അതിൽ എന്റെ കെയറോഫിൽ രൂപാ പിരിക്കാനായി രൂപാ താ കൾ /ഭദ്രമായ ആസനങ്ങൾ/ സിംഹാസനങ്ങൾ /  അരമനകൾ /ഒന്നും ഒരിടത്തും ഒരിക്കലും ഉണ്ടാക്കുവാൻ പറഞ്ഞില്ലല്ലോ!? പിന്നെയെങ്ങിനെ ഇവറ്റകളീങ്ങനെയായി ? അങ്ങിനെ വല്ലതും ഞാൻ പറഞ്ഞതായി  താൻ കേട്ടായിരുന്നൊ പത്രോച്ചാ "? എന്ന് അടുത്തുനിന്ന പത്രോസിനോടന്തംവിട്ടു കര്ത്താവ് ചോദിച്ചു !  "ഇല്ല ഇല്ലേയില്ല" എന്ന് പത്രോസും !  സ്വര്ഗം  മൂകമായി .....     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ